വായനാലിസ്റ്റുകളില് പ്രതിഫലിക്കുന്നത്.
:)
:)
യെന്തര് അണ്ണാ സുഖങ്ങളൊക്കെ തന്നിയോ? ദേ, സഹയാത്രികനേയും(നാടും നാട്ടാരും) അനോണി ആന്റണി(ബോംബെണ്ണ)യേയുമൊക്കെ വായിച്ച് എന്റെ മലപ്പുറം കത്തി എവിടെയോ മറന്നുവച്ച പോലെയായി. വല്ലപ്പോഴും ഒരു പോസ്റ്റായിട്ട് വാരഫലം ഇനിയും വരും. സഹിക്കുക.
അച്ചടിലോകത്തുനിന്നും ബ്ലോഗിലേക്ക് ചുവടെടുത്തുവച്ച ശ്രീ ശിഹാബുദ്ദീന് പൊയ്ത്തുംകടവിലിന് ഒരു ചൂടുള്ള സലാം പറഞ്ഞുകൊണ്ട് തുടങ്ങാം. മറ്റൊരു എഴുത്തുകാരനായ ശ്രീ എം.കെ.ഹരികുമാറിനോടൊന്ന് കണ്ണുരുട്ടാതെ പോകുന്നതെങ്ങിനെ? മറ്റുള്ളവരുടെ ബ്ലോഗുകളില്‍ അദ്ദേഹത്തിന്റെ ബ്ലോഗായ അക്ഷര ജാലകത്തിന്റെ പരസ്യം കമന്റാക്കിയിട്ടത് ബ്ലോഗര്‍മാര്‍ പാലിച്ചുപോന്ന ചില മര്യാദകളുടെ ലംഘനമായെന്ന് അദ്ദേഹം അറിയാതെ പോകുന്നത് ശരിയല്ലല്ലോ.
വായിക്കുന്ന ബ്ലോഗുകളിലെ മികച്ച സൃഷ്ടികളെ മറ്റുള്ളവര്‍ക്കുകൂടി പരിചയപ്പെടുത്തുക എന്നതാണ് വായനാലിസ്റ്റുകള് കൊണ്ട് ഉദ്ദേശിക്കുന്നത്. ബൂലോകം മുഴുവന്‍ ഓടിനടന്ന് വായിക്കുന്നതിനേക്കാള്‍ അപ്ഡേറ്റ് ചെയ്യപ്പെടുന്ന വായനാലിസ്റ്റുകളില് നിന്നുകൊണ്ട് വാരഫലം നടത്തിയാലോ എന്നുള്ള ചിന്തയാണ് സിബുവിന്റെ വായനാലിസ്റ്റുകളുടെ പട്ടിക ശ്രദ്ധിക്കാന്‍ ഇടയാക്കിയത്. ആ ലിസ്റ്റില്‍ നിന്നും, അപ്ഡേറ്റു ചെയ്യപ്പെടുന്ന ചില വായനാലിസ്റ്റുകള് വാരഫലത്തിലേക്ക് കൂട്ടിച്ചേര്‍ക്കണമെന്ന് തോന്നി. മനു, PR, മാരാര്‍, വക്കാരി, വിഷ്ണു, ശനിയന്‍, TP, സാല്‍ജോ, കണ്ണൂസ്, ഏവൂരാന്, പരാജിതന്, വേണു, സന്തോഷ്, ഉമേഷ്, ഇടങ്ങള്‍, ഹരീ, സിബു, മയൂര, പെരിങ്ങോടന്, ഡാലി, ഇഞ്ചിപ്പെണ്ണ്, ആഷ തുടങ്ങിയവരുടെ വായനാലിസ്റ്റുകളാണ് അവ.
വാരഫലത്തില്‍ വാരഫലക്കാരന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ കടന്നുവരുന്നതുപോലെ വായനാലിസ്റ്റുകളിലും മികച്ചതായാലും അല്ലെങ്കിലും തനിക്ക് വേണ്ടപ്പെട്ടവരുടെ പേര് തൂക്കിയിടുക എന്നത് സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ ബൂലോകത്തിലെ മികച്ചസൃഷ്ടികളില്‍ പലതും അവിടെ കാണാന്‍ കഴിയുകയുണ്ടായില്ല എന്നതാണ് വാസ്തവം. എങ്കിലും ഒരുപാട് നല്ല സൃഷ്ടികളെ പരിചയപ്പെടാന്‍ ഇത്തരം വായനാലിസ്റ്റുകള് സഹായകമാകും എന്നത് നിസംശയമായ വസ്തുതയാണ്. വായനാലിസ്റ്റുകളില് ഏറ്റവും കൂടുതല്‍ പ്രതിപാദിക്കപ്പെട്ട വെള്ളെഴുത്തും രാം മോഹന്‍പാലിയത്തും അനോണിആന്റണിയും കവിത, കഥ എന്നതിലുപരിയായി മറ്റെന്തൊക്കെയോ തിരയുന്ന വായനക്കാരന്റെ മന:ശാസ്ത്രം വ്യക്തമാക്കുന്നുണ്ട്. ദേവസേനയുടെ ദാമ്പത്യത്തിന്റെ menopause എന്ന കവിതയുടെ തലക്കെട്ടുണ്ടാക്കിയ ഒച്ചപ്പാടുകള്‍ ഇതുമായി തട്ടിച്ചുനോക്കുമ്പോള്‍ വെറും അംഗുലീവ്യായാമം (അധരവ്യാമത്തിന് പകരം) മാത്രമായിരുന്നില്ലേ എന്നൊരു സംശയമില്ലാതില്ല.
ദേവസേനയടെ പോസ്റ്റില്‍ അജിത് പോളക്കുളത്തിന്റെ അഭിപ്രായം മാത്രം മതി ബ്ലോഗിന്റെ ശക്തിയെന്തെന്ന് മനസ്സിലാക്കാന്‍. അജിത് പറയുന്നു, ‘…വിഷയം അതിലാണ് പ്രാധാന്യം..പിന്നെ എളുപ്പത്തില്‍ മനസ്സിലാകാന്‍ ഉപയോഗിക്കുന്ന രചനാ പാടവത്തിന്റെശൈലികള്‍ ആണ് എഴുത്തുകാരന് താനെഴുതുന്ന കൃതികള്‍ക്കായി തലക്കെട്ടാക്കുന്നത്, തീര്‍ച്ചയായും അത് എഴുത്തുകാരന്റെസ്വാതന്ത്ര്യമാണ്….’ ‘ആദ്യകാലങ്ങളില്‍ കെ ജി എസ്സ്, സച്ചിദാനന്ദന് പോലുള്ളവര്‍ കവിത എഴുതിയപ്പോള്‍ ഏറെ എതിര്‍ത്ത പലരും ഇന്ന്ആ കവിതകളെ രണ്ട് കൈ നീട്ടി സ്വീകരിച്ചിരിക്കുന്ന വസ്തുത നമ്മുടെ മുന്നില്‍ ഉദാഹരണമായി എടുക്കാം. വൃത്തമില്ലാത്തകവിത, പാടാനീണമില്ല, ഇതെന്ത് ഗദ്യ കവിത ? എന്നുള്ള ആക്ഷേപങ്ങളാല്‍ പല കൃതികളും അവഗണിച്ച കാലത്തെ മറികടന്ന്ഇന്ന് സ്വയം പത്രാധിപരായി, വളരെ സ്വതന്ത്ര്യമായ നിലപാടില്‍ സ്വന്തം കവിത പ്രസിദ്ധീകരിക്കുന്ന,ചിന്താധീനരായ വായനക്കാരും എഴുത്തുകാരുമുള്ള ഈ യുഗത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കുക, അഭിപ്രായങ്ങളും വിലയിരുത്തുന്ന വായനാസമൂഹം പിറകിലുണ്ടെന്ന്….’ ‘…കവികള്‍ക്കെന്നല്ല ഏതൊരു എഴുത്തുകാരനും അതേപോലെ തന്നെ വായനക്കാരനും ഭാഷയെ സംരക്ഷിക്കേണ്ട ചുമതലയുണ്ട്.. ചുരുക്കിപ്പറഞ്ഞാല്‍ നമ്മള് എല്ലാവരും….’ അതേ പോസ്റ്റില്‍ തന്നെ ബ്ലോഗ് സമൂഹം അണ്ടരെസ്റ്റിമേറ്റ് ചെയ്ത ചിത്രകാരന്റെ നിഷ്കളങ്കമായ അഭിപ്രായം കൂടി വാരഫലക്കാരന് കാണാതിരിക്കാന്‍ കഴിയുന്നില്ല.
വാരവിശകലനത്തില്‍ റെക്കോഡ് സൃഷ്ടിച്ച അഞ്ചല്ക്കാരന് അഭിനന്ദനം അറിയിക്കുന്നതോടൊപ്പം ‘3. വിശേഷാല്‍പ്രതി.മണികുട്ടന്റെ വിശേഷാല്‍ പ്രതി. “കണ്ണാടി കാണ്മോളവും തന്മുഖം മാത്രം നന്നെന്നുനിരൂപിക്കും എത്രയും വിരൂപന്മാര്..” എവിടെയൊക്കെയോ തട്ടുന്ന വരികള്‍. ആദ്യ കുദാശ പ്രതീക്ഷ നല്കുന്നു…’ തുടങ്ങിയ രീതിയിലുള്ള വിശകലനങ്ങള്‍ നടത്തുമ്പോള്‍ കലക്കത്ത് കുഞ്ചന്‍ നമ്പ്യാരുടെ വരിയാണെന്നും “കണ്ണാടികാണ്മോളവും തന്നുടെമുഖമേറ്റം നന്നെന്നുനിരൂപിക്കുമെത്രയും വിരൂപന്മാര്…” എന്നാണെന്നുമൊക്കെ ഒന്നു വിശദീകരിച്ചു കൊടുത്തിരുന്നെങ്കില്‍ തുടക്കക്കാരുടെ വഴിപിഴക്കല്‍ ഒഴിവാക്കാമായിരുന്നു.
ബൂലോകം ആര്‍മാദിച്ചുകൊണ്ടിരിക്കുന്ന ഇക്കാസ് ജാസൂട്ടി വിവാഹം വരുന്ന ആഴ്ച്ചയാണ്. ബ്ലോഗര്‍മാരോടൊപ്പം കൌമുദി പത്രവും ആഘോഷത്തിനെത്തിയിട്ടുണ്ട്. ബൂലോകം വളര്‍ന്ന് ഭൂലോകമാകുമ്പോള്‍ ഇത്തിരി മുമ്പേ നമുക്ക് കുരവയിടാം. മാറ്റത്തിന്റെ കുരവ.
വാരഫലത്തോടൊപ്പം ഈയാഴ്ച ചേര്‍ക്കുന്നത് വായനാലിസ്റ്റുകളില് നിന്നുള്ള ലിസ്റ്റാണ്. പോയവാരത്തിലെ സൃഷ്ടികള്‍ മാത്രമല്ല ഉള്‍പ്പെട്ടിട്ടുള്ളത്. എങ്കിലും ആവര്‍ത്തനം ഇല്ലാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ലിസ്റ്റ് ചുവടെ:
ഇരുട്ടുകൊണ്ട് വിളക്കു കത്തിക്കാന്‍, അഹോ ഉദഗ്രരമണീയാ പൃഥ്വീ..., ബുള്‍ഡോസറുകളുടെ കാലം വെള്ളെഴുത്ത്
(കെ. ആര്. മീരയ്ക്ക്) സ്വാഗതം, ബ്ലോഗന്നൂര് മുനിസിപ്പാലിറ്റി, ലൈം(ഗിക)ജ്യൂസ് കുടിക്കാന്‍ വരുന്നോ?, കുമാരനാശാന്റെ ഓട്ടുകമ്പനിയും *...*,പെരിയാര്‍ എഴുതിയ ‘ട്ട’, ഇനി ഒരു ഇടവേള, പരുത്തി, ചെമ്പരത്തി", ഏറ്റവും ലഹരിയുള്ള മദ്യം രാം മോഹന്‍ പാലിയത്ത്
പ്രിറ്റന്‍ഡഡ് കമ്യൂണിക്കേയ്ഷന്‍, കല്ലി വല്ലി, ചേര്‍ച്ച, എലിജിബിലിറ്റി, ക്യാച്ച് 22, ചെരപ്പിലെ ആര്‍ഭാടം അനോണി ആന്റണി
വാട്സണ് , ബുദ്ധിശക്തി, നാരായണഗുരു അമ്പി
ആങ്ങ് സാന്‍ സ്യൂചിയുമായി ഞാന്‍ *...*,അതിരുകളില്ലാത്ത ബ്ലോഗ്ഗര്മാര് രാജീവ് ചേലനാട്ട്
ഓപ്പോള്, ഹൃദയത്തിലെ ദ്വാരം, ഓപ്പോള്, പലവക: കമന്റ് ട്രാക്കിങ് ഇനി എളുപ്പം പെരിങ്ങോടന്
വേട്ടനായ ദൃശ്യന്‍
സ്മൈല്‍ പ്ലീസ് കോലായ
രണ്ട് കൊറിയന്‍ കവിതകള്‍, എണ്ണ എന്ന ആത്മകഥയെപ്പറ്റി പിണ്ണാക്ക് സംസാരിക്കുന്നു, മറവിക്കുറിപ്പ്, മൃഗശാല ലാപുട
നീലക്കുറിഞ്ഞികള്‍, *അര്‍ത്ഥത്തിന്റെ ദുരുപയോഗം (ഒരു ജപ്പാനീസ് കവിത), ആന (ഒരു ജപ്പാനീസ് കവിത) കെ എം പ്രമോദ്
മഹാത്മാവ്, സിസ്റ്റര്‍ അന്ന ബാരറ്റിന്റെ സാരി, ഏറുമാടം: മന്ത്രവാദത്തില്‍ കവിടിയുടെ രഹസ്യം,Mookkilla Rajyath ഡാലി
ഒരേ കടല്‍-ഒരു വായന, കരയാനാകുന്നില്ല സനാതനന്
സാരിയും കഥയും അല്പം രാഷ്ട്രീയവും മനു
പ്രണയ കവിത, തുന്നിയതിന്റെ ബാക്കി, ഉമ്പാചി
ആകാശം സംസാരിക്കുന്നു , ഛായ ശ്രീകുമാര്‍ കുരിയാട്
കൃഷിക്കാരന് കുഴൂര്‍ വിത്സണ്
തൊടിയില്‍ നിന്നും വീട്ടിലേക്ക് സുനീഷ് കെ.എസ്
കാവുത്ത് വിശാലമനസ്കന്
ദാമ്പത്യത്തിന്റെ menopause ദേവസേന
"ക്രോസ് കണ്ട്രി: മലബാര്‍ മുസ്ലീങ്ങള്‍-ഐതിഹ്യങ്ങളും വസ്തുതകളും",മീന്‍ വെട്ടുമ്പോള്‍ വിഷ്ണുപ്രസാദ്
ടൂറിസ്റ്റുകളേ ഇതിലേ!, ഐശിബിയും മഷിക്കറുപ്പും: എന്റെ മഹാകാവ്യം.., അമ്മയ്ക്കറിയാത്തത് ഇഞ്ചിപ്പെണ്ണ്
ആന നൃത്തം ചെയ്യുമ്പോള്‍, ഒരു സിനിമയും സേഫ്റ്റിപിന്നും നമതുവാഴ്വും കാലം
അനുകൂലന സിദ്ധാന്തം സുജനിക
ആട്ടിങ്കുട്ടി സിമി
പൂജ്യം, അണ്ണനുറങ്ങാത്ത വീടു്.5(ഈ അദ്ധ്യായം ഇവിടെ അവസാനിക്കുന്നു) വേണു
അമ്മയും അമ്മുവും, ഹൃദയം, ഉപേക്ഷിച്ചുപോകുന്നവ, അമ്മയും അമ്മുവും: സു
ചില വെജിറ്റേറിയന്‍ തത്വചിന്തകള്‍ വാളൂരാന്‍
മനീഷ എന്ന അപരിചിത -1 സാല്‍ജോ
ആദ്യമായി സ്പര്ശ്ശിച്ച ആ കൈകള്‍......... ഇന്നത്തെ ചിന്ത
പഞ്ഞുവാശാരിയും മാന്ത്രികചതുരവും, ജ്വാല: അഭിവാദ്യവും സ്വാഗതവും സാബിറ
ഇറേസര്‍ ദേവതീര്‍ത്ഥ
ഒരു ആത്മഹത്യ..!!, അവനും,അവളും പിന്നെ പമ്മന്റെനോവലുകളും എന്റെ കിറുക്കുകള്‍
സൂക്ഷിച്ചോ! ആന്റിപൈറസി റെയിഡുകള്‍ കേരളത്തില്‍... അനൂപ് തിരുവല്ല
ചെളിയില്‍ വിരിയും വിസ്മയം..! ചില ഗള്‍ഫ് ചിത്രങ്ങള്‍ നിതിന്‍
പ്രസവിയ്ക്കുന്നെങ്കില്‍... നിഷ്കളങ്കന്
അനിയത്തി തുളസി
ഉലക്കപ്രയോഗം, ആണവ അക്ഷരമാല, "വര@തല=തലവര: ഹര്‍ത്താലുകള്‍ ഉണ്ടാകുന്നത്......" ,പള്ളിവാളും കാല്‍ച്ചിലമ്പും, പാദുക പട്ടാഭിഷേകം , 13വര്‍ഷത്തെ ഇന്ത്യന്‍ രാഷ്ടീയം പ്രവചിച്ച് ചരിത്രത്തില്‍ ഇടം നേടിയ കാര്‍ട്ടൂണ്‍! ടി.കെ സുജിത്
ഡബിള്‍ വേള്‍ഡ് കപ്പ്സ്! അരവിന്ദ്
ദൈവത്തിന്റെ കുഞ്ഞ് മൃദുല്‍
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ!! ചിന്തകള്‍
കേരള വികസനവും കാര്‍ഷികമേഖലയും വര്‍ക്കേഴ്സ് ഫോറം
ഭൂമിക്ക് ഒരു ചരമഗീതം: അല്‍ ഗോര്‍ എട്ടും പൊട്ടും
മോബ് ജസ്റ്റിസിന്റെ കാലം വരവായി ദേവപഥം
സ്നേഹപൂര്‍വ്വം കോഴിക്കോടിന്...... അഞ്ജിത
അച്ചുവിന് മൂന്നു വയസ്സ് സന്തോഷ്
മരണം കായ്ക്കുന്ന ശിഖരങ്ങള്‍! യാത്രാമൊഴി
മനുഷ്യന്,മതം,ദൈവം രാധേയന്
ബ്ലോഗ് പൂട്ടുന്നു, തിരഞ്ഞെടുപ്പു ഫലം, വിശതീകരണം, ദ്രൌപതിയും മാദ്രിയും എന്തു@#$@%? - പച്ചമലയാള പ്രസ്ഥാനം ചര്‍ച്ച. ശശി
അധിഭൌതികം- സച്ചിദാനന്ദന് ശിവന്
സൂര്യശോഭ നുകര്‍ന്ന് അലയാഴിയെ അറിഞ്ഞ്... ഭാഗം 1,
സൂര്യശോഭ നുകര്‍ന്ന് അലയാഴിയെ അറിഞ്ഞ്...ഭാഗം 2 തുഷാരം
പരദേശിയും സ്ത്രീ കഥാപാത്രങ്ങളും, ദഹിക്കാത്ത ഒരു പ്രേമലേഖനം, ജനപ്രിയനോവലുകളില്‍ നിന്ന് സിനിമയിലേക്ക് മൈന
SPiCE: Oru Sadharanakkarante Aathmakatha by Balendu, Bangalore ഇന്ദുലേഖ
ആള്‍ക്കൂട്ടത്തിന്റെ പൊരുള്‍ ചിത്രങ്ങള്‍
ചോക്ലേറ്റ് [Chocolate] akag
നിറങ്ങള്‍ തന് നൃത്തം! സപ്തവര്‍ണ്ണങ്ങള്‍
ഫ്രെയിമിലൂടെ: ഊട്ടുപുരയുടെ നാലുകെട്ടില്‍. കുമാര്‍
പോട്ടം: ദേവനും പിള്ളയും കൈപ്പള്ളി
അപ്പോള്‍ കാണുന്നവനെ അപ്പ എന്നുവിളികുന്ന ബേസിക് തിയറി: ചൈനയില്‍ കമ്യൂണിസം പുതിയ രൂപത്തില്‍ , "അപ്പോള്‍ കാണുന്നവനെ അപ്പ എന്നുവിളികുന്ന ബേസിക് തിയറി: ജോക്ക് ഓഫ് ദിസ് വീക്ക്" പ്രവീണ്‍ പൊയില്‍ക്കാവ്
ആള്‍ക്കൂട്ടത്തിന്റെ പൊരുള്‍
കത്തെഴുത്തുകാലത്തെ സൗഹൃദം പടിപ്പുര
വായനാലിസ്റ്റുകളില് പെടാത്ത പോസ്റ്റുകള്‍ ലിസ്റ്റില്‍ ചേര്‍ത്തിട്ടില്ല. പക്ഷവും കക്ഷവുമൊക്കെയുള്ള ഒരു പക്ഷി, ഛേ കക്ഷിയാണ് ഇത് തയ്യാറാക്കിയതെന്നതിനാല്‍ പക്ഷം ചേരലും പൊടിക്കൈകളുമൊക്കെയുണ്ടാകുമെന്ന പിന്നറിയിപ്പോടെ ഒരിക്കല്‍കൂടി ഇക്കാസിനും ജാസൂട്ടിക്കും വിവാഹ മംഗളാശംസകള്‍ നേര്‍ന്നുകൊണ്ട്:
കിനാവ്.
വാരഫലം 31/10/07
Posted by സജീവ് കടവനാട് at 11:25 AM 8 comments
Labels: വായനാലിസ്റ്റ്
വാരഫലം 4-10 ഒക്ടോബര്‍2007
ശ്രീ സി.വി ശ്രീരാമന് ആദരാഞ്ജലികള്‍....
ചില സൃഷ്ടികളങ്ങിനെയാണ്. ഓരോ തവണയും പുതിയ ഭാവങ്ങള്‍ പ്രകടിപ്പിക്കും. പുതിയതെന്തെങ്കിലും നമുക്ക് നല്‍കും. എത്ര വായിച്ചാലും വീണ്ടും വായിക്കുമ്പോള്‍ പുതിയ ആശയം പ്രദാനം ചെയ്യാന്‍ കഴിയുന്ന കഥകള്‍, കവിതകള്‍, പുസ്തകങ്ങള്‍, എത്ര കണ്ടാലും ഒരോകാഴ്ചയിലും പുതുമ തോന്നിപ്പിക്കുന്ന ചിത്രങ്ങള്‍ നമ്മുടെയൊക്കെ ഫേവറിസ്റ്റ് ലിസ്റ്റുകളിലുണ്ടായിരിക്കും.
കഥയും കവിതയും ചിത്രങ്ങളും മാത്രമല്ല ജീവനുള്ളതും ജീവനില്ലാത്തതുമായ ഓരോ വസ്തുവും അങ്ങിനെതന്നെയാണെന്നാണ് സു വിന്റെ ജൂലി എന്ന കഥയിലെ ജൂലിയിലൂടെ കഥാകാരി നമ്മോട് പറയുന്നത്. ഒന്നും വാങ്ങിക്കുവാനില്ലെങ്കിലും എന്നും കടയിലെത്തി അലമാരയിലെ വസ്തുക്കളെ കൌതുകത്തോടെ നോക്കുന്നതെന്തിനാണെന്ന് ചോദിച്ചാല്‍ അവള്‍പറയും: "എന്നും വസ്തുക്കള്‍ക്ക് ഒരു ഭാവമായിരിക്കുമോ? അതു നോക്കാന്‍ വരുന്നതാണ്." വസ്തുവിന്റെ ഭാവമാറ്റം തിരിച്ചറിയാതെ വായനക്കാരന് കുഴങ്ങിയിരിക്കുമ്പോള്‍ കഥാകാരി കഥയുടെ തന്നെ ഭാവം മാറ്റുന്നു. ജൂലിയെന്ന പെണ്‍കുട്ടിയുടെ മരണം കഥയോടൊപ്പം വായനക്കാരന്റേയും ഭാവത്തെ മാറ്റുന്നു. ഒരേ മനസ്സുള്ളവരുടെ ആശയവിനിമയം എളുപ്പത്തിലാവുമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് കഥാകാരി കഥയവസാനിപ്പിക്കുന്നു.
ആശയം കൊണ്ട് മികച്ചുനിന്നുവെങ്കിലും രചനാരീതിയിലെ ചില പോരായ്മകള്‍ വായനയുടെ ഒഴുക്കിന് ചെറിയ രീതിയില്‍ ബുദ്ധിമുട്ട് സൃഷ്ടില്‍ക്കുന്നുണ്ട്. ‘ആ കടയില്‍ നിന്ന്’ എന്ന് കഥതുടങ്ങുമ്പോള്‍ ഏതോ കടയെന്ന തോന്നല്‍ വായനക്കാരനുണ്ടാകുന്നു. ‘ആ’ അടുപ്പമില്ലായ്മയെ സൂചിപ്പിക്കുന്നു. ആ മഴയേയുംകൊണ്ട്, ആ നേരം ,ആ മുഖം, നല്ല മലയാളപദങ്ങളുണ്ടായിട്ടും ഇംഗ്ലീഷിനെ ആശ്രയിക്കല്‍ ഇതൊക്കെ വായനയെ ചെറുതായി അലോസരപ്പെടുത്തുന്നുണ്ടെങ്കിലും ഈ കഥ മികച്ച വായനക്കുള്ള വക നല്‍കുന്നുണ്ട്. അറിവ് രേഖയെ തേടി തുടങ്ങിയ കഥകളുമുണ്ട് പോയ വാരം സു വിന്റേതായിട്ട്.
മറ്റു കഥകള്‍
അഞ്ചലോട്ടക്കാരന്റെ മകള്‍ , ചെരുപ്പുകുത്തി ഇട്ടിമാളു*
സൂപ്പ് സിമി
കുറ്റവാളികള്‍ തറവാടി
ആത്മഹത്യ മോഹന്‍പുത്തന്‍ചിറ
കഥാക്യാമ്പ് മുരളിമേനോന്
ചതി മയൂര
സത്യഭാമയുടെ ലോകം ഏ.ആര് നജീം
മിയ...എന്റെമോളു സുന്ദരന്‍
പ്രവാസലോകം ബാജി ഓടംവേലി
പിഴച്ചവള്‍ (കഥ) സാബു പ്രയാര്‍
അക്കായുടെ അനിയത്തികുട്ടി ജാസൂട്ടി
സ്റ്റഡിലീവ് സ്മരണകള്‍ കൊച്ചുത്രേസ്യ
വൃദ്ധന് , അസാധാരണം റാല്‍മിനോവ്
സമാഗമം മെലോഡിയസ്
ഭയങ്കരരസം...ല്ലേ, മാഷ് പുരാണം എസ്.വി രാമനുണ്ണി
പാരമ്പര്യം,ചേര്‍ച്ച, അകിടും ഉപ്പൂടിയും അനോണി ആന്റണി (ഹാസ്യം)
മാത്തപ്പന്റെ തിരോധാനം, കുങ്കുമകോമളം ബ്യൂട്ടിപാര്‍ലര്‍ സുനീഷ് തോമസ് (ഹാസ്യം)
ദൈവം ഷാപ്പില്... സതീശ് മാക്കോത്ത് (ഹാസ്യം)
അളിയാ.. ഗോള്‍ഗപ്പ.. ജി.മാനു (ഹാസ്യം)
കവിത
നീലക്കുറിഞ്ഞികള്‍ കെ എം പ്രമോദ്
അങ്ങനെ ടി.പി.വിനോദ്
തൃശ്ശിവപേരൂര്‍ അനിലന്‍
ക്രിമിനല്‍ വിഷ്ണുപ്രസാദ്
ഭക്തന് സനാതനന്
ശൌചാലയം സുനീഷ് കെ. എസ്.
ഗോത്രയാനം ലതീഷ് മോഹനന്
ചിലന്തികള്‍ ബിനീഷ് കുമാര്‍. പി
എനിക്കു സാക്ഷി ഞാന്‍ നസീര്‍കടിക്കാട്
മുലകള്‍ വെള്ളെഴുത്ത് (വിവര്‍ത്തനം)
തേറ്റ ശിവകുമാറ് അമ്പലപ്പുഴ
സരസു എന്ന “പ്രാന്തത്തി" അജിത് പോളക്കുളത്ത്
വെളുത്ത കാക്കകള്‍, അര്‍ത്ഥം ചോപ്പ്
അപരിചിതരുടെ രാത്രി , കരള്‍ പകുത്തതിന്റെ പങ്ക് ആരോ ഒരാള്‍
തലകുനിക്കപ്പെട്ടവര്‍ (ശ്രീശാന്തിനായ്) സുല്‍
മരണവീട്ടില്‍ സന്തോഷ്
വാക്കുകള്‍ ഷാജി കെട്ടുങ്ങല്‍
ദാനം ദ്രൌപതി
എന്റ്ഛന്റെ സ്വാര്‍ത്ഥത ശുദ്ധമദ്ദളം
എന്റെ പഞ്ചവര്‍ണക്കിളി... ദീപു
സ്വപ്ന നാട് ജെയിംസ് ബ്രൈറ്റ്
എണ്ണാ,മെല്ലാര്‍ക്കും രാജി ചന്ദ്രശേഖര്‍കുട്ടിക്കവിത
അണ്ണാറക്കണ്ണാ മാമ്പഴംതായോ അപ്പു (കുട്ടിക്കവിത)
ഞൊട്ടയും വെട്ടവും , പുള്ളിപ്പുതപ്പിന്റെയുള്ളിലുറങ്ങുന്നു ജി.മാനു (കുട്ടിക്കവിത)
മറ്റുള്ളവ
സതീഷ് മാക്കോത്തിന്റെ കഥകള്‍- ഒരു പഠനം, ഇഞ്ചിപ്പെണ്ണിന്റെ ബ്രേവ് ഗേള്‍സ്, കുറുമാന്, വിശാലന്, സുജിത്ത്, വിത്സണ്, ബ്ലോഗ് - നാലു ചോദ്യങ്ങള്‍. - ദുര്യോധനന്
നീലക്കുറിഞ്ഞികള്‍ - ഒരു വായന. സനാതനന്
ഒരു വായനാനുഭവം പി.ആര്
ഹാരി പോടര്വായനയുടെ പ്രതിരോധം എതിരന്കതിരവന്
പച്ചക്കൊടി വെള്ളെഴുത്ത്
ചീയല്‍ വല്ല്യമ്മായി
നവാബ് രാജേന്ദ്രന്: രോഷത്തിന്റെ അണയാത്ത നാളം അഞ്ചല്കാരന്
മലമുകളിലെ സുന്ദരിമാര്‍ മൈന
എം. എഫ്. ഹുസൈന്വരയ്ക്കട്ടെ രാം മോഹന്‍ പാലിയത്ത്
ബൂലോകത്തിലെ എല്ലാ സുഹൃത്തുക്കള്‍ക്കും പെരുന്നാളാശംസകള്‍!!!
കിനാവ്.
sajipni@gmail.com
Posted by സജീവ് കടവനാട് at 3:14 PM 11 comments
‘ഭക്തന്’ - ഒരു നിരീക്ഷണം.
ഒരു കവിത അല്ലെങ്കില്‍ കഥ എത്ര ഭംഗിയിലെഴുതാം എന്നത് എഴുത്തുകാരന്റെ ചിന്തയില്‍ വരുന്നതാണ്. എഴുത്തുകാരന്റെ ഭാവനക്ക് അനുസരിച്ച് അതിന് മനോഹാരിത വന്നുചേരുകയും ചെയ്യും. തന്റെ ഭാവനയെ ഉണര്‍ത്തി എഴുത്തിനെ മനോഹരമാക്കുന്നതുപോലെ വായനക്കാരന്റെ ഭാവനയേയും ഉണര്‍ത്താന്‍ എഴുത്തുകാരനു കഴിയുന്നെങ്കില്‍ ആ സൃഷ്ടി എഴുത്തുകാരന്റെ വിജയം തന്നെ. വായനക്കാരന്റെ ഭാവനയെക്കൂടി ഉദ്ദീപിപ്പിക്കുവാന്‍ കഴിയുന്ന ഒരുപിടി കവിതകളെങ്കിലും സനാതനന്റെ സനാതനത്തിന്റെ താളുകളില്‍ നമുക്ക് കണ്ടെത്താനാകും.
ചില കവിതകള്‍ പാത്രത്തിന്റെ ആകൃതിക്കനുസരിച്ച് രൂപം മാറുന്ന വെള്ളം പോലെയാണ്. വായനക്കാരന്റെ ചിന്തകള്‍ക്കനുസരിച്ച് സംവേദിക്കാന്‍ കഴിവുള്ള ഒന്നാണ് ‘ഭക്തന്’ എന്ന കവിത.
കമ്പോളമൂല്യങ്ങള്‍ക്കനുസരിച്ച് സ്വയം മാറിക്കൊണ്ടിരിക്കുന്ന സമൂഹം, സമൂഹത്തെ കീഴടക്കികൊണ്ടിരിക്കുന്ന അധാര്‍മ്മികത, സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഏത് കോമാളിക്കുമുന്നിലും ഭക്തനാകാന്‍ തയ്യാറുള്ള ജനത (ഈ കോമാളി സാമ്രാജ്യത്വമാകാം, ആള്‍ദൈവമാകാം). ഇത് നാം തന്നെയാണ്. കവി നമുക്ക് നേരെ തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.
ഗോമാതാ സങ്കല്പ്പമാകാം പശുവിനെ അമ്മയായി സങ്കല്പ്പിക്കാന് കവിയെ പ്രേരിപ്പിച്ചത്. ‘ഭൂമിയുടെ അവകാശികള്‍’ എന്ന കഥയില്‍ വൈക്കം മുഹമ്മദ് ബഷീര്‍ എല്ലാ ജീവജാലങ്ങള്‍ക്കും ഭൂമിയില്‍ തുല്ല്യ അവകാശമാണെന്ന് വാദിക്കുന്നു. ആ അവകാശങ്ങളെ മനുഷ്യന് അവന്റെ സ്വാര്‍ത്ഥതക്കു വേണ്ടി ബലികഴിക്കുന്നു. അവയുടെ സ്വാതന്ത്ര്യം, ഭക്ഷണം, ലൈംഗികത തുടങ്ങി എല്ലാം തീരുമാനിക്കുന്നത് മനുഷ്യനാണ്. വരും കാലങ്ങളില്‍ മനുഷ്യനും ഇത്തരം ഒരു ഗതി വന്നാല്‍ എങ്ങിനെയായിരിയ്ക്കുമെന്ന് ആ സങ്കല്‍പ്പം നമ്മെ ചിന്തിപ്പിക്കുന്നന്നു.
ആണ് കുഞ്ഞെങ്കില്‍
ആറാം നാള് വരും
അറവുകാരന്.
ആണ് വെറും മാംസം മാത്രമാണ്. വംശ നിലനില്‍പ്പിന് ബീജം കുത്തിയെടുക്കാന്‍ വേണ്ടിമാത്രം അഞ്ചോപത്തോ ആണുങ്ങള് മാത്രം മതി സമൂഹത്തില്‍ എന്ന് ഏതെങ്കിലും (ആണ്/പെണ്)ഭരണാധികാരിക്ക് തോന്നിയാല്‍?
പലരും പല രീതിയിലായിരിക്കും ഈ കവിത വീക്ഷിക്കുന്നത്. ഇവര്‍ ഇങ്ങിനെയൊക്കെയായിരിക്കുമോ ഈ കവിത വീക്ഷിക്കുന്നത്?
1. ‘ഹൈന്ദവ’ വീക്ഷണം.
ഗോമാതാവ് സങ്കല്പ പ്രകാരം പശുവിന് അമ്മയ്ക്കു തുല്ല്യമായ സ്ഥാനമാണ്. അതുകൊണ്ടു തന്നെ അമ്മയോട് ചെയ്യാന്‍ പാടില്ലാത്തതൊന്നും പശുവിനോടും ചെയ്യാന്‍ പാടില്ലെന്നാണ് കവിതകൊണ്ട് കവി ഉദ്ദേശിക്കുന്നത്.
2. ‘അഹൈന്ദവ’ വീക്ഷണം.
ഗോമാതാവ് അഥവാ പശു അമ്മയാണ് എന്ന വീക്ഷണക്കാരോടുള്ള എതിര്‍പ്പാണ് കാഞ്ചാഐലയ്യയുടെ ‘എരുമദേശീയത’. ഏകദേശം അതേ ആശയം തന്നെയാണ് ഈ കവിതയില്‍ കവിക്കുമുള്ളത്.
വാവടുത്താല്‍
വിളിതുടങ്ങും
അമ്മ.
കവി പശുവിനെ അമ്മയായി സങ്കല്‍പ്പിക്കുന്നു. ഇത് ഗോമാതാവ് എന്ന സങ്കല്പത്തോടുള്ള പരിഹാസമാണ്. പിന്നീട് വരുന്ന വരികളില്‍ അത് വ്യക്തമാകുന്നു. പശു അമ്മതന്നെയാണ് എന്ന് സങ്കല്‍പ്പിക്കുന്നവര്‍ക്ക് പിന്നീട് വരുന്ന;
ഉറയിട്ടൊരു മുട്ടന്‍ കൈ
മുട്ടോളം താഴ്ത്തി
മദി വരുവോളം
ഭോഗിക്കും
അയാള്‍.
തണുത്ത ബീജത്തിന്റെ
വിത്തു കുത്തിക്കഴിഞ്ഞാല്‍
കഴുകിത്തുടക്കാന്‍
സോപ്പും ടവ്വലുമായി
അരികിലുണ്ടാകും
ഞാനും.
തുടങ്ങിയ വരികള്‍ എത്രമാത്രം അരോചകമായിരിക്കും. ഒരു പശുവിനെക്കുറിച്ചാണെങ്കില്‍ ഈ വരികള്‍ കാര്യമായൊന്നും പറയുന്നില്ലായിരിക്കും. പക്ഷേ പശു അമ്മയാണെന്ന് സങ്കല്‍പ്പിക്കുന്നവരോട് ഈ കവിത കയര്‍ക്കുകയല്ലേ ചെയ്യുന്നത്. മാത്രമല്ല നെറികേടിന് കൂട്ടു നിന്നതിന്റെ പ്രതിഫലം പറ്റിയാണ് ‘ഞാന്‍’ അമ്മഭക്തനാകുന്നത്. അതുകൊണ്ടു തന്നെ ഈ കവിത പശു മറ്റുമൃഗങ്ങളെപ്പോലെ വെറും മൃഗമാണ് എന്ന സന്ദേശമാണ് നല്‍കുന്നത്.
3. ‘നാച്വറലിസ്റ്റ്’ വീക്ഷണം.
പ്രകൃതിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും പ്രകൃതിയില്‍ തുല്ല്യ അവകാശമാണ് ഉള്ളത്. എന്നാല്‍ മനുഷ്യന് അവന്റെ ആവശ്യത്തിന് അനുസരിച്ച് പ്രകൃതിയെ തന്നെ മെരുക്കിയെടുത്ത് അവന്റെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കുന്നു. പ്രകൃതി നിയമങ്ങളെ ലംഘിക്കുന്നു. മൃഗങ്ങളെ അവന്റെയിഷ്ടത്തിന് കൂട്ടിലടക്കുന്നു. സ്വതന്ത്രമായി ഇണചേരാന്‍പോലും സമ്മതിക്കാതെ മികച്ച വിത്ത് കുത്തിവെക്കുന്ന കൃത്രിമ പ്രജനനരീതി അവയ്ക്കുമേലെ അടിച്ചേല്‍പ്പിക്കുന്നു. ഇതു തന്നെയാണ് പ്രജനനശേഷിയില്ലാത്ത വിത്തുകള്‍ വിതരണം ചെയ്യുന്നതിലൂടെ സാമ്രാജ്യത്വവും ചെയ്യുന്നത്. ഈ കവിതയിലൂടെ കവി വിശദീകരിക്കാന്‍ ശ്രമിക്കുന്ന ആശയം ഇതാണ്.
4. ‘ഫെമിനിസ്റ്റ്’ വീക്ഷണം
അമ്മയായാലും പശുവായാലും പെണ്‍വര്‍ഗ്ഗത്തോടുള്ള ആണ്‍വര്‍ഗ്ഗത്തിന്റെ സമീപനമെങ്ങിനെയാണ് എന്ന് കവി വരികളില്‍ വ്യക്തമാക്കുന്നു.ഉരുക്കു കാലുകള്‍ക്കിടയില്‍
കഴുത്തു ചേര്‍ത്തുകെട്ടി
മൂക്കണയില്‍ എതിര്‍പ്പുകളെ
തളച്ച് ആണ്‍വര്‍ഗ്ഗം കരുത്തുകൊണ്ട് പെണ്ണിനെ കീഴ്പ്പെടുത്തുന്നു. പെണ്ണ് പലപ്പോഴും ആണിന്റെ ലൈംഗികവൈകൃതങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന വെറും യന്ത്രം മാത്രമാണ്. അവനോ വിത്തു കുത്തിക്കഴിഞ്ഞാല്‍ സോപ്പും ടവ്വലും കൊണ്ട് കഴുകിത്തുടച്ച് സമൂഹത്തിലേക്കിറങ്ങുന്ന മാന്യനും.
ഇനിയും പലതരത്തിലുള്ള വീക്ഷണങ്ങളുണ്ടായിരിക്കാം ഈ കവിതക്ക്. ഒരുപക്ഷേ ഈ വീക്ഷണമൊന്നും ശരിയെല്ലെന്നുമിരിക്കും. അങ്ങിനെയെങ്കില്‍ ഇത് എന്റെ വീക്ഷണം. എന്റെ മാത്രം വീക്ഷണം.
*വാരഫലത്തിന് വേണ്ടി എഴുതാനിരുന്നതാണ്. വലുതായിപ്പോയതിനാല് പ്രത്യേക പോസ്റ്റായി ഇടുന്നു.
Posted by സജീവ് കടവനാട് at 8:22 AM 6 comments
Labels: ഭക്തന്, വീക്ഷണങ്ങള്‍, സനാതനന്
വാരഫലം 27/9മുതല്‍3/10/2007 വരെ
പ്രൊഫ. എം എന്‍ വിജയന് ആദരാഞ്ജലികള്‍.. വാരഫലത്തിന്റെ ഈ ലക്കം തുടങ്ങുന്നത് സാരംഗിയുടെ കവിതയില്‍ നിന്നാകട്ടെ. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തെ ശോകമൂകമാക്കികൊണ്ടാണ് പ്രൊഫസര്‍ എം എന്‍ വിജയന് നമ്മെ വിട്ടു പോയത്. വിജയന്മാഷിന് ഒരിക്കല്‍ കൂടി ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് തുടരാം.
നിങ്ങളെഴുതുന്നതൊക്കെ മികച്ചതാണ്, നിങ്ങളെഴുതുന്നതൊക്കെ മികച്ചതാണ് എന്ന് തുടരെ അഭിപ്രായം കേള്‍ക്കുന്നതിനേക്കാള്‍ ഒരു സാഹിത്യകാരന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുക അയാളുടെ സൃഷ്ടിയെ കുറിച്ച് വിമര്‍ശനമോ നിരൂപണമോ പഠനമോ ഉണ്ടാകുമ്പോഴാണ്. ബൂലോകസാഹിത്യത്തിന്റെ വളര്‍ച്ചക്കും നല്ല നിരൂപകരുടെ സാന്നിദ്ധ്യം ആവശ്യമാണ്. രാജു ഇരിങ്ങലിന്റെ ബ്ലോഗില്‍ മികച്ച നിരൂപണങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും പല കോണില്‍ നിന്നുള്ള വീക്ഷണങ്ങള്‍ ഒരേ ശില്പത്തെ തന്നെ പല രീതിയില്‍ കാണാന്‍ സഹായിക്കുമെന്നതിനാല്‍ കൂടുതല്‍ നല്ല നിരൂപണങ്ങള്‍ നമ്മുടെ സാഹിത്യ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ഇരിങ്ങലിനെക്കൂടാതെ സനാതനവായന എന്ന പേരില്‍ സനാതനന്റെ ബ്ലോഗ്ഗിലും നിരൂപണങ്ങളുണ്ടാകാറുണ്ടെങ്കിലും തുടര്‍ച്ചയായി നിരൂപണങ്ങള്‍ നടത്തിക്കൊണ്ട് പോയവാരത്തില്‍ ശ്രദ്ധേയനായ ദുര്യോധനന് എന്ന ബ്ലോഗ്ഗര്‍ ബൂലോകത്തിന് പ്രതീക്ഷ നല്കുന്നു. സൃഷ്ടികളില്‍ ഇഴചേര്‍ത്തിരിക്കുന്ന പട്ടുനൂലൂം വാഴനാരും വേര്‍തിരിക്കുന്ന ഈ ദുര്യോധനന്റെ പെരിങ്ങോടന്റെ മൂന്നുകഥകള്‍ - ഒരു പഠനം., അഭയം - ഒരു പഠനം. , ബര്‍ളി തോമസിന്റെ യക്ഷി - ഒരു പഠനം, ബാജി ഓടംവലിയുടെ കഥകള്‍ - ഒരു വിമര്‍ശനം. തുടങ്ങിയ പോസ്റ്റുകള്‍ ഈ പ്രതീക്ഷകള്‍ അസ്ഥാനത്താകില്ല എന്നതിന് തെളിവുതന്നെ. സനാതനന്റെ പൂത്തുമ്പി-അഥവാ ജനാലയുടെ താക്കോല്‍ തേടുന്നവര്‍ എന്ന നിരൂപണവും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ബൂലോക സാഹിത്യത്തിലേതല്ലെങ്കിലും മലയാളസാഹിത്യത്തിലെ വിഷയങ്ങളില്‍ നിന്ന് ഒരു പഠനവും പോയ വാരത്തിലുണ്ടായിട്ടുണ്ട്. ദ്രൌപതിയുടെ ഷെല്‍വി-കവിതയുടെ കെടാത്ത കനല് എന്ന പോസ്റ്റ് സ്വയം എരിതീയിലേക്ക് നടന്നുപോയ സാഹിത്യകാരെക്കുറിച്ചുള്ള ദ്രൌപതിയുടെ പഠനങ്ങളുടെ സീരീസില്‍ വരുന്നു.
ഒരു നീണ്ട ഇടവേളക്കു ശേഷമാണ് രാജു ഇരിങ്ങലിന്റെ ഒരു കവിത ബൂലോകത്തിന് ലഭിക്കുന്നത്. പുഴ മാഗസിനില്‍ ഒരു മാസം മുന്‍പ് കാനേഷുമാരി എന്ന കവിത പ്രസിദ്ധീകരിച്ചിരുന്നെങ്കിലും അത് ബൂലോകത്തിന്റേതല്ലല്ലോ. നീണ്ട ഇടവേളക്ക് ശേഷം എഴുതുന്നതായതിനാല്‍ വായനക്കാരന് വളരെ പ്രതീക്ഷിക്കും എന്നത് സ്വാഭാവികം. വായനക്കാരന്റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കണ്ണുപൊത്തിക്കളി എന്ന കവിതക്ക് കഴിഞ്ഞില്ല എന്നതാണ് വാസ്തവം. പി.എന്‍.ഗോപീകൃഷ്ണന്റെ കരയുന്നതിനു പകരം ആണുങ്ങള് അട്ടഹസിക്കുന്നു എന്ന കവിതയിലൂടെ
‘ഉള്ളില്‍ ലക്ഷ്യമെത്താന്‍ വെമ്പുന്ന
ഒരാളെയും
മുന്നില്‍ മരിക്കാന്‍ വെമ്പുന്ന
ഒരാളെയും
ഒരേ സമയം നേരിടുന്ന തീവണ്ടിയെപ്പോലെയാണ്’ ആണിന്റെ മനസ്സ് എന്ന് കവി പറയുന്നു. ചുറ്റുപാടുമുള്ള ഒറ്റപ്പെട്ട സംഭവങ്ങളെ കാണാതെ വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കാന് കഴിയുന്ന സംഭവങ്ങളില്‍ ഇടപെടലു നടത്തുന്ന വിശാല മനസ്കന് മാര്‍ക്കു നേരെ വിരലു ചൂണ്ടുന്നു സനാതനന്റെ വിശാല മനസ്കന് എന്ന കവിത. ചൊരുക്ക് , ന്യായവിധി തുടങ്ങിയ മികച്ച കവിതകളും പോയ വാരത്തില്‍ സനാതനന് ബൂലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്.
മറ്റു കവിതകള്‍
ബാക്കി വയ്ക്കാത്തത്. , ഒരു കുഞ്ഞു കഥ - കഥയാണോ ?, ഒറ്റമരക്കാട് -ആരോ ഒരാള്‍
മട്ട് ചോപ്പ്
ഹൃദ്രോഹം-(ബൂലോക കവിത -ഉമ്പാച്ചി)
നാട്യം. മയൂര
ഞാനും അവളും ഇട്ടിമാളു
എഴുതപ്പെട്ടത് , ഭ്രാന്തി സു
പ്രാര്‍ത്ഥന. ഇത്തിരിവെട്ടം
അ ആ ഇഞ്ഞിപ്പെണ്ണ്
ഉണങ്ങാത്ത മുറിവുകള്‍ സന്തോഷ് നെടുങ്ങാടി
റോഡ് : കവിത സുല്‍
മിന്നലേ മനോജ് കാട്ടാമ്പള്ളി
നീ ഒരു പെണ്ണാണ്! നിമ്മി
ബലി ചന്ദ്രകാന്തം
ഇടവഴി ഇടങ്ങള്‍ (അബ്ദുള്ള വല്ലപ്പുഴ )
മരുഭൂമിയിലെ ഭൂതകാലം സാല്‍ജോ
പെന്‍സില്‍ പുനര്‍ജനി
ഒരു ചെവി സൂര്യകാന്തിപ്പൂക്കള്‍ക്കിടയില്‍ ചിരിക്കുന്നു ഫോളിയോ
ഇരുട്ട് അമൃത വാര്യര്‍
നല്ലനാളെയെത്തേടി...... ജ്യോതി ശങ്കരന്
തിരിച്ചറിവുകള്‍ ലത്തീഫ് വന്നേരി
പരസ്പരം. വാണി..
മൃതം അനു
ഓര്‍ക്കസ്ട്ര രാജി ചന്ദ്രശേഖര്‍
കാത്ത് നില്ക്കുന്നു ഞാന്‍... ഷാംസ്
ഉത്സവം - കുട്ടിക്കവിത അപ്പു
നാലുമണിയ്ക്കു വിരിഞ്ഞ പൂവേ കുട്ടിക്കവിത ജി. മനു
കഥകളില്‍ മുരളി വാളൂരിന്റെ ദൈവവധു എന്ന കഥ ആശയം കൊണ്ടു കഥനരീതികൊണ്ടും മികച്ചു നിന്നു. ഏ.ആര്. നജീമിന്റെ മറക്കാനാവാതെ.... , ബാജി ഓടംവേലിയുടെ
നീറുന്ന നെരിപ്പോട് അന്ത്യമൊഴി തുടങ്ങിയ കഥകളും പോയ വാരത്തിലെ മികച്ച കഥകള്‍ തന്നെ. യുദ്ധം തീരുന്നില്ല എന്ന പുതിയ കഥ ബൂലോകത്തിന് തന്ന് കുറച്ചുമണിക്കൂറുകള്‍ക്കകം ബ്ലോഗിനെ തന്നെ മുക്കികളഞ്ഞ് സിമി വീണ്ടും സിമിയിസം എന്തെന്ന് ബ്ലോഗര്‍മാര്‍ക്ക് പരിചയപ്പെടുത്തിയതും പോയവാരത്തിന്റെ വിശേഷം തന്നെ. ദ്രൌപതിയുടെ അപരിചിത എന്ന കഥയ്ക്ക് ഉപാസന നല്കിയ കമന്റ് “ഞാന്‍ ബ്ലോഗില്‍ വായിച്ചിട്ടുള്ളനല്ല 5 കൃതികള്‍ എടുത്താല്‍ അതിലൊന്ന് ഇതായിരിക്കും. തീര്‍ച്ച.ഇതൊരു നൊമ്പരമായി അവശേഷിക്കുന്നു, എന്റെ മനസ്സില്‍.അരുന്ധതിയെപ്പറ്റി ഒന്നുമറിയാതെ, എന്നാല്‍ എല്ലാമറിഞ്ഞെന്ന ഭാവത്തില്‍... നന്നായിട്ടുണ്ട്.” ആ കഥ അനുവാചകനിലേക്ക് എത്രമാത്രം എത്തി എന്നതിന് തെളിവായി ഈ കമന്റു മാത്രം മതി. ജി മനുവിന്റെ സവാരി ഹരഹര എന്ന കഥ ഹാസ്യത്തിന്റെ ചേരുവ ചേര്‍ത്ത ഒരു മികച്ച കഥ തന്നെ.
മറ്റു കഥകള്‍
ഒരു പൈലറ്റിങ്ങ് ദിനം മെലോഡിയസ്
"ഹെയില്‍ സീനിയേഴ്സ് !!" നാടന്‍
പറക്കുന്ന പാഠപുസ്തകങ്ങള്‍ കാളിയന്
ജന്മാന്തരങ്ങള് അഗ്രജന്
മലയത്തിപ്പെണ്ണേ ലക്ഷ്മീ...! ഏറനാടന്‍
ഒരെല ചോറു , കുട്ട്യോളെ പട്ടിണിക്കിടരുതു SV Ramanunni
ആനേ വാങ്ങണോ പശൂനെ വാങ്ങണോ? മുരളി മേനോന്
ജീവിതം തെന്നാലിരാമന്‍
ബേബിക്കുട്ടി, ഡോളിക്കുട്ടി (ജോമിക്കുട്ടനും) സുനീഷ് തോമസ് (ഹാസ്യം)
- മൂപ്പന്റെ കോടതി - - ആലപ്പുഴക്കാരന് - ഹാസ്യം
വിദ്യാര്‍ത്ഥി സമരം സിന്ദാബാദ്!!! സണ്ണിക്കുട്ടന്(ഹാസ്യം)
ഈ വളവില്‍ ആരും ഹോണടിക്കാറില്ല (നോവലെറ്റ്) ബെര്‍ളി
മറ്റുള്ളവ
മരണത്തിന്റെ സംഗീതം...! ഏ.ആര്. നജീം
അമേരിക്കയില്‍ അരയന്മാരുണ്ടോ? One swallow
ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വം നമ്മോടാവശ്യപ്പെടുന്നത് വര്‍ക്കേഴ്സ് ഫോറം
സ്നേഹിക്കപ്പെടുന്നതിനേക്കാള്‍ സ്നേഹിക്കാന്‍ സേതുലക്ഷ്മി
എന്റെ പരിമിതമായ വായനയില്‍ നിന്നുള്ള ലിങ്കുകളാണ് ഇവ. ഇതിലില്ലാത്ത മികച്ച രചനകളുടെ ലിങ്കുകള്‍ വായനക്കാര്‍ കമന്റുകളായി പോസ്റ്റു ചെയ്തിരുന്നെങ്കില്‍ മറ്റു വായനക്കാര്‍ക്ക് സൌകര്യമാകും. വീണ്ടും അടുത്തയാഴ്ച്ച കാണാം.
കിനാവ്.
Posted by സജീവ് കടവനാട് at 1:16 PM 15 comments
Labels: വാരഫലം
വാരഫലം20-26 സെപ്തംബര്‍07
വലിയ ആരവങ്ങളൊന്നുമില്ലാതെയാണ് ബൂലോകത്തിലെ ഒരു വാരം കടന്നു പോയത്. മികച്ച ഏതാനും കഥകളും കവിതകളും വായനക്കാരന് സമ്മാനിക്കപ്പെട്ടിരിക്കുന്നു പോയവാരത്തില്‍.
വിഷ്ണുപ്രസാദിന്റെ കാലിക പ്രസക്തമായ കവിതയാണ് ശൂലം.
ദൈവമേ,ഞങ്ങള്‍ വെറും അണ്ണാരക്കണ്ണന്മാര്.നിന്റെ പാലത്തിനെരക്ഷിക്കാന്‍ നിനക്ക് കെല്‍പ്പില്ലെങ്കിലുംഞങ്ങളാലാവുന്നത് ഞങ്ങള്‍ചെയ്യുന്നു...
രാഷ്ട്രീയ ലാഭത്തിനുവേണ്ടി പണ്ടെന്നോ എഴുതിയ പുസ്തകങ്ങളിലെ കഥാപാത്രങ്ങളുടേയും കഥയുടേയും പേരില്‍ കലാപം സൃഷ്ടിച്ചെടുക്കുന്ന അഭിനവ രാഷ്ടീയ കോമാളികളോട് സ്വയം സംരക്ഷിക്കാന്‍ കഴിയാത്ത ദൈവം നിങ്ങളെയെങ്ങനെ സംരക്ഷിക്കുമെന്ന് നേര്‍ത്ത പരിഹാസത്തോടുകൂടി ചോദിക്കുന്നുണ്ട് വിഷ്ണുപ്രസാദ് ഈ കവിതയിലൂടെ. ഉള്ളില്‍ വിഷം പേറുന്നവന് കൊല്ലാനോ കൊല്ലപ്പെടാനോ വിധിക്കപ്പെട്ടവനാണെന്ന് ഓര്‍മ്മിപ്പിക്കുന്നു വിഷം എന്ന മറ്റൊരു കവിത.
കൈത്തോട്ടില്‍കളഞ്ഞുപോയ പാദസരംപാറമടയ്ക്കുള്ളില്‍ നിന്ന്കൈവെള്ളയ്ക്കുള്ളിലൊതുക്കിഞാനൊരിന്ദ്രജാലക്കാരനായപ്പോള്‍കൈത്തണ്ടയില്‍ നുള്ളിഅവളെനിക്കൊരു സമ്മാനം തന്നു.. പുത്തലത്ത് വിനോദിന്റെ നിദ്ര പിണങ്ങിപ്പോകുമ്പോള്‍ എന്ന കവിത മനോഹരമായ വര്‍ണ്ണനകളാല്‍ സമ്പുഷ്ടമാണ്. സനാതനന്റെ അള്‍ഷിമേഴ്സ് എന്ന കവിതയും പോയ വാരത്തിലെ മികച്ച കവിതകളില്‍ ഒന്നാണ്. ദൂരം , പ്രൊവോക്ഡ് , പരിണാമം തുടങ്ങിയ മികച്ച കവിതകള്‍ ബൂലോകത്തിന് സമ്മാനിച്ചിരിക്കുന്നു ചിലമ്പിന്റെ തൂലിക.
മറ്റു കവിതകള്‍
ഞാനും നിലാവും കെ.പി.റഷീദ്
എന്റെ ആത്മാവ് നിന്റെ ശരീരത്തോട് സുനില്‍ സലാം
*കൊറിയയിലെ അമ്മൂമ്മേ... കെ എം പ്രമോദ്
സ്വര്‍ഗീയം , കഫ്തീരിയ ഉമ്പാച്ചി
പൊരുള്‍ വിശാഖ്ശങ്കര്
അഹംഭാവങ്ങള്‍ മയൂര
സ്വപ്നം ലാപുട
മതിലുകള്‍ സുല്‍
ഡിജിറ്റല്‍ ചിത്രങ്ങള്‍ ആലപ്പുഴക്കാരന്
ഒരു “തോന്ന്യാസം“ ശ്രീ
വറുത്ത വിത്തുകള്‍ One Swallow
സ്വപ്നങ്ങള്‍ മൂടുപടം
ബലി ചാന്ത്
വിരല്‍പൂക്കള്‍ അല്‍പ്പത്തിയുമല്‍പ്പനും
മരണം വാതില്ക്കല് ഹരിയണ്ണന്‍
Nallaval സഞ്ചാരി
മറവി.... Priyan Alex Rebello
പുതുമഴ പെരുമഴ (കുട്ടിക്കവിത) അപ്പു
ബൂലോകത്തിലെ ആദ്യത്തെ നോവലൈറ്റ് ആയിരിക്കണം ഏ.ആര് നജീമിന്റെ പിന്‍വിളി കേള്‍ക്കാതെ...! എന്ന സൃഷ്ടി. ആശയം കൊണ്ടും അവതരണം കൊണ്ടും മികച്ചു നിന്നു ഈ കഥ , നജീമിന്റെ തന്നെ നിറമുള്ള മത്സ്യങ്ങള്‍... എന്ന കഥയും അവതരണം കൊണ്ട് മികച്ചുനിന്ന സൃഷ്ടികളില്‍ പെടുന്നു.
ബ്ലോഗിങ്ങ് നിര്‍ത്തുന്നു എന്ന് ബൂലോകത്തെ വിളിച്ചറിയിച്ചിട്ട് പിറ്റേന്നു തന്നെ ആണെഴുത്ത് എന്ന കഥ ബൂലോകത്തിന് സമ്മാനിച്ച് എഴുത്തുകാരന്റെ മനസ് മനസ്സിലാക്കാന്‍ എഴുത്തുകാരനുതന്നെ കഴിയില്ലെന്ന് വീണ്ടും വെളിവാക്കിയിരിക്കുന്നു സിമി. കുറ്റബോധം എന്ന മറ്റൊരു കഥകൂടിയുണ്ട് പോയവാരം സിമിയുടേതായിട്ട്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു മലയാളം അറിയാം എന്ന തന്റ്റെ കുറിപ്പുകളിലൂടെ ബാജി ഓടംവേലി.
സമൂഹത്തില്‍ നിലവിലുള്ള ചില പ്രവണതകളെ പരിഹാസരൂപേണ വിമര്‍ശന വിധേയമാക്കുന്നു രാജേഷിന്റെ ദൈവ കൊഴി എന്ന കഥ.
മ്റ്റു കഥകള്‍
മേരി സു
നീലക്കുറിഞ്ഞികള്‍ മയൂര
ഭുവനേശ്വര്‍ രാജേഷ് ആര്. വര്‍മ്മ
അവകാശം അനോണി ആന്റണി
അപ്പു. , കുട്ടുകാരന് പാലാ ശ്രീനിവാസന്
ജനനവും മരണവും..! കുഞ്ഞന്‍
പി ജെ ജോസഫ് Ice and soda
എന്നാലും എന്റെ കര്‍ത്താവേ... സഹയാത്രികന്(ഹാസ്യം)
ഒരു ഗവേഷകയുടെ അന്ത്യം.. കൊച്ചുത്രേസ്യ (ഹാസ്യം)
ശശിയേട്ടനാണ് താരം തെന്നാലിരാമന്‍(ഹാസ്യം)
മറ്റുള്ളവ
ബൂലോഗത്തിലെ ഒരു സഹയാത്രിക വീടൊഴിഞ്ഞുപോവുന്നു.* രാജീവ് ചേലനാട്ട്
റോസ്മേരി പറയുന്നത്, ചിലമ്പ്
നിരാധാരമായ വാഴ്വിനെചൊല്ലിയുള്ള ഉത്കണ്ഠകള്‍ - ഒന്ന് , മരിച്ചു തുടങ്ങാതിരിക്കാന്‍....വെള്ളെഴുത്ത്.
തോമസ് ആല്‍വാ എഡിസണ് -- ബള്‍ബും, കരണ്ടും പിന്നെ ഒരാനയും ഏവൂരാന്
അച്ഛമ്മ പെരിങ്ങോടന്
ചില അഞ്ചുമണികള്‍ Visala Manaskan
എന്റെ പരിമിതമായ വായനയില്‍ നിന്നുള്ള ലിങ്കുകളാണ് ഇവ. ഇതിലില്ലാത്ത മികച്ച രചനകളുടെ ലിങ്കുകള്‍ വായനക്കാര്‍ കമന്റുകളായി പോസ്റ്റു ചെയ്തിരുന്നെങ്കില്‍ മറ്റു വായനക്കാര്‍ക്ക് സൌകര്യമാകും. വീണ്ടും അടുത്തയാഴ്ച്ച കാണാം.
കിനാവ്.
Posted by സജീവ് കടവനാട് at 8:57 AM 7 comments
വാരഫലം 14-20 സെപ്തംബര്‍-07
പോയവാരം കഥകളുടേതായിരുന്നു. മികച്ച നിരവധി കഥകള്‍ ബൂലോകത്തിന് സമ്മാനിച്ചുകൊണ്ടാണ് വാരം കടന്നുപോയത്.
ഹോസ്റ്റലിലെ സഹമുറിയയും കഥയിലെ നായികയും തമ്മിലുള്ള ആഴമേറിയ സൌഹൃദം മനോഹരമായി വിവരിച്ചിരിക്കുന്നു സിജിയുടെ അഭയം എന്ന കഥ
‘മൗനം ഒരു മാറാലയാണ്
തട്ടിനീക്കിയില്ലെങ്കില്‍ -
തന്നെതന്നെ തിന്നൊടുക്കുന്ന
ജീര്‍ണ്ണിച്ച വാക്കുകളിഴ പിരിഞ്ഞ മാറാല’ എന്നോര്‍മ്മിപ്പിച്ച് കോളേജിലെ കുളക്കല്പടവുകളില് കൂട്ടിരുന്ന അന്ന. ‘അന്നയുടെ സ്നേഹം മെഴുകുതിരിവെളിച്ചം പോലെയായിരുന്നുവെനിക്ക്.അധികം ആളിക്കത്താതെ ഒരു മെലിഞ്ഞ നൂലില്‍ നിന്നുകൊണ്ട് ദിശതെളിയിക്കുന്ന പ്രകാശം.
ഒരിക്കല്‍ അന്ന എന്നെക്കുറിച്ച് ഇങ്ങനെയൊരു കവിതയെഴുതി.
'നറും മല്ലി ചോട്ടില് തളിര്‍ത്ത സ്നേഹം –
ചാഞ്ഞ ചില്ലതന്‍ തണലുപോല്‍
നിന്നിളയ സൗഹൃദം'.’ … ബൂലോകത്തുവന്ന മികച്ച സൃഷ്ടികളിലൊന്നാണ് സിജിയുടെ ഈ കഥ. നീളക്കൂടുതല്‍ ഒരിക്കല്‍ പോലും വായനയുടെ ഒഴുക്കിന് തടസമാകുന്നില്ല എന്നത് ഈ കഥയുടെ പ്രത്യേകത തന്നെ.
സിമിയുടെ കടല്‍ എന്ന കഥ മേരിയുടേയും ചാള്‍സിന്റേയും പ്രണയകഥ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. സിമിയുടെ തന്നെ പ്രവാചകന് , മയില്‍പ്പീലി, നീലിമ തുടങ്ങിയ കഥകളും പോയവാരത്തിലെ മികച്ചവ തന്നെ.
വേണ്ടപ്പെട്ടവരുടെ നഷ്ടപ്പെടലുകള്‍ വേദനാജനകമാണ്. പ്രവാസികള്‍ക്ക് പലപ്പോഴും തന്റെ വേണ്ടപ്പെട്ടവരുടെ മരണം ഒരു ഫോണ്‍ സന്ദേശത്തിലൊതുങ്ങും. ഒന്നും ചെയ്യാനില്ലാതെ ലേബര്‍ക്യാമ്പുകളില്‍ അല്ലെങ്കില്‍ നാല് ചുവരുകളുടെ ഏകാന്തതയില്‍ തേങ്ങുന്ന മനസുമായ്… മോഹന്‍ പുത്തഞ്ചിറയുടെ വെയിൽ എന്ന കഥയുടെ ഇതിവൃത്തം പിതാവിന്റെ മരണവാര്‍ത്തയറിയുന്ന ഒരു പ്രവാസിയുടെ മനോഗതമാണ്.
പ്രവാസിയുടെ ആകുലതകളിലേക്ക് എത്തിനോട്ടം നടത്തുന്ന ബാജി ഓടംവേലിയുടെ ജീവന്റെ വില എന്ന കഥ തന്റെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ സൂപ്പര്‍മാര്‍ക്കറ്റില്‍ മറന്നു വെക്കുന്ന ഒരു അച്ഛനെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നു. ബാജിയുടെ തന്നെ ഡയറിക്കുറിപ്പുകള്‍ ഉം പോയവാരത്തെ മികച്ച സൃഷ്ടികളില്‍പ്പെടുന്നു. ഈറ്റില്ലം എന്ന ഇട്ടിമാളുവിന്റെ കഥയും അവതരണമികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട മികച്ച സൃഷ്ടിയാണ്.
മറ്റു കഥകള്‍
തുടക്കം വീണ
ദൈവമാതാവിന്റെ വീട് മനു (മഴ നിലാവ്)
ഒരു സ്വപനത്തിന്റെ അന്ത്യം ജിഹേഷ് എടക്കൂട്ടത്തില്‍.
അമ്മ ആഡൂരാന്റെ കുറുങ്കഥ.
ഭ്രമം ചിലമ്പ്.
ദര്‍ശനം സതീഷ് മാക്കോത്ത്.
കൊലപാതകി മനു (മിസ്ഡ് കോള്‍)
ഒരു ബെഗ്ഗറുടെ ജീവിതനിരാശകള്‍ ബെര്‍ളിതോമസ്
ഇന്ത്യാ-പാക് യുദ്ധവും കരിനാക്കു കുട്ടപ്പനും മുരളി മേനോന്
പ്രണയം - കഥ ഇതുവരെ ജോസ്മോന് വാഴയിലിന്റെ തൂലികയില്‍ നിന്നും കഥ പോലെ വായിച്ചുപോകാവുന്ന ജീവിതാനുഭവം.
പോയകാലത്തെ കുറിച്ച് ഒരോര്‍മ്മയുമില്ലെന്ന് കണ്ണടച്ചിരുട്ടാക്കുന്ന പുത്തന്‍ സമൂഹത്തെയാണ് വിഷ്ണു പ്രസാദിന്റെ നദി എന്ന കവിതയില്‍ നാം വായിക്കുന്നത്.
‘സ്കൂള്‍ വിട്ടതും കുടകളുടെഒരു കറുത്ത നദി ഒഴുകിപ്പോയി…’
‘…വഴിയരികില്‍ കാത്തുനിന്നവീടുകള്‍ ഓരോ കുമ്പിള്‍കോരിയെടുത്തതുകൊണ്ടാവണംഅത് അധിക ദൂരം ചെല്ലും മുന്‍പേ വറ്റിപ്പോയി…’
നമുക്ക് പരിചിതമായ സിംബലുകളെ കവിഭാവനയുടെ പ്രിസത്തിലൂടെ കടത്തിവിട്ട് മഴവില്ലു പോലെ മനോഹരമാക്കി നമുക്കുമുന്നില്‍ അവതരിപ്പിക്കുന്നു വിഷ്ണുപ്രസാദ് ഈ കവിതയിലൂടെ.
മറ്റു കവിതകള്‍
ഉഭയം , പാഞ്ചാലി സനാതനന്
പിന്നെയാവഴി പോയതേയില്ല ടി.പി.അനില്‍കുമാര്‍
ജ്യാമിതിയുടെ നഗരം, പ്രതിരൂപം സുനീഷ് കെ. എസ്.
ദൈവം - ഒരു സാഡിസ്റ്റ് കുട്ടന്‍സ് S.i.j.i.t.h
ഈ ഓര്‍മ്മകളുടെ ഒരു കാര്യം., തെറ്റിവായിച്ചത് ആരോ ഒരാള്‍
സഹോദരിക്ക്, ഇഷ്ടം ചിലമ്പ്
ഫോട്ടോഷോപ്പ്.. ആര്‍ബി
നദിയുടെ ഓര്‍മ്മ സുനീത ടി.വി.
കറുപ്പും വെളുപ്പും ചന്ദ്രകാന്തം.
മയൂര:- നിശാഗന്ധി.
നാട്ടുവഴി അരുന്ധതി
ക്ഷണം ( കവിത ) ഏ.ആര് നജീം.
വിരഹ പുഷ്പങ്ങള്‍. ശ്രീനാഥ്
താരം കുട്ടിക്കവിത- മനു (മഴത്തുള്ളി)
മറ്റു കുറിപ്പുകള്‍
1.ഇടപ്പള്ളി രാഘവന് പിള്ള-വേര്‍പിരിയാത്ത കാല്‍പനികസാന്നിധ്യം ദ്രൗപതി, രാമ സേതുവും സേതു സമുദ്രം പ്രോജക്ടും ജിം സിംബാബ്വെ: കിരാതവാഴ്ചയ്ക്ക് ഇരയാവുന്നവരുടെ സ്വന്തം രാജ്യം അന്യന്, ലോകത്തിലെ ആദ്യത്തെ ചെറുകഥ വെള്ളെഴുത്ത്, നോമ്പിന്റെ ശാസ്ത്രീയത. സ്നേഹസംവാദം.
Posted by സജീവ് കടവനാട് at 6:21 PM 5 comments
Labels: സെപ്തംബര്‍07
വാരഫലം 7-13 സെപ്തംബര്‍ 07
ബൂലോകത്തില്‍ യുക്തിവാദവും ആത്മീയതയുമൊക്കെ ഏറെ ചര്‍ച്ച ചെയ്താണ് പോയ വാരം പിന്നിട്ടത്. കഴിഞ്ഞ ആഴ്ച്ചയിലെ എന്റെ വായനയില്‍ നിന്നും ഏതാനും ലിങ്കുകള്‍. ഞാന്‍ വിട്ടുപോയവ കമന്റായി പോസ്റ്റുചെയ്യുമെന്ന പ്രതീക്ഷയില്‍ തുടരുന്നു.
ഒറ്റക്കാലുകാരി സൈറയുടെ ദുരന്ത കഥ പറയുന്ന മറ്റൊരു പെരുമഴക്കാലത്ത്... എന്ന ഏ.ആര് നജീമിന്റെ കഥ, കുട്ടന്‍സിന്റെ ഇന്റര്‍വ്യൂ റൂം (ബാംഗ്ലൂര്‍ ടൈംസ്..) , ബാജി ഓടംവേലിയുടെ മുഖമില്ലാത്തവര്‍ , അമൃതവാര്യരുടെ അപ്ലിക്കേഷന്‍, ജിഹേഷിന്റെ പുതിയൊരു ജീവിത്തിലേയ്ക്ക്.. , ജി. മനുവിന്റെ സൌദാമിനിച്ചേച്ചി ചിരിക്കാറില്ല കരയാറുമില്ല തുടങ്ങിയ തരക്കേടില്ലാത്ത കഥകളുമായാണ് പോയ വാരം കടന്നുപോയത്. വെള്ളെഴുത്തില് പ്രസിദ്ധീകരിച്ച തീവ്രവാദിനി ! എന്ന ലേഖനം വളരെ ഇന്‍ഫര്‍മേറ്റീവായ ലേഖനങ്ങളില്‍ ഒന്നായിരുന്നു.
വിഷ്ണുപ്രസാദിന്റെ കണ്ണാടിയില്‍ ഒരാളുണ്ട്, യുദ്ധനീതി, ആനയാണ്/ചേനയാണ്, ഒളിച്ച് , സനാതനന്റെ ചെരുപ്പുകുത്തി അപ്പൂപ്പന്താടി , രവിശങ്കറിന്റെ താരതമ്യം - കവിത , ജയേഷിന്റെ നിന്റെ , എന്റെ , നസീര്‍ കടിക്കാടിന്റെ സ്മരണകളിരമ്പും.... തുടങ്ങിയ കവിതകളും പോയവാരത്തിലെ വായിക്കപ്പെടേണ്ട മികച്ച സൃഷ്ടികളില്‍ പെടുന്നു.
Posted by സജീവ് കടവനാട് at 11:40 AM 7 comments
വാരഫലം 31-06 സെപ്തംബര്‍-07
ആഴ്ചയില്‍ ഒരിക്കല്‍ ബ്ലോഗ് ചെയ്യുന്നവര്‍ക്ക് ഒരു സഹായിയാകുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഇങ്ങിനെ ഒരു ബ്ലോഗ് തുടങ്ങിയത്. തൊഴില്‍ സംബന്ധിയായ ചില പ്രശ്നങ്ങള്‍ കാരണം ഇതു തുടരുവാന്‍ കഴിയുമോ എന്ന് അറിയില്ല. വായനക്കാര്‍ക്ക് ഒരു ചൂണ്ടുപലകയായെങ്കിലും തുടരണമെന്നുണ്ട്. കഴിയുമെന്ന വിശ്വാസത്തോടെ...
വ്യക്തിപരമായ പടലപ്പിണക്കങ്ങളെ ബ്ലോഗിലേക്ക് വലിച്ചിഴച്ച് ബ്ലോഗിന്റെ മാന്യതക്കു കളങ്കം വരുത്തിയ ഒരാഴ്ച്ചയാണ് കടന്നുപോയത്. വ്യക്തിപരമായ തര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിന് മറ്റു മാര്‍ഗ്ഗങ്ങള്‍ ധാരാളമുണ്ടെന്നിരിക്കെ ബ്ലോഗിനെ അതിനുള്ള വേദിയാക്കിയത് തികച്ചും നിരാശാജനകമായി.
പോയവാരം ബൂലോകത്തിന് ഒരു പിടി നല്ല കവിതകള്‍ സമ്മാനിച്ചുകൊണ്ടാണ് കടന്നുപോയത്. കവിതകളെപ്പോലെ തന്നെ കഥകളിലും മികച്ച സംഭാവനയുണ്ടായിട്ടുണ്ട്. കഥകളുടെ കൂട്ടത്തില്‍ ദ്രൌപതിയുടെ ജൂലിയാസൈമണ്‍-മരണമില്ലാത്ത പെണ്‍കുട്ടി എന്ന കഥ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.
ഈ ആഴ്ചയിലെ വായിക്കപ്പെടേണ്ട സൃഷ്ടികള്‍ ചുവടെ ചേര്‍ക്കുന്നു. വിട്ടുപോയവ കമന്റുകളിലൂടെ കൂട്ടിചേര്‍ക്കാവുന്നതാണ്.
കവിത
കാടന്‍ , അലക്ക്
കണ്ണാടിയില്‍ ഒരു രാത്രി
കുളിദോഷം
മുള്ളൂശി*
ജലം നനഞ്ഞു പുഴയാവുന്നത്
ഓറ്മ്മക്കൂട്ടിലെ ഒരോറ്മ്മക്കായ്..
എന്റെ പ്രണയം നിന്നോട് പറയുവാന്‍ അഹമഹമിഹയ നാറ്റങ്ങള്
ചേരും പടി
കൊള്ളിമീന്‍ കുഞ്ഞ്
ചില നേരങ്ങളില്‍
നമ്മള്
അതുകൊണ്ടാവും?
അറിയില്ലല്ലോ...
മഴയിലൂടെ
നെല്‍പ്പാടം കുട്ടിക്കവിത
കഥകളും മറ്റുള്ളവയും
ജൂലിയാസൈമണ്‍-മരണമില്ലാത്ത പെണ്‍കുട്ടി.
കോളിളക്കം-ശ്രീ
അട്ട-സിമി
കല്യാണം ഒരോര്‍മ്മ-തറവാടി.
അപ്പോഴും പറഞ്ഞില്ലേ....ഇതുവേണ്ടാ...ഇതുവേണ്ടാന്ന്......
അനിയത്തി-ഇട്ടിമാളു
മാളൂട്ടിയുടെ നൊമ്പരങ്ങള്‍....
ഒരു റിയാലിറ്റി ഷോയുടെ ബാക്കിപത്രം
എന്റെ വല്ല്യമ്മയ്ക്കായ്......!!!!
Posted by ബൂലോകവാരഫലം at 5:50 PM 3 comments
വാരഫലം 31-6 സെപ്തംബര്‍-07
ആഴ്ചയില്‍ ഒരിക്കല്‍ ബ്ലോഗ് ചെയ്യുന്നവര്‍ക്ക് ഒരു സഹായിയാകുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഇങ്ങിനെ ഒരു ബ്ലോഗ് തുടങ്ങിയത്. തൊഴില്‍ സംബന്ധിയായ ചില പ്രശ്നങ്ങള്‍ കാരണം ഇതു തുടരുവാന്‍ കഴിയുമോ എന്ന് അറിയില്ല. വായനക്കാര്‍ക്ക് ഒരു ചൂണ്ടുപലകയായെങ്കിലും തുടരണമെന്നുണ്ട്. കഴിയുമെന്ന വിശ്വാസത്തോടെ...
വ്യക്തിപരമായ പടലപ്പിണക്കങ്ങളെ ബ്ലോഗിലേക്ക് വലിച്ചിഴച്ച് ബ്ലോഗിന്റെ മാന്യതക്കു കളങ്കം വരുത്തിയ ഒരാഴ്ച്ചയാണ് കടന്നുപോയത്. വ്യക്തിപരമായ തര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിന് മറ്റു മാര്‍ഗ്ഗങ്ങള്‍ ധാരാളമുണ്ടെന്നിരിക്കെ ബ്ലോഗിനെ അതിനുള്ള വേദിയാക്കിയത് തികച്ചും നിരാശാജനകമായി.
പോയവാരം ബൂലോകത്തിന് ഒരു പിടി നല്ല കവിതകള്‍ സമ്മാനിച്ചുകൊണ്ടാണ് കടന്നുപോയത്. കവിതകളെപ്പോലെ തന്നെ കഥകളിലും മികച്ച സംഭാവനയുണ്ടായിട്ടുണ്ട്. കഥകളുടെ കൂട്ടത്തില്‍ ദ്രൌപതിയുടെ ജൂലിയാസൈമണ്‍-മരണമില്ലാത്ത പെണ്‍കുട്ടി എന്ന കഥ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.
ഈ ആഴ്ചയിലെ വായിക്കപ്പെടേണ്ട സൃഷ്ടികള്‍ ചുവടെ ചേര്‍ക്കുന്നു. വിട്ടുപോയവ കമന്റുകളിലൂടെ കൂട്ടിചേര്‍ക്കാവുന്നതാണ്.
കവിത
കാടന്‍ , അലക്ക്
കണ്ണാടിയില്‍ ഒരു രാത്രി
കുളിദോഷം
മുള്ളൂശി*
ജലം നനഞ്ഞു പുഴയാവുന്നത്
ഓറ്മ്മക്കൂട്ടിലെ ഒരോറ്മ്മക്കായ്..
എന്റെ പ്രണയം നിന്നോട് പറയുവാന്‍ അഹമഹമിഹയ നാറ്റങ്ങള്
ചേരും പടി
കൊള്ളിമീന്‍ കുഞ്ഞ്
ചില നേരങ്ങളില്‍
നമ്മള്
അതുകൊണ്ടാവും?
അറിയില്ലല്ലോ...
മഴയിലൂടെ
നെല്‍പ്പാടം കുട്ടിക്കവിത
കഥകളും മറ്റുള്ളവയും
ജൂലിയാസൈമണ്‍-മരണമില്ലാത്ത പെണ്‍കുട്ടി.
കോളിളക്കം-ശ്രീ
അട്ട-സിമി
കല്യാണം ഒരോര്‍മ്മ-തറവാടി.
അപ്പോഴും പറഞ്ഞില്ലേ....ഇതുവേണ്ടാ...ഇതുവേണ്ടാന്ന്......
അനിയത്തി-ഇട്ടിമാളു
മാളൂട്ടിയുടെ നൊമ്പരങ്ങള്‍....
ഒരു റിയാലിറ്റി ഷോയുടെ ബാക്കിപത്രം
എന്റെ വല്ല്യമ്മയ്ക്കായ്......!!!!
Posted by ബൂലോകവാരഫലം at 5:50 PM 2 comments
വാരഫലം 24-30 ആഗസ്റ്റ്-07
പോയവാരം ബൂലോകത്തിനും ഓണത്തിരക്കായിരുന്നു. ആശംസകളും അനുഭവങ്ങളും കൊണ്ട് നിറഞ്ഞു നിന്ന ബൂലോകം സാഹിത്യരംഗത്ത് കാര്യമായ സംഭാവനകാളൊന്നും നല്‍കിയില്ല എന്നു തന്നെ വേണം പറയാന്‍.
ടി.പി അനില്‍കുമാറിന്റെ അവനിപ്പോള്‍ വരാറില്ല എന്ന കവിത പോയവാരത്തിലെ മികച്ച വായനാനുഭവം നല്കിയ കവിതകളിലൊന്നായിരുന്നു. സമൂഹത്തിന്റെ ഒത്ത നടുക്ക് ഇരിക്കുമ്പോഴും സമൂഹത്തില്‍ നിന്ന് വേര്‍പെട്ട് തന്റേതായ ലോകത്ത് ജീവിക്കുന്ന അവന്, സാമൂഹ്യ ജീവിതത്തിലെ ബന്ധനങ്ങളില്ലാതെ ഒരു കരയിലും അടുപ്പിക്കാതെ ജീവിതം തുഴയുന്ന അവന്, എല്ലുമുറിയെ പണിയെടുക്കുന്ന അവന്... അവനിപ്പോള്‍ എവിടെയാണാവോ? അനില്‍കുമാറിന്റെ തൂലിക, ഗ്രാമ്യമായ ബിംബങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ ഒരു നല്ല കവിത കൂടി സമ്മാനിച്ചിരിക്കുന്നു ബൂലോകവാസികള്‍ക്ക്.
കെ.എം പ്രമോദിന്റെ കല എന്ന കവിത ചരിത്രത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു മുത്തശ്ശിക്കഥയാണ്. കാലു നീട്ടിവച്ച് മടിയില്‍ പേരക്കിടാവിനെയിരുത്തി മുത്തശ്ശി കിടാവിനോട് പറയുന്നത് ആമയും മുയലും പന്തയമോടിയ കഥയല്ല, വിപ്ലവകാലഘട്ടത്തിലെ നേര്‍ക്കാഴ്ച്ചകളാണ്. കാവുമ്പായിയും വിമോചന സമരവുമൊക്കെ വരികളില്‍ വരച്ചു വച്ചിരിക്കുന്നു പ്രമോദ് ഈ കവിതയില്‍.
‘അവര്‍ക്ക് പ്രസംഗിക്കാന്‍
മൈക്കും കോളാമ്പിയും വേണ്ടായിരുന്നു.
ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക്
വലിച്ചു കെട്ടിയ പിറുപിറുപ്പുകളില്‍
വിപ്ലവത്തിന്റെ ഓര്‍ക്കസ്ട്ര തീര്‍ത്തു അവര്‍.’ സനാതനന്റെ കോളാമ്പി എന്ന കവിത പുതിയകാല കമ്മ്യൂണിസ്റ്റുകളില്‍ നിന്ന് പഴയകാല കമ്മ്യൂണിസ്റ്റുകളിലേക്കുള്ള ദൂരം കാണിച്ചുതരുന്നു. സനാതനന്റെ തന്നെ വാതില്‍ എന്ന കവിതയും വായനാസുഖം പകരുന്ന കവിതകളില്‍ ഒന്നാണ്.
ആല്‍കമിസ്റ്റ് ലെ ഉമ്പാച്ചിയുടെ കൂട്ടുകാരംഗീകരിക്കാത്ത നേരും അമൃതാവാര്യരുടെ തെറ്റ് ഉം അമ്പലപ്പുഴ ശിവകുമാറിന്റെ പഴനീരാണ്ടി യും നല്ല വായനാനുഭവങ്ങള്‍ തരുന്നു. ദേവസേനയുടെ ഫ്രോക്ക് - സാരി - അമ്മ എന്ന കവിതയുടെ പുന:പ്രസിദ്ധീകരണവും ശ്രദ്ധാര്‍ഹമായി.
കാറ് ആക്സിഡന്റില്‍ മരിച്ച സൈറയെ വിഷാദാത്മകമായി വരച്ചിടുന്നു പടിപ്പുര മടക്കയാത്ര എന്ന കഥയിലൂടെ. പോയവാരത്തിലെ മികച്ച കഥ മടക്കയാത്ര തന്നെ. സാരംഗിയുടെ കൂടുമാറ്റം..(കഥ) വും മനുവിന്റെ ജഡം , സിമിയുടെ അട്ട തുടങ്ങിയ കഥകള്‍ മികച്ചവയായിരുന്നു.
ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടി സുനീഷ്തോമസ് എഴുതിയ ഭാരതപര്യടനം (അധുനാധുനികം) , ജി.മനുവിന്റെ കഹാനീ...ഇത് കഹാനീ കീ കഹാനീ... , മയൂരയുടെ ഐ ലവ് കോച്ചിപ്പിടി. തുടങ്ങിയവ തരക്കേടില്ലാത്ത രചനകളായിരുന്നു. നല്ല രചനകളുടെ ഒരു പുതിയ ആഴ്ച ആശംസിച്ചുകൊണ്ട്....
Posted by ബൂലോകവാരഫലം at 12:24 PM 8 comments
വാരഫലം 16-23 ആഗസ്റ്റ്-07
പരിമിതികളില്‍ നിന്നുകൊണ്ട് ഒരു എളിയ ശ്രമം.
ടി.പി.അനില്‍കുമാറിന്റെ മരങ്കൊത്തി എന്ന കവിതക്ക് രാജുഇരിങ്ങല്‍ എഴുതിയ മരം കൊത്തി ഒരു രാജശില്പം : ടി. പി അനില്‍ കുമാറിന്റെ കവിത എന്ന നിരൂപണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു എന്നതാണ് കഴിഞ്ഞ വാരത്തിന്റെ സവിശേഷതയായി എടുത്ത് പറയേണ്ടത്. അച്ചടി മാധ്യമങ്ങളില്‍ മാത്രമല്ല ബൂലോകത്തും നല്ല കവിതകളും നിരൂപണങ്ങളുമുണ്ടാകുന്നു എന്നതിന് ഉത്തമമായ തെളിവായിരുന്നു ഇരിങ്ങലിന്റെ പഠനങ്ങളുടെ ചുവട് പിടിച്ചു നടന്ന സംവാദം. ടി.പി അനില്‍ കുമാറിന്റെ തന്നെ ഒഴിവുകാലം എന്ന കവിത പണ്ട് ഒരോണക്കാലത്ത് കവിയില്‍ വിഷമമുണ്ടാക്കിയ മൂന്നു സ്ത്രീകളുടെ ചിത്രം വരച്ചിടുന്നു.
അഹമഹമിഹയ എന്ന ബ്ലോഗില്‍ കിച്ചന്‍സ് എഴുതിയിരിക്കുന്ന കളികള്‍ എന്ന കവിതക്ക് കവി തന്നെ എഴുതിയ കമന്റ് വായിക്കാം “കിളിരൂരെ പെണ്‍കുട്ടിയുടെ കുഞ്ഞ് അമ്മിഞ്ഞപാലിന്റെ മണമില്ലാത്ത ആദ്യപിറന്നാള് മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെ പങ്കിട്ടു (ആഘോഷിച്ചു എന്നു പറയാന്‍ മനസാക്ഷി അനുവദിക്കുന്നില്ല) എന്നു കേട്ടപ്പോള്‍ തുടങ്ങിയ ഒരു നോവാണിത്.” ആ നോവ് കേരളത്തില്‍ വളരുന്ന ഓരോ പെണ്‍കുഞ്ഞിനുമുള്ള മുന്നറിയിപ്പായി കവിയില്‍ നിന്നും പുറത്തുവരുന്നു.
ചേര്‍ന്നും പിരിഞ്ഞുംഭ്രാന്ത് പിടിപ്പിക്കുന്നമാളങ്ങളില്‍അവ നിന്നെവഴി തെറ്റിക്കും,സുഖസഞ്ചാര വഴികളില്‍പുളഞ്ഞ് ചേര്‍ന്ന്അവ നിന്നെ ദംശിക്കും.
ജോര്‍ജ് മാത്യുവിന്റെ നേര്‍ക്കാഴ്ചകള്‍ എന്ന കവിതയും കഴിഞ്ഞ ആഴ്ച്ചയിലെ കവിതകളില്‍ വായിക്കപ്പെടേണ്ടതു തന്നെ.
മൗനം
മനസ്സുകളുടെ ഭാഷയാണെന്ന്
വ്യാകരണമൊട്ടുമേ വേണ്ടാത്ത
ആദിയിലെ വികാരവിനിമയമാണെന്നു
നീ പറഞ്ഞില്ലേ.. തുടങ്ങിയ നല്ല വരികള്‍ കൊണ്ട് വായനക്കാരനിലേക്കടുക്കുന്നു ഈ കവിത.
സനാതനന്റെ കരയുന്ന കല്ലുകള്‍ ആണ് എടുത്തു പറയേണ്ട മറ്റൊരു കവിത.
കുടജാദ്രിയില്‍
കോടമഞ്ഞിന്റെ കാട്ടിലൂടെ
കിതപ്പിന്റെ മലകയറി
മനസ്സിന്റെ ചുരമിറങ്ങിയാല്‍
അഹമിടിഞ്ഞ കടവില്‍ക്കാണാം
ഒരു കല്ല് കണ്ണീര് വാര്‍ക്കുന്നത്.
സൌപര്‍ണ്ണികത്തേയും കുന്തിപ്പുഴയേയും നെയ്യാറിനേയും മനോഹരമായി വരച്ചിടുന്ന കവി ഒടുവില്‍-
കല്ലുകള്‍ പറയുന്നില്ലല്ലോ
ആരുടെ ആത്മാവിലേക്ക്
ആരു വലിച്ചെറിഞ്ഞതിന്റെ
വേദനയാണീ ഒഴുകുന്നതെന്ന് - പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ വായനക്കാരന്റെ മനസില്‍ മായാതെ പതിയുന്നു ഇതിലെ വരികള്‍.
ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടി എഴുത്ത് നിര്‍വഹിച്ചിരുന്ന സാന്റോസിന്റെ വ്യത്യസ്തമായ ശൈലി ജോണി എന്ന കഥ യില്‍ തെളിയുന്നു. “ഈയിടെ പുതുക്കിപ്പണിത അവന്റെ വീടിന്റെ മുറ്റത്ത് അവനെ തുന്നിക്കെട്ടി കിടത്തിയിരിക്കുന്നത് എനിക്ക് ഇവിടെയിരുന്ന് കാണാന്‍ പറ്റുന്നുണ്ട്.നെഞ്ചത്തടിച്ച് കരയുന്ന അമ്മച്ചിയെ കാണാം.മയങ്ങാനുള്ള ഇഞ്ചക്ഷന് കൊടുത്ത് കിടത്തിയിരിക്കുന്ന ലീനയെ കാണാം.ഒരു മൂലയില്‍ വിങ്ങിപ്പൊട്ടി നില്ക്കുന്ന അവന്റെ അപ്പച്ചനെ കാണാം.ആരുടെയോ ഒക്കത്തിരുന്ന്..ആളും ബഹളവും കണ്ടതിന്റെ സംഭ്രമത്തില്‍ കരയുന്ന കൊച്ചുകുട്ടാപ്പിയെ കാണാം. പിന്നെ പിന്നെ എനിക്കൊന്നും കാണാന്‍ പറ്റാതെയായി.കാഴ്ച മങ്ങുന്നത് പോലെ.” വായിച്ചു തീരുമ്പോള്‍ വായനക്കാരന്റേയും കാഴ്ച മങ്ങുന്നതുപോലെ തോന്നും.
“ഞാന്‍ സില്‍വിയയുടെ മമ്മ 7 വര്‍ഷം മുന്‍പെ ഒരു ഡിസംബര്‍ 31നു അവള് മരിച്ചു. ന്യൂ യിയര്‍ പാര്‍ട്ടിക്കു പൊയപ്പോള്‍ ഒരു ആക്സിഡന്റില്‍ ആണു മരിച്ചത്. അതുകഴിഞ്ഞ് എല്ലാ വര്‍ഷവും അവള് ഈ ദിവസം നിന്നോടിപ്പൊ ചെയ്ത പോലെ ഒരൊരുത്തരോട് ചെയ്യുന്നു ഇപ്പൊള്‍ റോഡിന്റെ അറ്റത്തുള്ള ആ പള്ളിയിലെ സിമിത്തെരിയില്‍ പൊയി നോക്കു മൂന്നാമത്തെ വരിയില്‍ ഏഴാമത്തെ ശവകുടിരത്തിനു മുന്നിലുള്ള കുരിശില്‍ നിന്റെ കോട്ട് കാണും.” ഒരിക്കല്‍ കൂടി അവള്...... എന്ന മാണിക്യത്തിന്റെ കഥ കഴിഞ്ഞയാഴ്ചയില്‍ ബ്ലോഗില്‍ വന്ന രചനകളില്‍ മികച്ചു നിന്ന ഒന്നാണ്.
ബ്ലോഗു സാഹിത്യത്തിലെഹാസ്യത്തിന്റെ മലവെള്ളപ്പാച്ചിലില്‍ വേറിട്ടു നില്ക്കുന്ന അനുഭവമാണ് കൊച്ചുത്രേസ്യയുടെ ഒരു ബൈക്കും കുഞ്ഞാങ്ങളയും.. , മനുവിന്റെ ഓണമല്ലേ പൌലോച്ചാ നമുക്ക് ഓലപ്പന്തു കളിക്കാം... തുടങ്ങിയ പോസ്റ്റുകള്‍ വായനക്കാരന് നല്‍കുന്നത്.
കൂടാതെ ജിമ്മി ജോണിന്റെ പാച്ചുവിനെത്തേടി... , അഗ്രജന്റെ അണ്ണാച്ചി യും തരക്കേടില്ലാത്ത വായനാനുഭവം തരുന്നു.
വായനക്കാരന് വായനാസുഖമുള്ള ഒരു പിടി സൃഷ്ടികള്‍ നല്കിയ പോയവാരത്തേക്കാള്‍ മികച്ചതാകട്ടെ വരാനിരിക്കുന്ന വാരം എന്നാശംസിക്കുന്നതോടൊപ്പം സമൃദ്ധമായ ഓണാശംസകളും നേരുന്നു.
Posted by ബൂലോകവാരഫലം at 1:20 PM 5 comments