കവിതയുടെ വറ്റാക്കലത്തിലേക്ക് വീണ്ടുമെത്തുമ്പോൾ

ജ്യോനവനെക്കുറിച്ച് എഴുതണമെന്നാലോചിക്കുമ്പോഴൊക്കെ മരണത്തെക്കുറിച്ചായിപ്പോകയും പിന്നെ അവനവനിലേക്കെത്തുകയും ചെയ്യുന്നതെന്തുകൊണ്ടെന്നറിയില്ല. "നിന്റെ മാന്‍‌ഹോള്‍ ഒരുക്കിയിടുന്നത് നിന്നിലൂടെ എന്നിലേക്കുള്ള കാഴ്ചയാണ്" എന്ന് അവന്റെ അവസാന കവിതയിലിട്ട കമന്റു പോലെ.

ജ്യോനവന്റെ പുസ്തകം എന്ന ആഗ്രഹം സഫലമാകുന്നു. 'പൊട്ടക്കലം', ബുക്റിപ്പബ്ലിക്കിൽ‍ ഒരുങ്ങുന്നു. ടി.പി വിനോദിന്റെ ‘നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ‘,  വി.എം ദേവദാസിന്റെ ‘ഡിൽഡോ‘ (ആറുമരണങ്ങളുടെ പൾപ് ഫിക്ഷൻ പാഠപുസ്തകം) എന്നിവക്കു ശേഷം മൂന്നാമത്തെ പുസ്തകം.

‘പൊട്ടക്കല‘ത്തിന്റെപ്രസാധനത്തിനു മുൻപ് ഒരു കുറിപ്പ് എഴുതണമല്ലോ എന്നോര്‍ത്തു നടക്കുമ്പോള്‍ "പവിത്രമായ പാതകളേ, പാവനമായ വേഗതകളേ" എന്ന് അവന്റെ അവസാന കവിതയോര്‍മ്മിപ്പിച്ച് മുത്തീനയിലെ സിഗ്നലില്‍ ഒരു ബംഗാളിപ്പയ്യൻ കാറിടിച്ച് ‍ സൈക്കിളില്‍ നിന്ന് അകലെ തെറിച്ചുവീഴുന്നു. ജനനത്തേയും ജീവിതത്തേയും മരണത്തേയും ഓര്‍മ്മിപ്പിക്കുന്ന സിഗ്നലില്‍ നിന്ന് ചുവപ്പ് അവനിലേക്ക് പടരുന്നു.
"ഒരു 'ഹമ്മര്‍' കയറിയിറങ്ങിയതാണ്‌"!

അവസാന കവിതയിലെ അവസാന വരിയില്‍ 'ഹമ്മര്‍' കയറിയിറങ്ങുന്നതെഴുതി അതേ കവിതയിലെ കമന്റില്‍ 'ഇനി മുതല്‍ മിണ്ടാതിരുന്നുകൊള്ളാമേ' എന്ന് പറഞ്ഞ് ജ്യോനവന്‍ വാക്കുപാലിച്ചു. ജീവിതവുമല്ല മരണവുമല്ലാത്ത കോമയിലേക്ക് അവനെ കൊണ്ടുപോയതിനും പത്തുദിവസം കഴിഞ്ഞാണ് അവന്റെ ബ്ലോഗിലെ ഒരു കമന്റിലൂടെ അപകട വിവരം അറിയുന്നത്.  ബ്ലോഗില്‍ ജ്യോനവന്‍ എന്ന അനോണിപേരിലെഴുതുകയും തന്റെ അനോണിത്വം സൂക്ഷിക്കുകയും ചെയ്തിരുന്നതിനാല്‍ അപകടവിവരം സ്ഥിരീകരിക്കുന്നതിനും കുവൈത്തിലെ ഹോസ്പിറ്റലില്‍ കോമയില്‍ കഴിയുകയാണന്നറിയുന്നതിനും പിന്നെയും മണിക്കൂറുകള്‍... ഒടുവില്‍ ബൂലോകത്തെ എല്ലാപ്രാര്‍ത്ഥനകളേയും വെറുതെയാക്കി ജ്യോനവന്‍ എന്ന തൂലികാനാമവും തന്റെ എഴുത്തിടമായ പൊട്ടക്കലത്തില്‍ ഒത്തിരി കവിതകളും ബാക്കിവെച്ച്  നവീൻ ജോർജ്ജ്‍ വിടപറഞ്ഞു.

മലയാള കവിതയില്‍ ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ പ്രാരംഭദശ അടയാളപ്പെടുത്തുന്നതാണ്‌ ജ്യോനവന്റെ ബ്ലോഗിലെ അവസാനകവിതകളില്‍ പലതും. ജീവിക്കുന്ന കാലഘട്ടത്തില്‍ നിന്ന് അറിഞ്ഞോ അറിയാതെയോ വന്നു ചേരുന്ന ചില ശീലങ്ങള്‍ പോലെ രാസമാറ്റം പ്രകടമാണ്‌.

ചെവിയുരിഞ്ഞുവീഴുന്നതിനൊപ്പം ചെവിയിലൂടെ കയറിയിറങ്ങുന്ന ഞരക്കത്തെ സങ്കല്പ്പിക്കുമ്പോള്‍ ഹമ്മര്‍ വെറും വാഹനമായി വായിക്കേണ്ടതല്ല. അതിനപ്പുറം വായനകളുള്ള ചില പരീക്ഷണങ്ങളുടെ തുടര്‍ച്ചയുണ്ട് വരികളില്‍. ആ തുടര്‍ച്ചയാണ്‌ കവിതക്കു നഷ്ടമായത്.  അക്ഷരങ്ങളെ തിരിച്ചുംമറിച്ചുമിട്ട് വാക്കര്‍ത്ഥങ്ങളിലെ വ്യതിയാനത്തിനൊപ്പം ആശയത്തെ കീഴ്മേല്‍ മറിക്കുന്ന ജാലവിദ്യയുണ്ട് ചില കവിതകളില്‍. മരണത്തെ മുങ്കൂട്ടി കണ്ടുവെന്ന് വായനക്കാര്‍ വിലപിച്ച വരികളിങ്ങനെ;

'മരി'ക്കുമെന്നുറപ്പുണ്ട്.
എന്നാലും;
വള്ളി മാറ്റിയിട്ട്
'രമി'ക്കുമെന്നുമാത്രം
ഒരുറപ്പുമില്ല!

വിവാഹം ഉറപ്പിച്ചുവെച്ച കാലത്തെ കവിതയില്‍!

മറ്റൊരു കവിതയില്‍ ആ തിരിഞ്ഞുകിടക്കല്‍ ഇങ്ങിനെയായിരുന്നു:
മനോഹരാ മനോഹരീ...
തിരിഞ്ഞു കിടക്കുന്ന
നിങ്ങളുടെ
ആത്മാവിന്റെ തരികള്‍,
‘തിര’കള്‍, തിരളലുകള്‍
...

വാക്കുകള്‍ കൊണ്ടുള്ള ഈ കളി അക്ഷരതെറ്റിനെക്കുറിച്ചുള്ള മറ്റൊരു കവിതയില്‍;
ഏച്ചുകെട്ടിയാല്‍
മുലച്ചിരിക്കും
എന്നെഴുതിയതിന്
നാലാംക്ലാസില്‍ വച്ച്
ടീച്ചറെന്നെ സൈക്കിള്‍
ചവിട്ടിച്ചിട്ടുണ്ട്.
മുഴ മുഴ എന്നു നൂറുവട്ടം
ഇംപോസിഷന്‍
തന്നിട്ടുണ്ട്.

ദൈവം
ചെയ്തുപോയൊരു
തെറ്റിന്
എന്നെയെന്തിനു വെറുതെ...


ആ ഏച്ചുകെട്ടല്‍ ആദത്തിന്റെ വാരിയെല്ലില്‍ നിന്ന് ഹവ്വയിലേക്കു മുഴച്ചതായി വായിക്കപ്പെടുമ്പോള്‍ അക്ഷരതെറ്റു പോലും ഗൂഢാര്‍ത്ഥങ്ങളുള്ള കവിതകളാണല്ലോ എന്ന്  ആശ്ചര്യപ്പെടുന്നു. അക്ഷരങ്ങളില്‍ മാത്രമല്ല എഴുത്തിലുപയോഗിക്കുന്ന ചിഹ്നങ്ങളെപ്പോലും നല്ല നിരീക്ഷണത്തിന് വിധേയമാക്കിയിട്ടുണ്ട് ഇയാള്‍. ചിഹ്നങ്ങളുടെ ശരീരഭാഷ വിവരിക്കുന്ന  ‘വിശപ്പ് എപ്പോഴും ഒരു കോമ’ എന്ന കവിതയില്‍ ചിഹ്നങ്ങളെ വിശപ്പായും അതുമായി ബന്ധപ്പെട്ട അരിവാള്‍, അരിമണി തുടങ്ങിയവയുടെ  'പലപോസിലുള്ള ചിത്രങ്ങളായും' വരച്ചിടുന്നു.

വിശപ്പു്‌ എപ്പോഴും ഒരു കോമ
ഒരു ചോദ്യചിഹ്നത്തിന്റെ
വിലാസം
ഒരരിവാളും ഒരരിമണിയും
മാത്രമാണു്‌


ആശ്ചര്യമെന്തെന്നാല്‍
വിളഞ്ഞുകിടക്കുന്ന
വയലെന്നോര്‍ക്കുമ്പോള്‍
കുത്തനെ നില്‌ക്കുന്ന
കിടക്കുന്ന
രണ്ടരിമണികള്‍

പൂര്‍ണവിരാമമിടാന്‍ നേരം
മരിച്ചുകിടക്കുന്ന
ഒരരിമണി ബാക്കി


വിശപ്പു്‌ എപ്പോഴും ഒരു കോമ
ഒട്ടിയ വയറുള്ള
ഉടല്‍ വളഞ്ഞുപോയ
ഒരു മനുഷ്യനുമേല്‍
ഒത്തൊരു തല
ഒരു വലിയ അര്‍ധവിരാമം.


ജീവിച്ചിരിക്കുന്നതിന്റെ ബദ്ധപ്പാടുകളെക്കുറിച്ചെഴുതി, അടയാളങ്ങളുടെ മറവിയടുക്കില്‍ വരകള്‍ തെളിച്ചിട്ട് മരണത്തിലേക്ക് അതിവേഗം അവന്‍ യാത്ര പോയി. എഴുതിതുടങ്ങുന്ന ഏതൊരാളെപ്പോലെയും ഒരു പുസ്തകം പുറത്തിറങ്ങുന്നതിന്റെ സ്വപ്നങ്ങള്‍ ബാക്കിയായിരുന്നിരിക്കാം. അവനില്ലാതെ അവന്റെ പുസ്തകം പുറത്തിറങ്ങയാണ്‌. എവിടെയിരുന്നായാലും നമ്മളെപ്പോലെ അവനുമിപ്പോള്‍ സന്തോഷിക്കയായിരിക്കും.


ലീലാവതി ടീച്ചറുടെ 'സാഹിത്യ ‘ചരിത്രം’' ചോദ്യം ചെയ്യപ്പെടുമ്പോള്‍...

" 'എകറ് തൂങ്ക് വാനല ഞാറ്‌ പാറുമാ...’
ഇത് അരണ്ട ഭാഷയിലുള്ള ഒരു പാട്ടാണ്.
എകറ് = ചിറക്
തൂങ്ക് = തൊങ്ങി, തൂങ്ങി
വാന്‍ = വാനം, ആകാശം
അല = കടലല, തിരമാല
ഞാറ് = ഞങ്ങള്‍
പാറുമാ = പറക്കുന്നു
ഞങ്ങള്‍ ആകാശത്തില്‍ തൂങ്ങിക്കിടന്ന് കടലലപോലെ ചിറകടിച്ച് പറക്കുന്നു എന്നോ; അല്ലെങ്കില്‍ അല്പം കവി ഭാവനയില്‍ ഞങ്ങള്‍ പക്ഷികളെപ്പോലെ ചിറകടിച്ച് ആകാശത്തിന്റെ അനന്ത നീലിമയില്‍ സര്‍വ്വതന്ത്ര സ്വതന്ത്രരായി അലമാലകള്‍ പോലെ തൊങ്ങല്‍ ചാര്‍ത്തി ആര്‍ത്തലച്ച് പറക്കുന്നുവെന്നോ ആകാം. ഹാ! എത്ര മനോഹരമായ ദൃശ്യചാരുത.

‘അരണ്ടഭാഷയും ആദിമലയാളവും’ എന്ന വിജയന്‍ വള്ളിക്കാവിന്റെ പുസ്തകത്തിലെ അതേപേരിലുള്ള ലേഖനത്തിലേതാണ് മേലേ കുറിച്ച ഖണ്ഡിക.

ഭാഷാചരിത്രത്തിലേക്ക് മുതല്‍കൂട്ടാകുമെന്നു തോന്നിപ്പിക്കുന്നതാണ് പുസ്തകത്തിന്റെ പേരെന്നിരിക്കിലും ‘ഞാനെന്ന പ്രസ്ഥാനത്തിന്റെ’ സഹിക്കലുകളും കഷ്ടപ്പെടലുകളും മഹത്വവത്കരിക്കാനുള്ള തത്രപ്പെടലുകളാണു അകത്തുള്ള ലേഖനങ്ങളില്‍ നിറയെ.

അക്കാദമിക തലത്തില്‍ ഏറെ റഫര്‍ ചെയ്യപ്പെടുന്ന ഒരു ഗ്രന്ഥമാണ് ഡോ. എം. ലീലാവതിയുടെ ‘മലയാള സാഹിത്യ ചരിത്രം’. മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും ചരിത്രം പറയുന്ന ഗ്രന്ഥം. ‘മലയാള കവിതാ സാഹിത്യത്തിന്റെ അടിവേരുകള്‍ അന്വേഷിച്ചിറങ്ങിയ പണ്ഡിതയായ ലീലാവതി ടീച്ചര്‍ ഒരു ഇംഗ്ലീഷു പുസ്തകം പരിഭാഷപ്പെടുത്തി വെച്ചതാണെന്നു തോന്നും’ മേല്‍പ്പറഞ്ഞ പുസ്തകം എന്ന് ആരോപിച്ചു കൊണ്ടാണ് ‘അരണ്ട ഭാഷയും ആദിമലയാളവും’ എന്ന ലേഖനം തുടങ്ങുന്നത്.

ജോഷ്വാ വിറ്റ്മോഗ് എന്ന പാശ്ചാത്യ ഭാഷാശാസ്ത്രജ്ഞന്‍ തന്റെ ശൈലിയില്‍ ഇംഗ്ലീഷില്‍ എഴുതിയപ്പോള്‍ സ്വാഭാവികമായി വന്നു ചേര്‍ന്ന തെറ്റു പോലും(കോഴിക്കോട് കാലിക്കറ്റും, കൊല്ലം കൊയ്ലോണും ആകുമ്പോലെ) യാതൊരു പഠനത്തിനും വിധേയമാക്കാതെ അതേ പോലെ എടുത്തെഴുതുകയും അതിന് വ്യാഖ്യാനം ചമയ്ക്കുകയും ചെയ്തിരിക്കുന്നു ടീച്ചര്‍.

‘എകറ് തൂങ്ക് വാനല ഞാറ് പാറുമാ...’ അരണ്ടമലയാളത്തിലെ ഈ പാട്ടിനെ സായിപ്പെഴുതിയ പോലെ ‘എല്‍ക്കീറ തൂങ്ക് വാനലഞാറ്പാറുമാ...’ എന്ന് തെറ്റിച്ചെഴുതിയതിലല്ല, മറിച്ച് തെറ്റിന് യാതൊരു വിധവും ന്യായീകരിക്കാനാകാത്തൊരു പുളുന്തന്‍ വ്യാഖ്യാനം കൂടി അവതരിപ്പിച്ചതിലാണ് ലേഖകനോടൊപ്പം നാമും സങ്കടപ്പെടേണ്ടിയിരിക്കുന്നത്.

ഞങ്ങള്‍ ആകാശത്തില്‍ തൂങ്ങിക്കിടന്ന് കടലലപോലെ ചിറകടിച്ച് പറക്കുന്നു എന്നതിനേക്കാള്‍ sky in our bones we go round and round എന്ന് എല്ലുകീറി പറക്കുന്ന പക്ഷികള്‍ നമുക്ക് എന്തു ഭാവനയാണ് തരുന്നതെന്ന സാമാന്യബോധമെങ്കിലും ടീച്ചര്‍ക്കുണ്ടാകണമായിരുന്നു എന്ന് ലേഖകന്‍ പറയുന്നതില്‍ കഴമ്പില്ലാതില്ല. പാതിമാത്രം ദഹിക്കുന്ന സാഹിത്യം കഴിച്ച് ദഹനക്കേട് പിടിക്കാന്‍ വിധിക്കപ്പെട്ട വായനക്കാര്‍ക്ക് ടീച്ചറിന്റെ വ്യാഖ്യാനം വെള്ളം തൊടാതെ വിഴുങ്ങുകയെ നിവൃത്തിയുള്ളൂ. അങ്ങനെ വിഴുങ്ങിയ ഒരുവനു പെട്ടെന്നിത്തിരി ദഹനത്തിനു മരുന്നു കിട്ടിയവന്റെ ആശ്വാസം തരുന്നുണ്ട് ലേഖനം തരുന്ന തിരുത്ത്.

മലയാളത്തില്‍ എറക് എന്നൊരു വാക്കുണ്ട്. ഇതിന് സമാനമായി തമിഴില്‍ ഇറക്, എകിറ്, റക്ക എന്നിങ്ങനെ വക ഭേദങ്ങളുമുണ്ട്. മാത്രമല്ല ആദിമലയാളത്തിലെ പല വാക്കുകളും ഇന്നും കേരളത്തിലെ ദളിത്, ആദിവാസി സമൂഹങ്ങള്‍ ഉപയോഗിക്കുന്നുമുണ്ട്. എന്നാല്‍ വരേണ്യവര്‍ഗ്ഗഭാഷാ പണ്ടിതര്‍ ഇതൊന്നും കണ്ടെത്തുവാനോ മനസിലാക്കുവാനോ സന്നദ്ധരല്ല. തൊലി വെളുത്ത സായിപ്പിന്റെ ആര്യഭാഷാമഹത്വം ഉദ്ഘോഷിക്കല്‍ ഔത്തരാഹ ഭാഷയും സംസ്കാരവും മഹത്തരമെന്നു വിശ്വസിക്കുന്ന നമ്മുടെ ഭാഷാപണ്ഡിതര്‍ക്ക് ഏറ്റു ചൊല്ലുവാനേ കഴിയൂ. അവരെ പകര്‍ത്തിയെഴുതിക്കൊണ്ടു ഭാഷയ്ക്കു മഹത്തരമായ സേവനങ്ങള്‍ ചെയ്യുക എന്നതല്ലാതെ നമ്മുടെ പണ്ഡിതര്‍ക്കു മറ്റെന്താണു ചെയ്യാനുള്ളത്. അതുകൊണ്ടു തന്നെ നമുക്ക് പക്ഷികള്‍ എല്ല് കീറിക്കൊണ്ട് ആകാശത്തില്‍ റാകിപ്പറക്കുന്ന സാഹിത്യഭാവനക്കകത്തു നിന്നുകൊണ്ടുള്ള പഠനങ്ങളില്‍ തൃപ്തരാകാമെന്ന് ലേഖനത്തിലൂടെ ആശ്വസിക്കുന്നു വിജയന്‍ വള്ളിക്കാവ്.

ബൂലോകത്തുനിന്ന് ഒരു പുസ്തകം കൂടി - ചിലന്തി - സിമി ഫ്രാന്‍സിസ് നസ്രേത്ത്


സജീവ് എടത്താടന്റെ ‘കൊടകരപുരാണ’ത്തിനും രാഗേഷ് കുറുമാന്റെ ‘യൂറോപ്യന്‍ സ്വപ്നങ്ങള്‍’ക്കും വിഷ്ണുമാഷ്ടെ ‘കുളം+പ്രാന്തത്തി’ക്കും ശേഷം ബൂലോകത്തു നിന്നും ഒരു പുസ്തകം കൂടി പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. സിമിയുടെ ‘ചിലന്തി’ എന്ന 28 കഥകളുടെ സമാഹാരമാണ് ഇന്ന് (October- 27, തിങ്കളാഴ്ച്ച) കൊല്ലത്ത്, സോപാനം ആഡിറ്റോറിയത്തില്‍ വെച്ച് പ്രകാശിതമാകുന്നത്.

സിമിയുടെ കഥകളിലെ ഏറ്റവും മെച്ചമെന്നു തോന്നിയിട്ടുള്ളത് കഥകളിലെ അമച്വറിസമാണ്. കഥയിലെ കഥയില്ലായ്മകളും ജീവിതത്തിലെ ആഴമില്ലായ്മയും ഒത്തുപോകുന്നപോലെ തേച്ചുമിനുക്കാത്ത ഭാഷയിൽ കഥപറയുമ്പോള്‍ ഉണ്ടാവുന്ന ഒരു തിളക്കം. ഉറങ്ങാൻ കിടക്കുമ്പോൾ പറയുന്ന കഥപോലെ അലസമായി പാതി പറഞ്ഞ്, നമ്മെ ഒരുമാതിരി പാതിമുറിഞ്ഞ പാ‍ലത്തിൽ കൊണ്ട് നിർത്തിയപോലെ പ്രൊഫെഷണലിസം ഇല്ലാത്ത എഴുത്ത്. പ്രൊഫെഷണലിസം ഇല്ലായ്മബ്ലോഗ് എന്ന മാധ്യമത്തിന്റെ സന്തതിയാണ്.

തേച്ചുമിനുക്കാത്ത ഭാഷയും അങ്ങനെ തന്നെ. ഇടക്കാലത്ത് കമ്പ്യൂട്ടർ വന്നതോടെ മലയാളം പോയി, ഇനി അതു ചത്തു എന്നൊക്കെ ഒരു മുറവിളി ഉണ്ടായിരുന്നല്ലോ. ഇപ്പോൾ നോക്കൂ സർവത്ര മലയാളം ആകുന്നതിന്റെ തിരക്കിലാണ്. ഇന്റെർനെറ്റും ഇ-മെയിലും ചാറ്റും ഒക്കെ മലയാളത്തിലേക്ക് മാറുന്നു. ഈ ഇടക്കാലത്ത് ഭാഷയ്ക്കുണ്ടായിരുന്ന ഒരു ശീതനിദ്ര; അത് ഈ ഭാഷയിൽ കാണാം. പക്ഷേ അത് പുതിയൊരു വസന്തത്തിലേക്ക് ഉണരും എന്നതിന്റെ ഊർജ്ജവും അതിൽ പ്രതിഫലിക്കുന്നുണ്ട്.

സിമിയുടെ കഥകളെ കുറിച്ചുള്ള പ്രധാന ആക്ഷേപം ഇങ്ങനെ ഫ്ലൂയിഡ് ആയ ഭാഷയെക്കുറിച്ചാണ്. പക്ഷേ ഇതേ ഫ്ലൂയിഡ് ആയ ഭാഷയായിരുന്നു ഒരുകാലത്ത് അത് സംസ്കൃതത്തിന്റെ കയ്യിൽ പെട്ടുപോയിരുന്നപ്പോള്‍ ഉണ്ടായിരുന്ന നാടൻ പാട്ടുകളിലും, കൊയ്ത്തുപാട്ടുകളിലുമൊക്കെ ഉണ്ടായിരുന്നത്. അവിടെ നിന്ന് വളർന്ന്‍ അത് പൊടുന്നനെ ഒരു ഇറക്കത്തിലേക്ക് പോയി. അത് പ്രകടമാണ്. അതിന്റെ സൈഡ് എഫെക്റ്റ് തന്നെയാവും ഈ ഫ്ലൂയിഡ്നെസ്സിനും കാരണം. പക്ഷേ അത് തിരിച്ചുവരുമെന്നും, അതിന്റെ ചിറക് മുളയ്ക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാൻ കഴിയുന്ന മാറ്റങ്ങൾ ഇപ്പോൾ ഉണ്ട്. എത്രപേർക്ക് കമ്പ്യൂട്ടറും ഇന്റെർ നെറ്റും ഉപയോഗിക്കാൻ കഴിയും എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. പക്ഷേ ആ ഒരു ഘട്ടത്തിലേക്ക് വളരുകതന്നെയാണ് പുതിയ വിനിമയ സങ്കേതങ്ങൾ.അതിനനുസരിച്ച് ഭാഷയെ,അല്ലെങ്കിൽ ഭാഷയുടെ നൂലൊഴുക്കിനെ കൊണ്ടുപോകുന്നതിൽ ഈ കഥകൾ പങ്കു വഹിക്കുന്നുണ്ട്. നിരന്തരമായ എഴുത്തും.പരീക്ഷണങ്ങളും ഒരിക്കലും അവസാനത്തെ ഉത്തരമല്ല, ഉത്തരത്തിലേക്കുള്ള വഴിയാണ്. ആ വഴിയാണ് സിമിയുടെ എഴുത്തിന്റെ സവിശേഷത.

“ദിസ് ഓള്‍ കണ്ട്രി ഈസ് ഗോയിങ്ങ് ഇന്‍ ദ് റോങ്ങ് ഡയറക്ഷന്‍, ഈ രാജ്യം മുഴുവനും വിപരീതദിശയിലാണ് ഓടുന്നത്” - രഘു.

കാഴ്ചകളാണ് കഥാകാരന്റെ സഞ്ചാര പഥം. കാഴ്ചകള്‍... മറ്റുള്ളവരില്‍നിന്നും വ്യത്യസ്ഥമായ കാഴ്ചകള്‍, അവര്‍ കാണാതെ പോയ കാഴ്ചകള്‍, അവഗണിക്കപ്പെട്ട കാഴ്ചകള്‍, സത്യത്തില്‍നിന്ന് അസത്യത്തിലേക്കും തിരിച്ചും കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന കാഴ്ചകള്‍, കാഴ്ചക്കൊന്നുമില്ലാത്ത ശൂന്യതയില്‍ വരച്ചെടുക്കുന്ന കാഴ്ചകള്‍...ഈ ലോകം മുഴുവനും തെറ്റായ ദിശയിലാണു ചരിക്കുന്നതെന്നു രഘുവിനെക്കൊണ്ടു പറയിക്കുന്ന കഥാകാരന്റെ കാഴ്ചവട്ടം നമുക്കുമുന്നില്‍ വെളിവാക്കുന്നുണ്ട് തന്റെ കാഴ്ചകളിലെ വൈവിദ്ധ്യവും വൈരുദ്ധ്യവുമൊക്കെ.

രഘു. സിമിയുടെ പലകഥകളിലേയും നായക കഥാപാത്രമാണു കക്ഷി. സിമിയുടെ തന്നെ വ്യക്തിത്വത്തിന്റെ ദ്വന്തമെന്നു വിശേഷിപ്പിക്കാം. രഘു കഥയില്‍ വരുമ്പോഴൊക്കെ സിമിയുടെ എഴുത്തിനൊരു പ്രത്യേക ശക്തി വന്നു ചേരുന്നു. അതൊരു പ്രത്യേക തലത്തിലേക്ക് വായനക്കാരനെ കൊണ്ടു പോകുന്നു. യാഥര്‍ത്ഥ്യായാഥാര്‍ത്ഥ്യങ്ങളുടെ ഒരു പ്രത്യേക ലോകത്തിലൂടെ നമ്മെ കൈപിടിച്ചു നടത്തുന്നു.

സിമിയുടെ പ്രഥമ കഥാ സമാഹാരമായ ‘ചിലന്തി’ യിലും നിറഞ്ഞു നില്‍ക്കുന്നുണ്ട് രഘു. മണിക്കൂറില്‍ നൂറ്റിയെണ്‍പതുകിലോമീറ്റര്‍ വേഗതയില്‍ വാഹനങ്ങള്‍ ചീറിപ്പാഞ്ഞുപോകുന്ന ഏകദിശയിലുള്ള നാലുവരിപാതയിലൂടെ വായനക്കാരന്റെ മനസിന്റെ വിപരീതദിശയിലേക്ക് വണ്ടിയോടിച്ചു കയറ്റും, അയാള്‍!

കഥാന്ത്യം എന്ന കഥയില്‍ കഥാകൃത്തായ സിമിയും കഥാപാത്രമായ രഘുവും തമ്മില്‍ കണ്ടുമുട്ടുന്നുണ്ട്. രഘുവിനെ കൊല്ലുവാനുള്ള കഥാകൃത്തിന്റെ നിര്‍ദ്ദേശത്തെ അനുസരിച്ചുകൊണ്ടിരിക്കുന്നു മറ്റു കഥാപാത്രങ്ങളായ ഭീമനും ദുര്യോധനനുമൊക്കെ. ‘എനിക്കു മരിക്കണ്ട...എനിക്കു മരിക്കണ്ട... ഭീമാ, ദുര്യോധനാ എന്നെ താഴെയിറക്കൂ എന്ന് പറഞ്ഞു അലറിവിളിക്കുന്നു രഘു. അതോടൊപ്പം സിമിയെ ഓര്‍മ്മപ്പെടുത്തുക കൂടിചെയ്യുന്നുണ്ട്, “സിമീ, നീ ഒന്നും മനസിലാക്കൂ, വായനക്കാരും ഇതു മനസിലാക്കും. ഞാന്‍ നിന്റെ പ്രതിപുരുഷനാണ്. നിന്റെ ആള്‍ട്ടര്‍ ഈഗോ. നിനക്കു നിന്റെ ജീവിതത്തില്‍ ആകാന്‍ കഴിയാത്ത പ്രതിരൂപം. നിന്റെ സ്വപ്നങ്ങളുടെ മൂര്‍ത്തിമദ് ഭാവം...”

കര്‍മ്മബന്ധങ്ങളിലൂടെ വന്നു ചേരുന്ന, എത്ര തൂത്താലും പോകാത്ത, ചില ജന്മ ചോദനകളെ ഓര്‍മ്മിപ്പിക്കുന്നു ചിലന്തി എന്ന കഥ. വലനെയ്യുമ്പോള്‍ ചിലന്തി ഒരു കലാകാരനാണ്. കലാകാരന് കല അവന്റെ ധ്യാനമാണ്. ഏതുകലാ‍കാരനേയും പോലെ ചിലന്തി ആഗ്രഹിക്കുന്നത് തന്റെ കല തനിക്കുചുറ്റുമുള്ള ലോകമാകെ വ്യാപരിപ്പിക്കണമെന്നും അങ്ങിനെ തന്റെ സ്വത്വത്തെ കണ്ടെത്തണമെന്നുമാണ്. എന്നാല്‍ ആത്യന്തികമായി ചിലന്തിവലയുടെ കര്‍ത്തവ്യം ഇരയെ വീഴ്ത്തുക എന്നതാണ്. തനിക്കുചുറ്റിലും വര്‍ണ്ണച്ചിറകു വിരിച്ചു നൃത്തം വെക്കുന്ന പൂമ്പാറ്റയില്‍ അനുരക്തനാകുന്നു ചിലന്തി. അവന്‍ അവളെ ആകര്‍ഷിച്ച് തന്നിലേക്കടുപ്പിക്കുന്നു. എന്നാല്‍ തന്റെ അധമചോദനകളില്‍ നിന്നും മോചിതനാകാത്ത ചിലന്തി തന്റെ മറ്റിരകളെപ്പോലെ പൂമ്പാറ്റയേയും കൈകാര്യം ചെയ്യുന്നു. ഒടുവില്‍ നഷ്ടബോധത്തിലകപ്പെട്ട് അനന്തമായ വേദനയാല്‍ അവന്‍ ഉറക്കെ കരയുന്നു. എന്നാല്‍ മറ്റൊരു പൂമ്പാറ്റയുടെ ഊഴമെത്തുന്നതോടെ അവന്‍ വീണ്ടും പ്രണയാതുരനാകുകയും അവന്റെ ചിലന്തിജന്മത്തിന്റെ അവസ്ഥാന്തരങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കയും ചെയ്യുന്നു.

മൂന്നു ഭാഗങ്ങളായിട്ടാണ് ‘പരമേശ്വരന്റെ ജീവിതവും മരണവും’ എന്ന കഥ പറഞ്ഞു പോകുന്നത്. ആദ്യ ഭാഗത്തിലെ പരമേശ്വരനും രണ്ടാം ഭാഗത്തിലെ ഈശ്വരനും മൂന്നം ഭാഗത്തിലെ ദൈവവുമൊക്കെ ഒറ്റയാള്‍ തന്നെയാണ്. ഒരു ചിത്രകാരന്‍. പ്രകൃതിദൃശ്യങ്ങളെ വരച്ച് ബോറടിച്ചപ്പോഴാണ് പരമേശ്വരന്‍ പക്ഷിമൃഗാദികളിലേക്ക് തിരിഞ്ഞത്. അവയും ബോറടിക്കാന്‍ തുടങ്ങിയപ്പോള്‍ പരമേശ്വരന്‍ കണ്ണാടി നോക്കി തന്റെ തന്നെ രൂപം വരക്കാന്‍ ശ്രമിക്കുകയും ആ രൂപത്തിന് ആദം എന്ന് പേരിടുകയും ചെയ്യുന്നു. പിന്നെ, ആദം, ഹവ്വ, കുട്ടികള്‍... രസകരമായ കഥപറച്ചിലിലൂടെ തുടങ്ങി ഒടുവില്‍ “ഞാനാടാ പട്ടികളെ നിങ്ങളെയെല്ലാം ഉണ്ടാക്കിയത്..” എന്ന് തന്റെ സൃഷ്ടികളെ നോക്കി വിളിച്ചു പറയേണ്ടിവരുന്ന ഒരു പാവം ദൈവത്തിന്റെ നിസ്സഹായതയിലൂടെ കടന്നു പോകുന്നു ഈ കഥ.

പുരാണത്തിലെ പൂതനാമോക്ഷം രസകരമായി, തന്റെ ഭാവനകൊണ്ട് സമ്പുഷ്ടമാക്കി അവതരിപ്പിച്ചിരിക്കുന്ന ‘പൂതന’യെന്ന കഥയും സ്വര്‍ണ്ണകലമാന്‍, പൂത്തുമ്പി തുടങ്ങിയ അതിമനോഹരങ്ങളായ കഥകളും ആണെഴുത്ത്, ഉള്ളിലേക്കു ചൂഴ്ന്നു നോക്കുമ്പോള്‍, നീലിമ, മയില്‍പ്പീലി തുടങ്ങിയ തന്റെ ക്ലാസ് ഹിറ്റുകളും ഏതാനും കുറുങ്കഥകളുമടങ്ങിയ ഈ സമാഹാരത്തെ മലയാള ചെറുകഥാലോകത്തിന് അവഗണിച്ചു കടന്നു പോകാനാവില്ല തന്നെ.

പൂത്തുമ്പി എന്ന കഥയ്ക്ക് സനാതനന്‍ ഒരുക്കിയ വായനകൂടി ഇതോടൊപ്പം കൂട്ടി വായിക്കുക പൂത്തുമ്പി-അഥവാ ജനാലയുടെ താക്കോല്‍ തേടുന്നവര്‍.

ഓണ്‍ലൈനില്‍ പുസ്തകം വാങ്ങാന്‍

എഴുത്തുകാരിയും പെണ്ണെഴുത്തും.

വെങ്കലവും കണ്ണാടിയും രണ്ടും ലോഹമാണ്. പ്രകാശം പ്രതിഫലിക്കുമ്പോഴാണ് ഒന്ന് കണ്ണാടിയായി മാറുന്നത് എന്ന് ഒരു വചനം കവിതയുണ്ട്. എനിക്ക് കഥ കണ്ണാടിയാവണം. അതില്‍ മുഖം നോക്കുന്ന വായനക്കാരന്റെ കണ്ണില്‍ എനിക്കെന്നെയും കാണാം. കഥയില്‍ എനിക്ക് സത്യത്തിനോടാണ് ചായ്‌വ്, സ്നേഹത്തിനോടല്ല. ഇതെനിക്ക് പ്രധാനമായ ഒരു സംഗതിയാണ്. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ പല തലങ്ങളിലായി സത്യം വിന്യസിക്കപ്പെടുന്നതായി കണ്ടിട്ടുണ്ട്. ഒറ്റ നോട്ടത്തില്‍ വാക്കുകളില്‍ കാണുന്നതല്ല പലപ്പോഴും അവയുടെ മനശാസ്ത്രപരമായ സത്യം. മനശാസ്ത്രപരമായതല്ല ദാര്‍ശനികമായ സത്യം. ദാര്‍ശനികമായതല്ല മൌനമായിരിക്കുന്ന സത്യം. ഇങ്ങനെയാണ് കഥയില്‍ മൌനവും എനിക്ക് പ്രധാനമായി വരുന്നത്. വരികള്‍ക്കിടയില്‍ പറയാതെയിരിക്കുന്ന കഥയുടെ ആ തലം സുപ്രധാനമായിത്തീരുന്നത്.
-അഷിത-

എഴുത്തിന്റെ പക്ഷം ചേരല്‍


വായന. സുധാകര്‍ മംഗളോദയത്തിലും ബാറ്റണ്‍ബോസിലും തുടങ്ങി കാനം ഇ.ജെയിലും മുട്ടത്തുവര്‍ക്കിയിലും അവസാനിക്കുന്ന വായന. എം.ടിയിലും സി.രാധാകൃഷ്ണനിലും തുടങ്ങി ആനന്ദിലവസാനിക്കും ചിലത്. വിശ്വസാഹിത്യത്തിലൂടെ മാത്രം കടന്നു പോകുന്ന വായനയുമുണ്ട്. ഇടക്കൊക്കെ ഓരോ കവിതയും ചെറുകഥയും. വായനശാലയിലെ സൂക്ഷിപ്പുപുസ്തകം വായനയെക്കുറിച്ച് ഇത്രയൊക്കെയെ പറയൂ. എഴുത്തുകാരെകുറിച്ചാണെങ്കില്‍ നോവലെഴുത്തുകാരെ കുറിച്ചു മാത്രവും.

ലൈബ്രറിയിലെ സൂക്ഷിപ്പുപുസ്തകത്തെപ്പോലെ തന്നെ പക്ഷം പറയുന്ന സുഹൃത്തുക്കളുണ്ട്. പെണ്ണെഴുത്തിന്റെ പക്ഷം. വേറെ ചിലരാകട്ടെ ദളിതെഴുത്തുകാരെക്കുറിച്ചും പറയുന്നു. എഴുത്തിന് പക്ഷമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നു തന്നെ മറുപടി. കഥയുടേയും കവിതയുടേയും ലോകത്തെ പക്ഷപാതപരമായി വേര്‍തിരിക്കേണ്ടതുണ്ടോ എന്നത് ചോദ്യമായി തന്നെ നില നില്‍ക്കുകയും ചെയ്യും. കഥ കണ്ണാടിയാകാതെ, വായനക്കാരന്റെ കണ്ണില്‍ പുകമറ തീര്‍ത്ത് വായുവില്‍ അലിഞ്ഞു തീരും. സത്യമല്ലാതെയിരിക്കുന്ന സത്യത്തെക്കുറിച്ച് വാചാലമാകും.

സാറാജോസഫിന്റെ എഴുത്ത് എടുത്ത് പരിശോധിച്ചാല്‍ അറിയാം പെണ്ണെഴുത്തിലേക്കു തിരിയുന്നതിനുമുമ്പുള്ള അവരുടെ എഴുത്തും ഇപ്പോഴത്തെ എഴുത്തും തമ്മിലുള്ള വ്യത്യാസം. ഒരു ‘ആലാഹയുടെ പെണ്മക്കള്‍’ അല്ലാതെ ഓര്‍മ്മിച്ചു വെക്കാവുന്ന ഒന്നും പുതിയതായി അവരുടേതില്ല.

പ്രകാശം പരത്തുന്ന എഴുത്ത്

വായിച്ചശേഷം ഒന്നുകില്‍ കരയുക അല്ലെങ്കില്‍ ചിരിക്കുക അതുമല്ലെങ്കില്‍ എഴുത്താള്‍ക്ക് ഒരു കത്തെഴുതണമെന്ന് തോന്നിക്കുക, അതിലൊതുങ്ങിയിരുന്ന ചെറുകഥാ വായനയില്‍ നിന്നും കൈ പിടിച്ചുയര്‍ത്തിയത് കഥയിലെ ‘കാലഭൈരവനാ’ണ്. ടി. പത്മനാഭന്‍. എംടിയും കാരൂരുമൊക്കെ ഇല്ലായിരുന്നെന്നല്ല. ഓ.വി വിജയന്റെ ‘കടല്‍ തീര’ത്തെ മറന്നതുമല്ല. ‘പുഴകടന്ന് മരങ്ങളുടെയിടയിലേക്കെ’ത്തിയപ്പോഴെക്കും അത്ര പോരല്ലോ എന്ന് തോന്നാന്‍ തുടങ്ങിയെങ്കിലും നളിനകാന്തിയും മഖന്‍സിങ്ങും ഗൌരിയും പ്രകാശം പരത്തുന്ന പെണ്‍കുട്ടിയുമടങ്ങുന്ന മലയാള ചെറുകഥയിലെ ‘പൂച്ചക്കുട്ടികളുടെ വീട്’ ഇടക്കിടെ സന്ദര്‍ശിച്ചുകൊണ്ടിരിക്കുക എന്നത് ഓരോ ചെറുകഥാ ആസ്വാദകന്റേയും പതിവുശീലമാകാം.

ചെറുകഥകളെ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോളാണ് എഴുത്തുകാരനേക്കാള്‍ എഴുത്തുകാരികള്‍ വായനയിലേക്ക് സ്ഥിരപ്പെടാന്‍ തുടങ്ങിയത്. മാധവിക്കുട്ടിയും പുതിയ തലമുറയിലെ മാധവിക്കുട്ടിയായ പ്രിയ ഏ.എസും അഷിതയുമൊക്കെ പെണ്ണെഴുത്ത് എന്നതിനേക്കാള്‍ എഴുത്തിലെ വൈകാരികതകൊണ്ടാകണം ആകര്‍ഷിക്കപ്പെട്ടത്. അല്ലെങ്കിലും ഈ മൂന്നെഴുത്തുകാരികളേയും പെണ്ണെഴുത്തിന്റെ ചട്ടക്കൂട്ടിലേക്കൊതുക്കി നിര്‍ത്താന്‍ ആര്‍ക്കാണു കഴിയുക.

അഷിതയുടെ എഴുത്ത്.

അഷിതയുടെ ‘നിലാവിന്റെ നാട്ടില്‍’ എന്ന കഥാസമാഹരത്തിലെ ചില കഥകളെക്കുറിച്ച് കുത്തിക്കുറിക്കാന്‍ പ്രേരിപ്പിച്ചത് ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗ് ഈവന്റാണ്.

സ്ത്രീ വിമോചന സെമിനാറാണ് ‘ശ്രേഷ്ടമായ ചില നുണകള്‍’ എന്ന കഥയുടെ വിഷയം. ശോഭയും കൂട്ടുകാരും സെമിനാറിനു പോരുന്നോ എന്ന് കണ്ണിറുക്കി ചോദിച്ചപ്പോള്‍ ജയകൃഷ്ണന്‍ ചാടിപുറപ്പെട്ടു. കൂടെ ആന്റണിയും. സെമിനാറില്‍ പുരുഷന്മാര്‍ക്കു നേരെ മുനവെച്ച ചോദ്യങ്ങള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. ജയ്കൃഷ്ണനാകട്ടെ അപ്പോള്‍ ശോഭയുടെ പിന്‍‌കഴുത്തിന്റെ ആകര്‍ഷണീയതയില്‍ മുഴുകി ഇരിക്കുകയായിരുന്നു. അതു തന്നെയായിരുന്നു വേണ്ടിയിരുന്നത് ശോഭയ്ക്കും മറ്റ് വിമോചകര്‍ക്കും.

വിമോചനപന്തലില്‍ നിന്നും ജയകൃഷ്ണനും ആന്റണിയും പുറത്തിറങ്ങുന്നത് ഒരു ആള്‍കൂട്ടത്തിലേക്കാണ്. ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ ഒരു തെരുവുപെണ്ണിനെ അവളുടെ കെട്ടിയവന്‍ തലമുടി കുത്തിപ്പിടിച്ച് കാലു മടക്കി തൊഴിക്കുന്നു. മുലകുടിച്ചുകൊണ്ടിരുന്ന അവളുടെ കുഞ്ഞുമായി അവള്‍ താഴെ വീഴുന്നു. മൈക്കില്‍ പ്രസംഗം ഒഴുകി വരുന്നുണ്ട് - കന്യകയുടെ പുല്ലിംഗം, വേശ്യയുടെ എതിര്‍ ലിംഗം.....നീണ്ട കരഘോഷവും. സത്യത്തിലേക്കിറങ്ങി വരാത്ത വിമോചകരുടെ പുറംപോളിഷിനെ തുറന്നു കാണിക്കുന്നു എഴുത്തുകാരി.

സെമിനാര്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ഒരോ പെണ്‍കുട്ടിയുടെ നോട്ടത്തിലും ഉത്കടമായ വൈരാഗ്യം വമിക്കുതുപോലെ. ഓരോ പുരുഷനും തോല്പിക്കപ്പെടേണ്ട എതിരാളിയാണെന്ന പോലെ ക്രുദ്ധമായ ഒരു നോട്ടത്തോടെ ശോഭയും കൂട്ടരും തലവെട്ടിച്ചു കടന്നു പോകുന്നു. ആന്റണിയും ജയകൃഷ്ണനും ആ തിരസ്കാരത്തിന് പകരം വീട്ടാന്‍ തെരുവുപെണ്ണിനെ ബലാല്‍ക്കാരം ചെയ്യുകയും അവള്‍ കുഞ്ഞുങ്ങളോടൊപ്പം ആത്മഹത്യ ചെയ്ത മറ്റൊരു പത്രവാര്‍ത്തയായി മാറുകയും ചെയ്യുന്നു. സമത്വം, സ്വാതന്ത്ര്യം എന്തിന്, ജീവിതം തന്നെയും- ശ്രേഷ്ടമായ നുണകളായി അങ്ങനെയങ്ങനെ രൂപാന്തരം പ്രാപിക്കുകയാണെന്ന് പറഞ്ഞ് കഥാകാരി പിന്‍‌വാങ്ങുന്നു.

ലോകത്തിന് ചില വിടവുകള്‍’ എന്ന കഥയിലെ അഭിരാമിയോട് കൂട്ടുകാരിയായ പാര്‍വ്വതി, വിവാഹം ഒരു ബുദ്ധിമുട്ടിക്കുന്ന ഏര്‍പ്പാടാണെന്നും താനൊരിക്കലും വിവാഹം കഴിക്കുകയില്ലെന്നും ഒരു ഫെമിനിസ്റ്റാകുമെന്നും പറയുന്നത് ഫെമിനിസത്തെ കളിയാക്കുന്ന എഴുത്തുകാരിയുടെ മനോഭാവത്തിന്റെ സാക്ഷ്യമല്ലാതെ മറ്റൊന്നല്ല. രസകരമാണ് അഭിരാമിയുടെ കഥ. മുതിര്‍ന്നവരുടെ ലോകത്തിലെ നുണകളുടെ അനന്തസാധ്യതകളും വൈരുദ്ധ്യത്തിലെ അപാരസ്വാതന്ത്ര്യവും ചുണ്ടനങ്ങാതെ നുണപറയാന്‍ മിടുക്കിയായ അഭിരാമിയെ കൊതിപ്പിക്കുന്നു. മനസിനും വാക്കിനും ഇടയിലൊരു വിടവ്, വാക്കിനും പ്രവൃത്തിക്കും ഇടയില്‍ മറ്റൊരു വിടവ്... മുതിര്‍ന്ന വ്യക്തിയാകുന്നതിന് അത്യാവശ്യം വേണ്ട ഗുണം ഇതാണെന്ന നിഗമനത്തിലെത്തിച്ചേരുന്നു അഭിരാമി.

പതിനാലാം വയസില്‍ അഭിരാമിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന രണ്ടു സുപ്രധാന കാര്യങ്ങളാണ് അവള്‍ക്ക് ആദ്യമായി ഒരു പ്രേമലേഖനം ലഭിക്കുന്നതും അവള്‍ മുതിര്‍ന്നകുട്ടിയാകുന്നതും. ഏകദേശം ആറുമാസം കഴിഞ്ഞപ്പോള്‍ അയല്പക്കക്കാരന്‍ ജസ്‌‌വീന്ദറുമായുള്ള പ്രണയത്തിന്റെ സുഖമമായ പോക്കിന് അവള്‍ ഒരു ട്വിസ്റ്റു കൊടുത്തു. അത് അവന്റെ ആത്മഹത്യാശ്രമത്തില്‍ കലാശിക്കുകയും ആ വാര്‍ത്തയറിയുമ്പോള്‍ -ഞാന്‍ പറഞ്ഞില്ലേ ജാന്വമ്മേ, ഈ ലോകം ഭയാനകമാണെന്ന്? എന്ന നിര്‍വ്വികാരമായ ഒരു ചോദ്യത്തിലൂടെ അവള്‍ എന്നെന്നേക്കുമായി മുതിര്‍ന്നവരുടെ ലോകത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.

നിരാശാഭരിതമായ തന്റെ ജീവിതത്തിന്റെ അവസാനകാലഘട്ടത്തില്‍ മഹത്തരമായ ഒരു കഥയെഴുതുന്ന കഥാകാരനാണ് ‘കഥാവശേഷന്‍’ എന്ന കഥയിലെ നായകകഥാപാത്രം. കഥയും കഥാകാരനും തമ്മില്‍ കണ്ടുമുട്ടുന്ന അവസരത്തില്‍ കഥയുടെ ഉജ്ജ്വലമായ മുഖം കണ്ട് താന്‍ എഴുതിയിരുന്നതെല്ലാം കോപ്രായങ്ങളായിരുന്നു എന്ന് കഥാകാരന്‍ മനസിലാക്കുകയും -കഥ എഴുതാനുമെഴുതാതിരിക്കാനും കഥ മാത്രമെ കാരണമാകാവൂ എന്ന തിരിച്ചറിവിലേക്ക് പ്രവേശിക്കുകയും ആ നിമിഷം കഥ അയാളെ ഗാഢമായി ആശ്ലേഷിക്കുകയും ചെയ്യുകയാണ്. അതിനു ശേഷം അയാളും കഥയും ഏത് പൂവ്, ആരുടെ ചില്ല എന്ന് തിരിച്ചറിയപ്പെടാനാകാത്ത വിധം ഒന്നിക്കുകയും അയാള്‍ കഥാവശേഷനാകുകയും ചെയ്യുന്നു.

‘കഥ എഴുതാനുമെഴുതാതിരിക്കാനും കഥ മാത്രമെ കാരണമാകാവൂ’ എന്ന ബോധ്യമായിരിക്കണം തന്റെ ഭാവനയെ സ്വതന്ത്രമായി വിട്ടുകൊണ്ട് മലയാള ചെറുകഥാലോകത്തിലേക്ക് മികച്ച കഥകളെ സംഭാവനചെയ്യാന്‍ കഥാകാരിക്കു കഴിഞ്ഞത്. അല്ലെങ്കിലും, സ്വയം മറന്ന് നൃത്തം ചവിട്ടുമ്പോള്‍ നര്‍ത്തകിയെ കാണാതാകുകയും അരങ്ങില്‍ നൃത്തം മാത്രം അവശേഷിക്കുകയും ചെയ്യുന്നതുപോലെ എഴുതി എഴുതി താന്‍ ഇല്ലാതാകുകയും കഥ മാത്രം അവശേഷിക്കുകയും ചെയ്യണം എന്ന് തന്റെ കഥാജീവിതത്തെക്കുറിച്ച് പറയുന്ന അഷിതയ്ക്കെങ്ങിനെയാണ് അതിര്‍ത്തി നിര്‍ണ്ണയിക്കപ്പെട്ട ചിന്തകള്‍ കൊണ്ട് തന്റെ ഭാവനയെ പരിമിതപ്പെടുത്താന്‍ സാധിക്കുക.

വരഫാലം: ഇരുണ്ട മുറികളും ആകാശവും

തുറന്നിട്ട വെളുവെളുത്ത ആകാശവും ഇരുളില്‍ നിന്ന് പരിമിതമായ വെളിച്ചത്തിലേക്ക് തുറക്കാവുന്ന ഇരുണ്ട മുറികളുമൊക്കെ കഥകളിലേയും കവിതകളിലേയും ബിംബങ്ങളാകുന്നത് അകത്തളങ്ങളിലെ ഇരുളില്‍ നിന്ന് വെളിച്ചത്തിന്റെ ആകാശത്തേക്ക് പറക്കാന്‍ കൊതിക്കുന്ന എഴുത്തുകാരുടെ മനസിന്റെ പ്രതിഫലനമാകണം. ഇങ്ങിനെ അകത്തളങ്ങളില്‍ കെട്ടിക്കിടക്കുന്ന ഇരുളിനെ വായനക്കാര്‍ക്ക് വെളിവാക്കുകയും വെളിച്ചത്തിന്റെ ആകാശത്തേക്ക് വിരല്‍ ചൂണ്ടി കൊതിപ്പിക്കുകയും ചെയ്യുന്നുണ്ട് ബൂലോകത്തെ ചില പുതിയ സൃഷ്ടികള്‍.

മുറി, ഇരുട്ട്, ജനല്‍, കാഴ്ച, തെരുവ്, ആകാശം തുടങ്ങിയവ ബിംബങ്ങളായുള്ള ഏതാനും കഥകള്‍ അടുത്തിടെ കാണുകയുണ്ടായി. ജാ‍ലകത്തിലൂടെ കടന്നുവരുന്ന ആകാശചിത്രം കഥയില്‍ പ്രതിഫലിപ്പിക്കുന്നത് പ്രതീക്ഷയും സ്വാതന്ത്ര്യവാഞ്ഛയുമാണെങ്കില്‍ തെരുവുദൃശ്യം നല്‍കുന്നത് ചിതറിതെറിക്കുന്ന ചോരയുടെ, നഷ്ടപ്പെടുന്ന പ്രതീക്ഷകളുടെ ചിത്രമാണ്. വടവോസ്കിയുടെ നിസഹായത ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍, സിജിഎഴുതിയ ശ്യാമയുടെ ജാലകങ്ങള്‍ , മനുവിന്റെ ഫയര്‍ഡാന്‍സ് ഇഷ്ടമില്ലാത്ത കുട്ടി, സാക്ഷി തുടങ്ങിയ കഥകള്‍ തുറന്നു വെക്കുന്ന ജാലകങ്ങള്‍ വായനക്കാരനു കാണിച്ചുകൊടുക്കുന്നതും മറ്റൊന്നല്ല.

ബൂലോകത്തിന്റെ കഥാലോകത്തിലേക്ക് കാലെടുത്തുവച്ചിട്ടുള്ള annie യുടെ കഥയില്ലായ്മ എന്ന കഥാബ്ലോഗിലെ ആദ്യകഥയായ ചീട്ടു കൊട്ടാരങ്ങള്‍ വായനക്കാരനുമുന്നില്‍ തുറന്നുവെക്കുന്ന ജനാലയും അതിലൂടെ തെളിയുന്ന ആകാശവും ശുഭപ്രതീക്ഷാകരമാണ്. ആശയം ശുഭപര്യവസായിയല്ലെങ്കിലും.

സാറയെന്ന നായിക വായനക്കാരനോട് നേരിട്ട് കഥ പറയുകയാണ് ഇവിടെ. കഥയിലെ കാഴ്ചകള്‍ കടന്നുപോകുന്നത് ആകാശം, കുറേ മുറികള്‍, പിന്നെയുമാകാശമെന്ന ശ്രേണിയിലാണ്. ആകാശത്താകട്ടെ പറന്നു പോകുന്ന പക്ഷികളും സന്ധ്യയുടെ ചുവന്ന വെട്ടവും വരാനിരിക്കുന്ന സംഭവങ്ങള്‍ക്ക് ബിംബങ്ങളാകുന്നു.ആകാശം..., സ്വാതന്ത്ര്യത്തോടെ പറന്നു പറക്കാന്‍(നടക്കാന്‍ വയ്യ) കൊതിപ്പിക്കുന്ന മോഹലോകം. മുകളിലെ മുറിയില്‍ നിന്ന് നോക്കുമ്പോള്‍ ആകാശം ഒന്നുകൂടി അടുത്താണ്. താഴെയുള്ള, ഇരുട്ട് കട്ടപിടിച്ച മുറിയില്‍ നിന്ന് തെളിഞ്ഞുകിടക്കുന്ന ആകാശം പ്രതിഫലിക്കുന്ന മുകളിലെ മുറിയിലേക്ക് സാറ പടവുകള്‍ കയറുന്നത് ‘മുകളിലേക്ക്പോയി‘ എന്ന വാക്ക് നമുക്കു തരുന്ന മറ്റൊരര്‍ത്ഥത്തിന്റെ സഫലീകരണത്തിനാകണം. കഥയുടെ ഒടുവില്‍ ‘ഞാനും പറന്നുപോയി’ എന്ന് സാറ പറയുമ്പോള്‍ പെരിങ്ങോടന്റെ ‘ഒരു ഗള്‍ഫ് പ്രവാസിയുടെ തിരിച്ചു പോക്കിനുള്ള സാദ്ധ്യതകള്‍’ എന്ന കഥയുടെ അന്ത്യവും ആ കഥയ്ക്ക് വെള്ളെഴുത്ത് ഒരുക്കിയ വായനയും നാം അറിയാതെ ഓര്‍ത്തെടുക്കുന്നു.

മുറികള്‍. അകത്തേക്ക്, ഇരുട്ടിലേക്ക് തുറക്കുന്ന വാതിലുകളുള്ള രഹസ്യങ്ങളുടെ തടവറയാണ്. മനുവിന്റെ കിണര്‍ എന്ന കഥയിലേതുപോലെ ഇരുട്ടിലേക്ക്, മുറികളിലേക്ക് സാറയും നമ്മെ കൊണ്ടുപോകുന്നത് അരോചകമായ രഹസ്യകഴ്ചകളിലേക്കാണ്. എന്നാല്‍ എല്ലാ മുറികളും ഒരേ കാഴ്ചയല്ല വായനക്കാരന് നല്‍കുന്നതെന്നതും ശ്രദ്ധിക്കേണ്ടതാണ്. ബോര്‍ഡിംഗ്‌ സ്കൂളിന്റെ ഏറ്റവും മുകളിലത്തെ നിലയിലെ ഒരു ഒറ്റ മുറിയും താഴത്തെ നിലയിലെ സാറയുടെ മുറിയും, വീട്ടില്‍ മമ്മയുടെ ഫോട്ടോയുള്ളതും പിന്നീട് ചേച്ചിയേയും അച്ഛനേയും കാണാന്‍ പാടില്ലാത്തരീതിയില്‍ കാണുന്നതുമായ നടുവിലത്തെ മുറിയും ചുവരു മുഴുവന്‍ ഇംഗ്ലീഷ്‌ സിനിമകളിലെ നായകന്മാരും നായികമാരും പാട്ടുകാരും നിരന്നുനില്‍ക്കുന്ന എല്‍സയുടെ മുറിയുമൊക്കെവ്യത്യസ്തമായ മാനസികചുറ്റുപാട് നല്‍കുന്നുണ്ട് വായനക്കാരന്.


സാറയെ പറന്നുപോകാന്‍ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങള്‍ ക്ലീഷേയ്ഡാണെന്ന് തോന്നിപ്പിക്കാമെങ്കിലും അധികം കൂട്ടുകാരികളില്ലെന്നും ഉള്ളവര്‍ തന്നെ വലിയ പൌറാണെന്ന് കളിയാക്കുന്നവരാണെന്നും പറയുന്നുണ്ട് സാറ. ചേച്ചിയെ കുറിച്ച് പറയുന്നിടത്ത് സാറയുടെ കോമ്പ്ലക്സുകളും വായനക്കാരന് വ്യക്തമാകുന്നുണ്ട്. അമ്മയില്ലാത്ത സാറയ്ക്കാകട്ടെ അച്ഛനും ചേച്ചിയുമായിരുന്നു എല്ലാം. അവരെക്കുറിച്ച് അവളുടെ മനസിലുണ്ടാകുന്ന മുറിവും അവളുടെ ഒറ്റപ്പെടലും കൂടി ഒരുക്കിയെടുക്കുന്ന കടുത്തമൌനമാകാം പറന്നുപോയതിനുശേഷം സാറ നമ്മോട് പങ്കുവെക്കുന്നത്.

വാരഫലം 31/10/07

വായനാലിസ്റ്റുകളില്‍ പ്രതിഫലിക്കുന്നത്.
:)
:)
യെന്തര് അണ്ണാ സുഖങ്ങളൊക്കെ തന്നിയോ? ദേ, സഹയാത്രികനേയും(നാടും നാട്ടാരും) അനോണി ആന്റണി(ബോംബെണ്ണ)യേയുമൊക്കെ വായിച്ച് എന്റെ മലപ്പുറം കത്തി എവിടെയോ മറന്നുവച്ച പോലെയായി. വല്ലപ്പോഴും ഒരു പോസ്റ്റായിട്ട് വാരഫലം ഇനിയും വരും. സഹിക്കുക.

അച്ചടിലോകത്തുനിന്നും ബ്ലോഗിലേക്ക് ചുവടെടുത്തുവച്ച ശ്രീ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിലിന് ഒരു ചൂടുള്ള സലാം പറഞ്ഞുകൊണ്ട് തുടങ്ങാം. മറ്റൊരു എഴുത്തുകാരനായ ശ്രീ എം.കെ.ഹരികുമാറിനോടൊന്ന് കണ്ണുരുട്ടാതെ പോകുന്നതെങ്ങിനെ? മറ്റുള്ളവരുടെ ബ്ലോഗുകളില്‍ അദ്ദേഹത്തിന്റെ ബ്ലോഗായ അക്ഷര ജാലകത്തിന്റെ പരസ്യം കമന്റാക്കിയിട്ടത് ബ്ലോഗര്‍മാര്‍ പാലിച്ചുപോന്ന ചില മര്യാദകളുടെ ലംഘനമായെന്ന് അദ്ദേഹം അറിയാതെ പോകുന്നത് ശരിയല്ലല്ലോ.

വായിക്കുന്ന ബ്ലോഗുകളിലെ മികച്ച സൃഷ്ടികളെ മറ്റുള്ളവര്‍ക്കുകൂടി പരിചയപ്പെടുത്തുക എന്നതാണ് വായനാലിസ്റ്റുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ബൂലോകം മുഴുവന്‍ ഓടിനടന്ന് വായിക്കുന്നതിനേക്കാള്‍ അപ്ഡേറ്റ് ചെയ്യപ്പെടുന്ന വായനാലിസ്റ്റുകളില്‍ നിന്നുകൊണ്ട് വാരഫലം നടത്തിയാലോ എന്നുള്ള ചിന്തയാണ് സിബുവിന്റെ വായനാലിസ്റ്റുകളുടെ പട്ടിക ശ്രദ്ധിക്കാന്‍ ഇടയാക്കിയത്. ആ ലിസ്റ്റില്‍ നിന്നും, അപ്ഡേറ്റു ചെയ്യപ്പെടുന്ന ചില വായനാലിസ്റ്റുകള്‍ വാരഫലത്തിലേക്ക് കൂട്ടിച്ചേര്‍ക്കണമെന്ന് തോന്നി. മനു, PR, മാരാര്‍, വക്കാരി, വിഷ്ണു, ശനിയന്‍, TP, സാല്‍ജോ, കണ്ണൂസ്, ഏവൂരാന്‍, പരാജിതന്‍, വേണു, സന്തോഷ്, ഉമേഷ്‌, ഇടങ്ങള്‍, ഹരീ, സിബു, മയൂര, പെരിങ്ങോടന്‍, ഡാലി, ഇഞ്ചിപ്പെണ്ണ്, ആഷ തുടങ്ങിയവരുടെ വായനാലിസ്റ്റുകളാണ് അവ.

വാരഫലത്തില്‍ വാരഫലക്കാരന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ കടന്നുവരുന്നതുപോലെ വായനാലിസ്റ്റുകളിലും മികച്ചതായാലും അല്ലെങ്കിലും തനിക്ക് വേണ്ടപ്പെട്ടവരുടെ പേര് തൂക്കിയിടുക എന്നത് സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ ബൂലോകത്തിലെ മികച്ചസൃഷ്ടികളില്‍ പലതും അവിടെ കാണാന്‍ കഴിയുകയുണ്ടായില്ല എന്നതാണ് വാസ്തവം. എങ്കിലും ഒരുപാട് നല്ല സൃഷ്ടികളെ പരിചയപ്പെടാന്‍ ഇത്തരം വായനാലിസ്റ്റുകള്‍ സഹായകമാകും എന്നത് നിസംശയമായ വസ്തുതയാണ്. വായനാലിസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ പ്രതിപാദിക്കപ്പെട്ട വെള്ളെഴുത്തും രാം മോഹന്‍പാലിയത്തും അനോണിആന്റണിയും കവിത, കഥ എന്നതിലുപരിയായി മറ്റെന്തൊക്കെയോ തിരയുന്ന വായനക്കാരന്റെ മന:ശാസ്ത്രം വ്യക്തമാക്കുന്നുണ്ട്. ദേവസേനയുടെ ദാമ്പത്യത്തിന്റെ menopause എന്ന കവിതയുടെ തലക്കെട്ടുണ്ടാക്കിയ ഒച്ചപ്പാടുകള്‍ ഇതുമായി തട്ടിച്ചുനോക്കുമ്പോള്‍ വെറും അംഗുലീവ്യാ‍യാമം (അധരവ്യാമത്തിന് പകരം) മാത്രമായിരുന്നില്ലേ എന്നൊരു സംശയമില്ലാതില്ല.

ദേവസേനയടെ പോസ്റ്റില്‍ അജിത് പോളക്കുളത്തിന്റെ അഭിപ്രായം മാത്രം മതി ബ്ലോഗിന്റെ ശക്തിയെന്തെന്ന് മനസ്സിലാക്കാന്‍. അജിത് പറയുന്നു, ‘…വിഷയം അതിലാണ് പ്രാധാന്യം..പിന്നെ എളുപ്പത്തില്‍ മനസ്സിലാകാന്‍ ഉപയോഗിക്കുന്ന രചനാ പാടവത്തിന്റെശൈലികള്‍ ആണ് എഴുത്തുകാരന്‍ താനെഴുതുന്ന കൃതികള്‍ക്കായി തലക്കെട്ടാക്കുന്നത്, തീര്‍ച്ചയായും അത് എഴുത്തുകാരന്റെസ്വാതന്ത്ര്യമാണ്….’ ‘ആദ്യകാലങ്ങളില്‍ കെ ജി എസ്സ്, സച്ചിദാനന്ദന്‍ പോലുള്ളവര്‍ കവിത എഴുതിയപ്പോള്‍ ഏറെ എതിര്‍ത്ത പലരും ഇന്ന്ആ കവിതകളെ രണ്ട് കൈ നീട്ടി സ്വീകരിച്ചിരിക്കുന്ന വസ്തുത നമ്മുടെ മുന്നില്‍ ഉദാഹരണമായി എടുക്കാം. വൃത്തമില്ലാത്തകവിത, പാടാനീണമില്ല, ഇതെന്ത് ഗദ്യ കവിത ? എന്നുള്ള ആക്ഷേപങ്ങളാല്‍ പല കൃതികളും അവഗണിച്ച കാലത്തെ മറികടന്ന്ഇന്ന് സ്വയം പത്രാധിപരായി, വളരെ സ്വതന്ത്ര്യമായ നിലപാടില്‍ സ്വന്തം കവിത പ്രസിദ്ധീകരിക്കുന്ന,ചിന്താധീനരായ വായനക്കാരും എഴുത്തുകാരുമുള്ള ഈ യുഗത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കുക, അഭിപ്രായങ്ങളും വിലയിരുത്തുന്ന വായനാസമൂഹം പിറകിലുണ്ടെന്ന്….’ ‘…കവികള്‍ക്കെന്നല്ല ഏതൊരു എഴുത്തുകാരനും അതേപോലെ തന്നെ വായനക്കാരനും ഭാഷയെ സംരക്ഷിക്കേണ്ട ചുമതലയുണ്ട്.. ചുരുക്കിപ്പറഞ്ഞാല്‍ നമ്മള്‍ എല്ലാവരും….’ അതേ പോസ്റ്റില്‍ തന്നെ ബ്ലോഗ് സമൂഹം അണ്ടരെസ്റ്റിമേറ്റ് ചെയ്ത ചിത്രകാരന്റെ നിഷ്കളങ്കമായ അഭിപ്രായം കൂടി വാരഫലക്കാരന് കാണാതിരിക്കാന്‍ കഴിയുന്നില്ല.

വാരവിശകലനത്തില്‍ റെക്കോഡ് സൃഷ്ടിച്ച അഞ്ചല്‍ക്കാരന് അഭിനന്ദനം അറിയിക്കുന്നതോടൊപ്പം ‘3. വിശേഷാല്പ്രതി.മണികുട്ടന്റെ വിശേഷാല്‍ പ്രതി. “കണ്ണാടി കാണ്മോളവും തന്മുഖം മാത്രം നന്നെന്നുനിരൂപിക്കും എത്രയും വിരൂപന്‍മാര്‍..” എവിടെയൊക്കെയോ തട്ടുന്ന വരികള്‍. ആദ്യ കുദാ‍ശ പ്രതീക്ഷ നല്‍കുന്നു…’ തുടങ്ങിയ രീതിയിലുള്ള വിശകലനങ്ങള്‍ നടത്തുമ്പോള്‍ കലക്കത്ത് കുഞ്ചന്‍ നമ്പ്യാരുടെ വരിയാണെന്നും “കണ്ണാടികാണ്മോളവും തന്നുടെമുഖമേറ്റം നന്നെന്നുനിരൂപിക്കുമെത്രയും വിരൂപന്മാര്‍…” എന്നാണെന്നുമൊക്കെ ഒന്നു വിശദീകരിച്ചു കൊടുത്തിരുന്നെങ്കില്‍ തുടക്കക്കാരുടെ വഴിപിഴക്കല്‍ ഒഴിവാക്കാമായിരുന്നു.

ബൂലോകം ആര്‍മാദിച്ചുകൊണ്ടിരിക്കുന്ന ഇക്കാസ് ജാസൂട്ടി വിവാഹം വരുന്ന ആഴ്ച്ചയാണ്‍. ബ്ലോഗര്‍മാരോടൊപ്പം കൌമുദി പത്രവും ആഘോഷത്തിനെത്തിയിട്ടുണ്ട്. ബൂലോകം വളര്‍ന്ന് ഭൂലോകമാകുമ്പോള്‍ ഇത്തിരി മുമ്പേ നമുക്ക് കുരവയിടാം. മാറ്റത്തിന്റെ കുരവ.

വാരഫലത്തോടൊപ്പം ഈയാഴ്ച ചേര്‍ക്കുന്നത് വായനാലിസ്റ്റുകളില്‍ നിന്നുള്ള ലിസ്റ്റാണ്. പോയവാരത്തിലെ സൃഷ്ടികള്‍ മാത്രമല്ല ഉള്‍പ്പെട്ടിട്ടുള്ളത്. എങ്കിലും ആവര്‍ത്തനം ഇല്ലാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ലിസ്റ്റ് ചുവടെ:

ഇരുട്ടുകൊണ്ട് വിളക്കു കത്തിക്കാന്‍, അഹോ ഉദഗ്രരമണീയാ പൃഥ്വീ..., ബുള്‍ഡോസറുകളുടെ കാലം വെള്ളെഴുത്ത്
(കെ. ആര്‍. മീരയ്ക്ക്) സ്വാഗതം, ബ്ലോഗന്നൂര്‍ മുനിസിപ്പാലിറ്റി, ലൈം(ഗിക)ജ്യൂസ് കുടിക്കാന്‍ വരുന്നോ?, കുമാരനാശാന്റെ ഓട്ടുകമ്പനിയും *...*,പെരിയാര്‍ എഴുതിയ ‘ട്ട’, ഇനി ഒരു ഇടവേള, പരുത്തി, ചെമ്പരത്തി", ഏറ്റവും ലഹരിയുള്ള മദ്യം രാം മോഹന്‍ പാലിയത്ത്
പ്രിറ്റന്‍ഡഡ് കമ്യൂണിക്കേയ്ഷന്‍, കല്ലി വല്ലി, ചേര്‍ച്ച, എലിജിബിലിറ്റി, ക്യാച്ച് 22, ചെരപ്പിലെ ആര്ഭാടം അനോണി ആന്റണി
വാട്സണ്‍ , ബുദ്ധിശക്തി, നാരായണഗുരു അമ്പി
ആങ്ങ് സാന് സ്യൂചിയുമായി ഞാന് *...*,അതിരുകളില്ലാത്ത ബ്ലോഗ്ഗര്മാര് രാജീവ് ചേലനാട്ട്
ഓപ്പോള്‍, ഹൃദയത്തിലെ ദ്വാരം, ഓപ്പോള്‍, പലവക: കമന്റ് ട്രാക്കിങ് ഇനി എളുപ്പം പെരിങ്ങോടന്‍
വേട്ടനായ ദൃശ്യന്‍
സ്മൈല്‍ പ്ലീസ് കോലായ
രണ്ട് കൊറിയന്‍ കവിതകള്‍, എണ്ണ എന്ന ആത്മകഥയെപ്പറ്റി പിണ്ണാക്ക് സംസാരിക്കുന്നു, മറവിക്കുറിപ്പ്, മൃഗശാല ലാപുട
നീലക്കുറിഞ്ഞികള്‍, *അര്‍ത്ഥത്തിന്റെ ദുരുപയോഗം (ഒരു ജപ്പാനീസ് കവിത), ആന (ഒരു ജപ്പാനീസ് കവിത) കെ എം പ്രമോദ്
മഹാത്മാവ്, സിസ്റ്റര്‍ അന്ന ബാരറ്റിന്റെ സാരി, ഏറുമാടം: മന്ത്രവാദത്തില്‍ കവിടിയുടെ രഹസ്യം,Mookkilla Rajyath ഡാ‍ലി
ഒരേ കടല്‍-ഒരു വായന, കരയാനാകുന്നില്ല സനാതനന്‍
സാരിയും കഥയും അല്പം രാഷ്ട്രീയവും മനു
പ്രണയ കവിത, തുന്നിയതിന്‍റെ ബാക്കി, ഉമ്പാചി
ആകാശം സംസാരിക്കുന്നു , ഛായ ശ്രീകുമാര്‍ കുരിയാട്
കൃഷിക്കാരന്‍ കുഴൂര്‍ വിത്സണ്‍
തൊടിയില് നിന്നും വീട്ടിലേക്ക് സുനീഷ് കെ.എസ്
കാവുത്ത് വിശാലമനസ്കന്‍
ദാമ്പത്യത്തിന്റെ menopause ദേവസേന
"ക്രോസ് കണ്‍ട്രി: മലബാര്‍ മുസ്ലീങ്ങള്‍-ഐതിഹ്യങ്ങളും വസ്തുതകളും",മീന്‍ വെട്ടുമ്പോള്‍ വിഷ്ണുപ്രസാദ്
ടൂറിസ്റ്റുകളേ ഇതിലേ!, ഐശിബിയും മഷിക്കറുപ്പും: എന്റെ മഹാകാവ്യം.., അമ്മയ്ക്കറിയാത്തത് ഇഞ്ചിപ്പെണ്ണ്
ആന നൃത്തം ചെയ്യുമ്പോള്‍, ഒരു സിനിമയും സേഫ്റ്റിപിന്നും നമതുവാഴ്വും കാലം
അനുകൂലന സിദ്ധാന്തം സുജനിക
ആട്ടിങ്കുട്ടി സിമി
പൂജ്യം, അണ്ണനുറങ്ങാത്ത വീടു്.5(ഈ അദ്ധ്യായം ഇവിടെ അവസാനിക്കുന്നു) വേണു
അമ്മയും അമ്മുവും, ഹൃദയം, ഉപേക്ഷിച്ചുപോകുന്നവ, അമ്മയും അമ്മുവും: സു
ചില വെജിറ്റേറിയന്‍ തത്വചിന്തകള്‍ വാളൂരാന്‍
മനീഷ എന്ന അപരിചിത -1 സാല്‍ജോ
ആദ്യമായി സ്പര്ശ്ശിച്ച ആ കൈകള്......... ഇന്നത്തെ ചിന്ത
പഞ്ഞുവാശാരിയും മാന്ത്രികചതുരവും, ജ്വാല: അഭിവാദ്യവും സ്വാഗതവും സാബിറ
ഇറേസര്‍ ദേവതീര്‍ത്ഥ
ഒരു ആത്മഹത്യ..!!, അവനും,അവളും പിന്നെ പമ്മന്റെനോവലുകളും എന്റെ കിറുക്കുകള്‍
സൂക്ഷിച്ചോ! ആന്റിപൈറസി റെയിഡുകള്‍ കേരളത്തില്‍... അനൂപ് തിരുവല്ല
ചെളിയില്‍ വിരിയും വിസ്മയം..! ചില ഗള്‍ഫ് ചിത്രങ്ങള്‍ നിതിന്‍
പ്രസവിയ്ക്കുന്നെങ്കില്‍... നിഷ്കളങ്കന്‍
അനിയത്തി തുളസി
ഉലക്കപ്രയോഗം, ആണവ അക്ഷരമാല, "വര@തല=തലവര: ഹര്ത്താലുകള്‍ ഉണ്ടാകുന്നത്......" ,പള്ളിവാളും കാല്‍ച്ചിലമ്പും, പാദുക പട്ടാഭിഷേകം , 13വര്‍ഷത്തെ ഇന്ത്യന്‍ രാഷ്ടീയം പ്രവചിച്ച് ചരിത്രത്തില്‍ ഇടം നേടിയ കാര്‍ട്ടൂണ്‍! ടി.കെ സുജിത്
ഡബിള്‍ വേള്‍ഡ് കപ്പ്സ്! അരവിന്ദ്
ദൈവത്തിന്റെ കുഞ്ഞ് മൃദുല്‍
പാപം ചെയ്യാത്തവര് കല്ലെറിയട്ടെ!! ചിന്തകള്‍
കേരള വികസനവും കാര്ഷികമേഖലയും വര്‍ക്കേഴ്സ് ഫോറം
ഭൂമിക്ക് ഒരു ചരമഗീതം: അല് ഗോര് എട്ടും പൊട്ടും
മോബ് ജസ്റ്റിസിന്റെ കാലം വരവായി ദേവപഥം
സ്നേഹപൂര്‍വ്വം കോഴിക്കോടിന്...... അഞ്ജിത
അച്ചുവിന് മൂന്നു വയസ്സ് സന്തോഷ്
മരണം കായ്ക്കുന്ന ശിഖരങ്ങള്‍! യാത്രാമൊഴി
മനുഷ്യന്‍,മതം,ദൈവം രാധേയന്‍
ബ്ലോഗ് പൂട്ടുന്നു, തിരഞ്ഞെടുപ്പു ഫലം, വിശതീകരണം, ദ്രൌപതിയും മാദ്രിയും എന്തു@#$@%? - പച്ചമലയാള പ്രസ്ഥാനം ചര്‍ച്ച. ശശി
അധിഭൌതികം- സച്ചിദാനന്ദന്‍ ശിവന്‍
സൂര്യശോഭ നുകര്‍ന്ന് അലയാഴിയെ അറിഞ്ഞ്... ഭാഗം 1,
സൂര്യശോഭ നുകര്‍ന്ന് അലയാഴിയെ അറിഞ്ഞ്...ഭാഗം 2 തുഷാരം
പരദേശിയും സ്ത്രീ കഥാപാത്രങ്ങളും, ദഹിക്കാത്ത ഒരു പ്രേമലേഖനം, ജനപ്രിയനോവലുകളില്‍ നിന്ന്‌ സിനിമയിലേക്ക്‌ മൈന
SPiCE: Oru Sadharanakkarante Aathmakatha by Balendu, Bangalore ഇന്ദുലേഖ
ആള്ക്കൂട്ടത്തിന്റെ പൊരുള് ചിത്രങ്ങള്‍
ചോക്ലേറ്റ് [Chocolate] akag
നിറങ്ങള്‍ തന്‍ നൃത്തം! സപ്തവര്‍ണ്ണങ്ങള്‍

ഫ്രെയിമിലൂടെ: ഊട്ടുപുരയുടെ നാലുകെട്ടില്‍. കുമാര്‍
പോട്ടം: ദേവനും പിള്ളയും കൈപ്പള്ളി
അപ്പോള്‍ കാണുന്നവനെ അപ്പ എന്നുവിളികുന്ന ബേസിക്‌ തിയറി: ചൈനയില്‍ കമ്യൂണിസം പുതിയ രൂപത്തില്‍ , "അപ്പോള്‍ കാണുന്നവനെ അപ്പ എന്നുവിളികുന്ന ബേസിക്‌ തിയറി: ജോക്ക്‌ ഓഫ്‌ ദിസ്‌ വീക്ക്‌" പ്രവീണ്‍ പൊയില്‍ക്കാവ്
ആള്ക്കൂട്ടത്തിന്റെ പൊരുള്
കത്തെഴുത്തുകാലത്തെ സൗഹൃദം പടിപ്പുര

വായനാലിസ്റ്റുകളില്‍ പെടാത്ത പോസ്റ്റുകള്‍ ലിസ്റ്റില്‍ ചേര്‍ത്തിട്ടില്ല. പക്ഷവും കക്ഷവുമൊക്കെയുള്ള ഒരു പക്ഷി, ഛേ കക്ഷിയാണ് ഇത് തയ്യാറാക്കിയതെന്നതിനാല്‍ പക്ഷം ചേരലും പൊടിക്കൈകളുമൊക്കെയുണ്ടാകുമെന്ന പിന്നറിയിപ്പോടെ ഒരിക്കല്‍കൂടി ഇക്കാസിനും ജാസൂട്ടിക്കും വിവാഹ മംഗളാശംസകള്‍ നേര്‍ന്നുകൊണ്ട്:
കിനാവ്.

വാരഫലം

ശൂ‍ൂ‍ൂ‍ൂ‍ൂ‍ൂം

വാരഫലം 4-10 ഒക്ടോബര്‍2007

ശ്രീ സി.വി ശ്രീരാമന് ആദരാഞ്ജലികള്‍....

ചില സൃഷ്ടികളങ്ങിനെയാണ്. ഓരോ തവണയും പുതിയ ഭാവങ്ങള് പ്രകടിപ്പിക്കും. പുതിയതെന്തെങ്കിലും നമുക്ക് നല്‍കും. എത്ര വായിച്ചാലും വീണ്ടും വായിക്കുമ്പോള്‍ പുതിയ ആശയം പ്രദാനം ചെയ്യാന്‍ കഴിയുന്ന കഥകള്‍, കവിതകള്‍, പുസ്തകങ്ങള്‍, എത്ര കണ്ടാലും ഒരോകാഴ്ചയിലും പുതുമ തോന്നിപ്പിക്കുന്ന ചിത്രങ്ങള്‍ നമ്മുടെയൊക്കെ ഫേവറിസ്റ്റ് ലിസ്റ്റുകളിലുണ്ടായിരിക്കും.
കഥയും കവിതയും ചിത്രങ്ങളും മാത്രമല്ല ജീവനുള്ളതും ജീവനില്ലാത്തതുമായ ഓരോ വസ്തുവും അങ്ങിനെതന്നെയാണെന്നാണ് സു വിന്റെ ജൂലി എന്ന കഥയിലെ ജൂലിയിലൂടെ കഥാകാരി നമ്മോട് പറയുന്നത്. ഒന്നും വാങ്ങിക്കുവാനില്ലെങ്കിലും എന്നും കടയിലെത്തി അലമാരയിലെ വസ്തുക്കളെ കൌതുകത്തോടെ നോക്കുന്നതെന്തിനാണെന്ന് ചോദിച്ചാല്‍ അവള്‍പറയും: "എന്നും വസ്തുക്കള്‍ക്ക്‌ ഒരു ഭാവമായിരിക്കുമോ? അതു നോക്കാന്‍ വരുന്നതാണ്." വസ്തുവിന്റെ ഭാവമാറ്റം തിരിച്ചറിയാതെ വായനക്കാരന്‍ കുഴങ്ങിയിരിക്കുമ്പോള്‍ കഥാകാരി കഥയുടെ തന്നെ ഭാവം മാറ്റുന്നു. ജൂലിയെന്ന പെണ്‍കുട്ടിയുടെ മരണം കഥയോടൊപ്പം വായനക്കാരന്റേയും ഭാവത്തെ മാറ്റുന്നു. ഒരേ മനസ്സുള്ളവരുടെ ആശയവിനിമയം എളുപ്പത്തിലാവുമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ കഥാകാരി കഥയവസാനിപ്പിക്കുന്നു.
ആശയം കൊണ്ട് മികച്ചുനിന്നുവെങ്കിലും രചനാരീതിയിലെ ചില പോരായ്മകള്‍ വായനയുടെ ഒഴുക്കിന് ചെറിയ രീതിയില്‍ ബുദ്ധിമുട്ട് സൃഷ്ടില്‍ക്കുന്നുണ്ട്. ‘ആ കടയില്‍ നിന്ന്’ എന്ന് കഥതുടങ്ങുമ്പോള്‍ ഏതോ കടയെന്ന തോന്നല്‍ വായനക്കാരനുണ്ടാകുന്നു. ‘ആ’ അടുപ്പമില്ലായ്മയെ സൂചിപ്പിക്കുന്നു. ആ മഴയേയുംകൊണ്ട്‌, ആ നേരം ,ആ മുഖം, നല്ല മലയാളപദങ്ങളുണ്ടായിട്ടും ഇംഗ്ലീഷിനെ ആശ്രയിക്കല്‍ ഇതൊക്കെ വായനയെ ചെറുതായി അലോസരപ്പെടുത്തുന്നുണ്ടെങ്കിലും ഈ കഥ മികച്ച വായനക്കുള്ള വക നല്‍കുന്നുണ്ട്. അറിവ് രേഖയെ തേടി തുടങ്ങിയ കഥകളുമുണ്ട് പോയ വാരം സു വിന്റേതായിട്ട്.

മറ്റു കഥകള്‍
അഞ്ചലോട്ടക്കാരന്റെ മകള് , ചെരുപ്പുകുത്തി ഇട്ടിമാളു*
സൂപ്പ് സിമി
കുറ്റവാളികള് തറവാടി
ആത്മഹത്യ മോഹന്‍‌പുത്തന്‍‌ചിറ
കഥാക്യാമ്പ് മുരളിമേനോന്‍
ചതി മയൂര
സത്യഭാമയുടെ ലോകം ഏ.ആര്‍ നജീം
മിയ...എന്റെമോളു സുന്ദരന്
പ്രവാസലോകം ബാജി ഓടംവേലി
പിഴച്ചവള് (കഥ) സാബു പ്രയാര്
അക്കായുടെ അനിയത്തികുട്ടി ജാസൂട്ടി
സ്റ്റഡിലീവ് സ്മരണകള് കൊച്ചുത്രേസ്യ
വൃദ്ധന് , അസാധാരണം റാല്മിനോവ്
സമാഗമം മെലോഡിയസ്
ഭയങ്കരരസം...ല്ലേ, മാഷ് പുരാണം എസ്.വി രാമനുണ്ണി
പാരമ്പര്യം,ചേര്ച്ച, അകിടും ഉപ്പൂടിയും അനോണി ആന്റണി (ഹാസ്യം)
മാത്തപ്പന്റെ തിരോധാനം, കുങ്കുമകോമളം ബ്യൂട്ടിപാര്ലര് സുനീഷ് തോമസ് (ഹാസ്യം)
ദൈവം ഷാപ്പില്... സതീശ് മാക്കോത്ത് (ഹാസ്യം)
അളിയാ.. ഗോള്ഗപ്പ.. ജി.മാനു (ഹാസ്യം)

കവിത
നീലക്കുറിഞ്ഞികള്‍ കെ എം പ്രമോദ്
അങ്ങനെ ടി.പി.വിനോദ്
തൃശ്ശിവപേരൂര്‍ അനിലന്‍
ക്രിമിനല്‍ വിഷ്ണുപ്രസാദ്
ഭക്തന്‍ സനാതനന്‍
ശൌചാലയം സുനീഷ് കെ. എസ്.
ഗോത്രയാനം ലതീഷ് മോഹനന്‍
ചിലന്തികള്‍ ബിനീഷ് കുമാര്‍. പി
എനിക്കു സാക്ഷി ഞാന്‍ നസീര്‍കടിക്കാട്
മുലകള്‍ വെള്ളെഴുത്ത് (വിവര്‍ത്തനം)
തേറ്റ ശിവകുമാറ് അമ്പലപ്പുഴ
സരസു എന്ന “പ്രാന്തത്തി" അജിത് പോളക്കുളത്ത്
വെളുത്ത കാ‍ക്കകള്‍, അര്‍ത്ഥം ചോപ്പ്
അപരിചിതരുടെ രാത്രി , കരള്‍ പകുത്തതിന്റെ പങ്ക് ആരോ ഒരാള്‍
തലകുനിക്കപ്പെട്ടവര്‍ (ശ്രീശാന്തിനായ്) സുല്‍
മരണവീട്ടില്‍ സന്തോഷ്
വാക്കുകള്‍ ഷാജി കെട്ടുങ്ങല്‍
ദാനം ദ്രൌപതി
എന്റ്ഛന്റെ സ്വാര്‍ത്ഥത ശുദ്ധമദ്ദളം
എന്റെ പഞ്ചവര്‍ണക്കിളി... ദീപു
സ്വപ്ന നാട് ജെയിംസ് ബ്രൈറ്റ്
എണ്ണാ,മെല്ലാര്‍ക്കും രാജി ചന്ദ്രശേഖര്‍കുട്ടിക്കവിത
അണ്ണാറക്കണ്ണാ മാമ്പഴംതായോ അപ്പു (കുട്ടിക്കവിത)
ഞൊട്ടയും വെട്ടവും , പുള്ളിപ്പുതപ്പിന്‍റെയുള്ളിലുറങ്ങുന്നു ജി.മാനു (കുട്ടിക്കവിത)

മറ്റുള്ളവ
സതീഷ് മാക്കോത്തിന്റെ കഥകള്- ഒരു പഠനം, ഇഞ്ചിപ്പെണ്ണിന്റെ ബ്രേവ് ഗേള്സ്, കുറുമാന്, വിശാലന്, സുജിത്ത്, വിത്സണ്, ബ്ലോഗ് - നാലു ചോദ്യങ്ങള്. - ദുര്യോധനന്
നീലക്കുറിഞ്ഞികള്‍ - ഒരു വായന. സനാതനന്‍
ഒരു വായനാനുഭവം പി.ആര്
ഹാരി പോടര്വായനയുടെ പ്രതിരോധം എതിരന്കതിരവന്
പച്ചക്കൊടി വെള്ളെഴുത്ത്
ചീയല് വല്ല്യമ്മായി
നവാബ് രാജേന്ദ്രന്: രോഷത്തിന്റെ അണയാത്ത നാളം അഞ്ചല്കാരന്
മലമുകളിലെ സുന്ദരിമാര് മൈന
എം. എഫ്. ഹുസൈന്വരയ്ക്കട്ടെ രാം മോഹന് പാലിയത്ത്

ബൂലോകത്തിലെ എല്ലാ‍ സുഹൃത്തുക്കള്‍ക്കും പെരുന്നാളാശംസകള്‍!!!
കിനാവ്.
sajipni@gmail.com

‘ഭക്തന്‍’ - ഒരു നിരീക്ഷണം.

ഒരു കവിത അല്ലെങ്കില്‍ കഥ എത്ര ഭംഗിയിലെഴുതാം എന്നത് എഴുത്തുകാരന്റെ ചിന്തയില്‍ വരുന്നതാണ്. എഴുത്തുകാരന്റെ ഭാവനക്ക് അനുസരിച്ച് അതിന് മനോഹാരിത വന്നുചേരുകയും ചെയ്യും. തന്റെ ഭാവനയെ ഉണര്‍ത്തി എഴുത്തിനെ മനോഹരമാക്കുന്നതുപോലെ വായനക്കാരന്റെ ഭാവനയേയും ഉണര്‍ത്താന്‍ എഴുത്തുകാരനു കഴിയുന്നെങ്കില്‍ ആ സൃഷ്ടി എഴുത്തുകാരന്റെ വിജയം തന്നെ. വായനക്കാരന്റെ ഭാവനയെക്കൂടി ഉദ്ദീപിപ്പിക്കുവാന്‍ കഴിയുന്ന ഒരുപിടി കവിതകളെങ്കിലും സനാതനന്റെ സനാതനത്തിന്റെ താളുകളില്‍ നമുക്ക് കണ്ടെത്താനാകും.

ചില കവിതകള്‍ പാത്രത്തിന്റെ ആകൃതിക്കനുസരിച്ച് രൂപം മാറുന്ന വെള്ളം പോലെയാണ്. വായനക്കാരന്റെ ചിന്തകള്‍ക്കനുസരിച്ച് സംവേദിക്കാന്‍ കഴിവുള്ള ഒന്നാണ് ‘ഭക്തന്‍’ എന്ന കവിത.

കമ്പോളമൂല്യങ്ങള്‍ക്കനുസരിച്ച് സ്വയം മാറിക്കൊണ്ടിരിക്കുന്ന സമൂഹം, സമൂഹത്തെ കീഴടക്കികൊണ്ടിരിക്കുന്ന അധാര്‍മ്മികത, സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഏത് കോമാളിക്കുമുന്നിലും ഭക്തനാകാന്‍ തയ്യാറുള്ള ജനത (ഈ കോമാളി സാമ്രാജ്യത്വമാകാം, ആള്‍ദൈവമാകാം). ഇത് നാം തന്നെയാണ്. കവി നമുക്ക് നേരെ തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.

ഗോമാതാ സങ്കല്‍പ്പമാകാം പശുവിനെ അമ്മയായി സങ്കല്‍പ്പിക്കാന്‍ കവിയെ പ്രേരിപ്പിച്ചത്. ‘ഭൂമിയുടെ അവകാശികള്‍’ എന്ന കഥയില്‍ വൈക്കം മുഹമ്മദ് ബഷീര്‍ എല്ലാ ജീവജാലങ്ങള്‍ക്കും ഭൂമിയില്‍ തുല്ല്യ അവകാശമാണെന്ന് വാദിക്കുന്നു. ആ അവകാശങ്ങളെ മനുഷ്യന്‍ അവന്റെ സ്വാര്‍ത്ഥതക്കു വേണ്ടി ബലികഴിക്കുന്നു. അവയുടെ സ്വാതന്ത്ര്യം, ഭക്ഷണം, ലൈംഗികത തുടങ്ങി എല്ലാം തീരുമാനിക്കുന്നത് മനുഷ്യനാണ്. വരും കാലങ്ങളില്‍ മനുഷ്യനും ഇത്തരം ഒരു ഗതി വന്നാല്‍ എങ്ങിനെയായിരിയ്ക്കുമെന്ന് ആ സങ്കല്‍പ്പം നമ്മെ ചിന്തിപ്പിക്കുന്നന്നു.

ആണ്‍ കുഞ്ഞെങ്കില്‍
ആറാം നാള്‍ വരും
അറവുകാരന്‍.

ആണ് വെറും മാംസം മാത്രമാണ്. വംശ നിലനില്‍പ്പിന് ബീജം കുത്തിയെടുക്കാന്‍ വേണ്ടിമാത്രം അഞ്ചോപത്തോ ആണുങ്ങള്‍ മാത്രം മതി സമൂഹത്തില്‍ എന്ന് ഏതെങ്കിലും (ആണ്‍/പെണ്‍)ഭരണാധികാരിക്ക് തോന്നിയാല്‍?

പലരും പല രീതിയിലായിരിക്കും ഈ കവിത വീക്ഷിക്കുന്നത്. ഇവര്‍ ഇങ്ങിനെയൊക്കെയായിരിക്കുമോ ഈ കവിത വീക്ഷിക്കുന്നത്?

1. ‘ഹൈന്ദവ’ വീക്ഷണം.
ഗോമാതാവ് സങ്കല്പ പ്രകാരം പശുവിന് അമ്മയ്ക്കു തുല്ല്യമായ സ്ഥാനമാണ്. അതുകൊണ്ടു തന്നെ അമ്മയോട് ചെയ്യാന്‍ പാടില്ലാത്തതൊന്നും പശുവിനോടും ചെയ്യാന്‍ പാടില്ലെന്നാണ് കവിതകൊണ്ട് കവി ഉദ്ദേശിക്കുന്നത്.


2. ‘അഹൈന്ദവ’ വീക്ഷണം.

ഗോമാതാവ് അഥവാ പശു അമ്മയാണ് എന്ന വീക്ഷണക്കാരോടുള്ള എതിര്‍പ്പാണ് കാഞ്ചാ‌ഐലയ്യയുടെ ‘എരുമദേശീയത’. ഏകദേശം അതേ ആശയം തന്നെയാണ് ഈ കവിതയില്‍ കവിക്കുമുള്ളത്.

വാവടുത്താല്‍
വിളിതുടങ്ങും
അമ്മ.
കവി പശുവിനെ അമ്മയായി സങ്കല്‍പ്പിക്കുന്നു. ഇത് ഗോമാതാവ് എന്ന സങ്കല്പത്തോടുള്ള പരിഹാസമാണ്. പിന്നീട് വരുന്ന വരികളില്‍ അത് വ്യക്തമാകുന്നു. പശു അമ്മതന്നെയാണ് എന്ന് സങ്കല്‍പ്പിക്കുന്നവര്‍ക്ക് പിന്നീട് വരുന്ന;

ഉറയിട്ടൊരു മുട്ടന്‍ കൈ
മുട്ടോളം താഴ്ത്തി
മദി വരുവോളം
ഭോഗിക്കും
അയാള്‍.

തണുത്ത ബീജത്തിന്റെ
വിത്തു കുത്തിക്കഴിഞ്ഞാല്‍
കഴുകിത്തുടക്കാന്‍
സോപ്പും ടവ്വലുമായി
അരികിലുണ്ടാകും
ഞാനും.

തുടങ്ങിയ വരികള്‍ എത്രമാത്രം അരോചകമായിരിക്കും. ഒരു പശുവിനെക്കുറിച്ചാണെങ്കില്‍ ഈ വരികള്‍ കാര്യമായൊന്നും പറയുന്നില്ലായിരിക്കും. പക്ഷേ പശു അമ്മയാണെന്ന് സങ്കല്‍പ്പിക്കുന്നവരോട് ഈ കവിത കയര്‍ക്കുകയല്ലേ ചെയ്യുന്നത്. മാത്രമല്ല നെറികേടിന് കൂട്ടു നിന്നതിന്റെ പ്രതിഫലം പറ്റിയാണ് ‘ഞാന്‍’ അമ്മഭക്തനാകുന്നത്. അതുകൊണ്ടു തന്നെ ഈ കവിത പശു മറ്റുമൃഗങ്ങളെപ്പോലെ വെറും മൃഗമാണ് എന്ന സന്ദേശമാണ് നല്‍കുന്നത്.

3. ‘നാച്വറലിസ്റ്റ്’ വീക്ഷണം.

പ്രകൃതിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും പ്രകൃതിയില്‍ തുല്ല്യ അവകാശമാണ് ഉള്ളത്. എന്നാല്‍ മനുഷ്യന്‍ അവന്റെ ആവശ്യത്തിന് അനുസരിച്ച് പ്രകൃതിയെ തന്നെ മെരുക്കിയെടുത്ത് അവന്റെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കുന്നു. പ്രകൃതി നിയമങ്ങളെ ലംഘിക്കുന്നു. മൃഗങ്ങളെ അവന്റെയിഷ്ടത്തിന് കൂട്ടിലടക്കുന്നു. സ്വതന്ത്രമായി ഇണചേരാന്‍പോലും സമ്മതിക്കാതെ മികച്ച വിത്ത് കുത്തിവെക്കുന്ന കൃത്രിമ പ്രജനനരീതി അവയ്ക്കുമേലെ അടിച്ചേല്‍പ്പിക്കുന്നു. ഇതു തന്നെയാണ് പ്രജനനശേഷിയില്ലാത്ത വിത്തുകള് വിതരണം ചെയ്യുന്നതിലൂടെ സാമ്രാജ്യത്വവും ചെയ്യുന്നത്. ഈ കവിതയിലൂടെ കവി വിശദീകരിക്കാന്‍ ശ്രമിക്കുന്ന ആശയം ഇതാണ്.

4. ‘ഫെമിനിസ്റ്റ്’ വീക്ഷണം

അമ്മയായാലും പശുവായാലും പെണ്‍‌വര്‍ഗ്ഗത്തോടുള്ള ആണ്‍‌വര്‍ഗ്ഗത്തിന്റെ സമീപനമെങ്ങിനെയാണ് എന്ന് കവി വരികളില്‍ വ്യക്തമാക്കുന്നു.ഉരുക്കു കാലുകള്‍ക്കിടയില്‍
കഴുത്തു ചേര്‍ത്തുകെട്ടി
മൂക്കണയില്‍ എതിര്‍പ്പുകളെ
തളച്ച് ആണ്‍‌വര്‍ഗ്ഗം കരുത്തുകൊണ്ട് പെണ്ണിനെ കീഴ്പ്പെടുത്തുന്നു. പെണ്ണ് പലപ്പോഴും ആണിന്റെ ലൈംഗികവൈകൃതങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന വെറും യന്ത്രം മാത്രമാണ്. അവനോ വിത്തു കുത്തിക്കഴിഞ്ഞാല്‍ സോപ്പും ടവ്വലും കൊണ്ട് കഴുകിത്തുടച്ച് സമൂഹത്തിലേക്കിറങ്ങുന്ന മാന്യനും.

ഇനിയും പലതരത്തിലുള്ള വീക്ഷണങ്ങളുണ്ടായിരിക്കാം ഈ കവിതക്ക്. ഒരുപക്ഷേ ഈ വീക്ഷണമൊന്നും ശരിയെല്ലെന്നുമിരിക്കും. അങ്ങിനെയെങ്കില്‍ ഇത് എന്റെ വീക്ഷണം. എന്റെ മാത്രം വീക്ഷണം.

*വാരഫലത്തിന് വേണ്ടി എഴുതാനിരുന്നതാണ്. വലുതായിപ്പോയതിനാല് പ്രത്യേക പോസ്റ്റായി ഇടുന്നു.

വാരഫലം 27/9മുതല്‍3/10/2007 വരെ

പ്രൊഫ. എം എന്‍ വിജയന്‌ ആദരാഞ്ജലികള്‍.. വാരഫലത്തിന്റെ ഈ ലക്കം തുടങ്ങുന്നത് സാരംഗിയുടെ കവിതയില്‍ നിന്നാകട്ടെ. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തെ ശോകമൂകമാക്കികൊണ്ടാണ് പ്രൊഫസര്‍ എം എന്‍ വിജയന്‍ നമ്മെ വിട്ടു പോയത്‌. വിജയന്‍‌മാഷിന് ഒരിക്കല്‍ കൂടി ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് തുടരാം.

നിങ്ങളെഴുതുന്നതൊക്കെ മികച്ചതാണ്, നിങ്ങളെഴുതുന്നതൊക്കെ മികച്ചതാണ് എന്ന് തുടരെ അഭിപ്രായം കേള്‍ക്കുന്നതിനേക്കാള്‍ ഒരു സാഹിത്യകാരന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുക അയാളുടെ സൃഷ്ടിയെ കുറിച്ച് വിമര്‍ശനമോ നിരൂപണമോ പഠനമോ ഉണ്ടാകുമ്പോഴാണ്. ബൂലോകസാഹിത്യത്തിന്റെ വളര്‍ച്ചക്കും നല്ല നിരൂപകരുടെ സാന്നിദ്ധ്യം ആവശ്യമാണ്. രാജു ഇരിങ്ങലിന്റെ ബ്ലോഗില് മികച്ച നിരൂപണങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും പല കോണില്‍ നിന്നുള്ള വീക്ഷണങ്ങള്‍ ഒരേ ശില്പത്തെ തന്നെ പല രീതിയില് കാണാന്‍ സഹായിക്കുമെന്നതിനാല്‍ കൂടുതല്‍ നല്ല നിരൂപണങ്ങള്‍ നമ്മുടെ സാഹിത്യ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ഇരിങ്ങലിനെക്കൂടാതെ സനാതനവായന എന്ന പേരില് സനാതനന്റെ ബ്ലോഗ്ഗിലും നിരൂപണങ്ങളുണ്ടാകാറുണ്ടെങ്കിലും തുടര്‍ച്ചയായി നിരൂപണങ്ങള്‍ നടത്തിക്കൊണ്ട് പോയവാരത്തില്‍ ശ്രദ്ധേയനായ ദുര്യോധനന്‍ എന്ന ബ്ലോഗ്ഗര്‍ ബൂലോകത്തിന് പ്രതീക്ഷ നല്‍കുന്നു. സൃഷ്ടികളില്‍ ഇഴചേര്‍ത്തിരിക്കുന്ന പട്ടുനൂലൂം വാഴനാരും വേര്‍തിരിക്കുന്ന ഈ ദുര്യോധനന്റെ പെരിങ്ങോടന്റെ മൂന്നുകഥകള്‍ - ഒരു പഠനം., അഭയം - ഒരു പഠനം. , ബര്‍ളി തോമസിന്റെ യക്ഷി - ഒരു പഠനം, ബാജി ഓടംവലിയുടെ കഥകള്‍ - ഒരു വിമര്‍ശനം. തുടങ്ങിയ പോസ്റ്റുകള്‍ ഈ പ്രതീക്ഷകള് അസ്ഥാനത്താകില്ല എന്നതിന് തെളിവുതന്നെ. സനാതനന്റെ പൂത്തുമ്പി-അഥവാ ജനാലയുടെ താക്കോല്‍ തേടുന്നവര്‍ എന്ന നിരൂപണവും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ബൂലോക സാഹിത്യത്തിലേതല്ലെങ്കിലും മലയാളസാഹിത്യത്തിലെ വിഷയങ്ങളില്‍ നിന്ന്‍ ഒരു പഠനവും പോയ വാരത്തിലുണ്ടായിട്ടുണ്ട്. ദ്രൌപതിയുടെ ഷെല്‍വി-കവിതയുടെ കെടാത്ത കനല്‍ എന്ന പോസ്റ്റ് സ്വയം എരിതീയിലേക്ക് നടന്നുപോയ സാഹിത്യകാരെക്കുറിച്ചുള്ള ദ്രൌപതിയുടെ പഠനങ്ങളുടെ സീരീസില്‍ വരുന്നു.

ഒരു നീണ്ട ഇടവേളക്കു ശേഷമാണ് രാജു ഇരിങ്ങലിന്റെ ഒരു കവിത ബൂലോകത്തിന് ലഭിക്കുന്നത്‌. പുഴ മാഗസിനില്‍ ഒരു മാസം മുന്‍പ് കാനേഷുമാരി എന്ന കവിത പ്രസിദ്ധീകരിച്ചിരുന്നെങ്കിലും അത് ബൂലോകത്തിന്റേതല്ലല്ലോ. നീണ്ട ഇടവേളക്ക് ശേഷം എഴുതുന്നതായതിനാല്‍ വായനക്കാരന്‍ വളരെ പ്രതീക്ഷിക്കും എന്നത് സ്വാഭാവികം. വായനക്കാരന്റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കണ്ണുപൊത്തിക്കളി എന്ന കവിതക്ക് കഴിഞ്ഞില്ല എന്നതാണ് വാസ്തവം. പി.എന്‍.ഗോപീകൃഷ്ണന്റെ കരയുന്നതിനു പകരം ആണുങ്ങള്‍ അട്ടഹസിക്കുന്നു എന്ന കവിതയിലൂടെ
‘ഉള്ളില്‍ ലക്ഷ്യമെത്താന്‍ വെമ്പുന്ന
ഒരാളെയും
മുന്നില്‍ മരിക്കാന്‍ വെമ്പുന്ന
ഒരാളെയും
ഒരേ സമയം നേരിടുന്ന തീവണ്ടിയെപ്പോലെയാണ്’ ആണിന്റെ മനസ്സ് എന്ന് കവി പറയുന്നു. ചുറ്റുപാടുമുള്ള ഒറ്റപ്പെട്ട സംഭവങ്ങളെ കാണാതെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ കഴിയുന്ന സംഭവങ്ങളില്‍ ഇടപെടലു നടത്തുന്ന വിശാല മനസ്കന്‍ മാര്‍ക്കു നേരെ വിരലു ചൂണ്ടുന്നു സനാതനന്റെ വിശാല മനസ്കന്‍ എന്ന കവിത. ചൊരുക്ക് , ന്യായവിധി തുടങ്ങിയ മികച്ച കവിതകളും പോയ വാരത്തില്‍ സനാതനന്‍ ബൂലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്.

മറ്റു കവിതകള്‍

ബാക്കി വയ്ക്കാത്തത്. , ഒരു കുഞ്ഞു കഥ - കഥയാണോ ?, ഒറ്റമരക്കാട് -ആരോ ഒരാള്‍
മട്ട് ചോപ്പ്
ഹൃദ്രോഹം-(ബൂലോക കവിത -ഉമ്പാച്ചി)
നാട്യം. മയൂര
ഞാനും അവളും ഇട്ടിമാളു
എഴുതപ്പെട്ടത് , ഭ്രാന്തി സു
പ്രാര്‍ത്ഥന. ഇത്തിരിവെട്ടം
അ ആ ഇഞ്ഞിപ്പെണ്ണ്
ഉണങ്ങാത്ത മുറിവുകള്‍ സന്തോഷ് നെടുങ്ങാടി
റോഡ് : കവിത സുല്‍
മിന്നലേ മനോജ് കാട്ടാമ്പള്ളി
നീ ഒരു പെണ്ണാണ്! നിമ്മി
ബലി ചന്ദ്രകാന്തം
ഇടവഴി ഇടങ്ങള്‍ (അബ്ദുള്ള വല്ലപ്പുഴ )
മരുഭൂമിയിലെ ഭൂതകാലം സാല്‍ജോ
പെന്‍സില്‍ പുനര്‍ജനി
ഒരു ചെവി സൂര്യകാന്തിപ്പൂക്കള്‍ക്കിടയില്‍ ചിരിക്കുന്നു ഫോളിയോ
ഇരുട്ട്‌ അമൃത വാര്യര്‍
നല്ലനാളെയെത്തേടി...... ജ്യോതി ശങ്കരന്‍
തിരിച്ചറിവുകള്‍ ലത്തീഫ് വന്നേരി
പരസ്പരം. വാണി..
മൃതം അനു
ഓര്‍ക്കസ്ട്ര രാജി ചന്ദ്രശേഖര്‍
കാത്ത്‌ നില്‍ക്കുന്നു ഞാന്‍... ഷാംസ്
ഉത്സവം - കുട്ടിക്കവിത അപ്പു
നാലുമണിയ്ക്കു വിരിഞ്ഞ പൂവേ കുട്ടിക്കവിത ജി. മനു

കഥകളില്‍ മുരളി വാളൂരിന്റെ ദൈവവധു എന്ന കഥ ആശയം കൊണ്ടു കഥനരീതികൊണ്ടും മികച്ചു നിന്നു. ഏ.ആര്‍. നജീമിന്റെ മറക്കാനാവാതെ.... , ബാജി ഓടംവേലിയുടെ
നീറുന്ന നെരിപ്പോട് അന്ത്യമൊഴി തുടങ്ങിയ കഥകളും പോയ വാരത്തിലെ മികച്ച കഥകള്‍ തന്നെ. യുദ്ധം തീരുന്നില്ല എന്ന പുതിയ കഥ ബൂലോകത്തിന് തന്ന് കുറച്ചുമണിക്കൂറുകള്‍ക്കകം ബ്ലോഗിനെ തന്നെ മുക്കികളഞ്ഞ് സിമി വീണ്ടും സിമിയിസം എന്തെന്ന് ബ്ലോഗര്‍മാര്‍ക്ക് പരിചയപ്പെടുത്തിയതും പോയവാരത്തിന്റെ വിശേഷം തന്നെ. ദ്രൌപതിയുടെ അപരിചിത എന്ന കഥയ്ക്ക് ഉപാസന നല്‍കിയ കമന്റ് “ഞാന്‍ ബ്ലോഗില്‍ വായിച്ചിട്ടുള്ളനല്ല 5 കൃതികള്‍ എടുത്താല്‍ അതിലൊന്ന് ഇതായിരിക്കും. തീര്‍ച്ച.ഇതൊരു നൊമ്പരമായി അവശേഷിക്കുന്നു, എന്റെ മനസ്സില്‍.അരുന്ധതിയെപ്പറ്റി ഒന്നുമറിയാതെ, എന്നാല്‍ എല്ലാമറിഞ്ഞെന്ന ഭാവത്തില്‍... നന്നായിട്ടുണ്ട്.” ആ കഥ അനുവാചകനിലേക്ക് എത്രമാത്രം എത്തി എന്നതിന് തെളിവായി ഈ കമന്റു മാത്രം മതി. ജി മനുവിന്റെ സവാരി ഹരഹര എന്ന കഥ ഹാസ്യത്തിന്റെ ചേരുവ ചേര്‍ത്ത ഒരു മികച്ച കഥ തന്നെ.

മറ്റു കഥകള്‍

ഒരു പൈലറ്റിങ്ങ് ദിനം മെലോഡിയസ്
"ഹെയില്‍ സീനിയേഴ്സ്‌ !!" നാടന്‍
പറക്കുന്ന പാഠപുസ്തകങ്ങള്‍ കാളിയന്‍
ജന്മാന്തരങ്ങള്‍ അഗ്രജന്‍
മലയത്തിപ്പെണ്ണേ ലക്ഷ്മീ...! ഏറനാടന്‍
ഒരെല ചോറു , കുട്ട്യോളെ പട്ടിണിക്കിടരുതു SV Ramanunni
ആനേ വാങ്ങണോ പശൂനെ വാങ്ങണോ? മുരളി മേനോന്‍
ജീവിതം തെന്നാലിരാമന്‍‍
ബേബിക്കുട്ടി, ഡോളിക്കുട്ടി (ജോമിക്കുട്ടനും) സുനീഷ് തോമസ് (ഹാസ്യം)
- മൂപ്പന്റെ കോടതി - - ആലപ്പുഴക്കാരന്‍ - ഹാസ്യം
വിദ്യാര്‍ത്ഥി സമരം സിന്ദാബാദ്!!! സണ്ണിക്കുട്ടന്‍(ഹാസ്യം)
ഈ വളവില്‍ ആരും ഹോണടിക്കാറില്ല (നോവലെറ്റ്) ബെര്‍ളി

മറ്റുള്ളവ

മരണത്തിന്റെ സംഗീതം...! ഏ.ആര്‍. നജീം
അമേരിക്കയില്‍ അരയന്മാരുണ്ടോ? One swallow
ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വം നമ്മോടാവശ്യപ്പെടുന്നത് വര്‍ക്കേഴ്സ് ഫോറം
സ്നേഹിക്കപ്പെടുന്നതിനേക്കാള്‍ സ്നേഹിക്കാന്‍ സേതുലക്ഷ്മി

എന്റെ പരിമിതമായ വായനയില്‍ നിന്നുള്ള ലിങ്കുകളാണ് ഇവ. ഇതിലില്ലാത്ത മികച്ച രചനകളുടെ ലിങ്കുകള്‍ വായനക്കാര്‍ കമന്റുകളായി പോസ്റ്റു ചെയ്തിരുന്നെങ്കില്‍ മറ്റു വായനക്കാര്‍ക്ക് സൌകര്യമാകും. വീണ്ടും അടുത്തയാഴ്ച്ച കാണാം.
കിനാവ്.

വാരഫലം20-26 സെപ്തംബര്‍07

വലിയ ആരവങ്ങളൊന്നുമില്ലാതെയാണ് ബൂലോകത്തിലെ ഒരു വാരം കടന്നു പോയത്. മികച്ച ഏതാനും കഥകളും കവിതകളും വായനക്കാ‍രന് സമ്മാനിക്കപ്പെട്ടിരിക്കുന്നു പോയവാരത്തില്‍.
വിഷ്ണുപ്രസാദിന്റെ കാലിക പ്രസക്തമായ കവിതയാണ്‍ ശൂലം.
ദൈവമേ,ഞങ്ങള്‍ വെറും അണ്ണാരക്കണ്ണന്മാര്‍.നിന്റെ പാലത്തിനെരക്ഷിക്കാന്‍ നിനക്ക് കെല്‍പ്പില്ലെങ്കിലുംഞങ്ങളാലാവുന്നത് ഞങ്ങള്‍ചെയ്യുന്നു...
രാഷ്ട്രീയ ലാഭത്തിനുവേണ്ടി പണ്ടെന്നോ എഴുതിയ പുസ്തകങ്ങളിലെ കഥാപാത്രങ്ങളുടേയും കഥയുടേയും പേരില്‍ കലാപം സൃഷ്ടിച്ചെടുക്കുന്ന അഭിനവ രാഷ്ടീയ കോമാളികളോട് സ്വയം സംരക്ഷിക്കാന്‍ കഴിയാത്ത ദൈവം നിങ്ങളെയെങ്ങനെ സംരക്ഷിക്കുമെന്ന് നേര്‍ത്ത പരിഹാസത്തോടുകൂടി ചോദിക്കുന്നുണ്ട് വിഷ്ണുപ്രസാദ് ഈ കവിതയിലൂടെ. ഉള്ളില്‍ വിഷം പേറുന്നവന്‍ കൊല്ലാനോ കൊല്ലപ്പെടാ‍നോ വിധിക്കപ്പെട്ടവനാണെന്ന് ഓര്‍മ്മിപ്പിക്കുന്നു വിഷം എന്ന മറ്റൊരു കവിത.
കൈത്തോട്ടില്‍കളഞ്ഞുപോയ പാദസരംപാറമടയ്ക്കുള്ളില്‍ നിന്ന്‌കൈവെള്ളയ്ക്കുള്ളിലൊതുക്കിഞാനൊരിന്ദ്രജാലക്കാരനായപ്പോള്‍കൈത്തണ്ടയില്‍ നുള്ളിഅവളെനിക്കൊരു സമ്മാനം തന്നു.. പുത്തലത്ത്‌ വിനോദിന്റെ നിദ്ര പിണങ്ങിപ്പോകുമ്പോള്‍ എന്ന കവിത മനോഹരമായ വര്‍ണ്ണനകളാല്‍ സമ്പുഷ്ടമാണ്. സനാതനന്റെ അള്‍ഷിമേഴ്സ് എന്ന കവിതയും പോയ വാരത്തിലെ മികച്ച കവിതകളില്‍ ഒന്നാണ്. ദൂരം , പ്രൊവോക്ഡ് , പരിണാമം തുടങ്ങിയ മികച്ച കവിതകള്‍ ബൂലോകത്തിന് സമ്മാനിച്ചിരിക്കുന്നു ചിലമ്പിന്റെ തൂലിക.

മറ്റു കവിതകള്‍
ഞാനും നിലാവും കെ.പി.റഷീദ്‌
എന്റെ ആത്മാവ്‌ നിന്റെ ശരീരത്തോട്‌ സുനില്‍ സലാം
*കൊറിയയിലെ അമ്മൂമ്മേ... കെ എം പ്രമോദ്
സ്വര്‍ഗീയം , കഫ്തീരിയ ഉമ്പാച്ചി
പൊരുള്‍ വിശാഖ്ശങ്കര്‍
അഹംഭാവങ്ങള്‍ മയൂര
സ്വപ്നം ലാപുട
മതിലുകള്‍ സുല്‍
ഡിജിറ്റല്‍ ചിത്രങ്ങള്‍ ആലപ്പുഴക്കാരന്‍
ഒരു “തോന്ന്യാസം“ ശ്രീ
വറുത്ത വിത്തുകള്‍ One Swallow
സ്വപ്നങ്ങള്‍ മൂടുപടം
ബലി ചാന്ത്
വിരല്‍പൂക്കള്‍ അല്‍പ്പത്തിയുമല്‍പ്പനും
മരണം വാതില്‍ക്കല്‍ ഹരിയണ്ണന്‍
Nallaval സഞ്ചാരി
മറവി.... Priyan Alex Rebello
പുതുമഴ പെരുമഴ (കുട്ടിക്കവിത) അപ്പു

ബൂലോകത്തിലെ ആദ്യത്തെ നോവലൈറ്റ് ആയിരിക്കണം ഏ.ആര്‍ നജീമിന്റെ പിന്‍‌വിളി കേള്‍ക്കാതെ...! എന്ന സൃഷ്ടി. ആശയം കൊണ്ടും അവതരണം കൊണ്ടും മികച്ചു നിന്നു ഈ കഥ , നജീമിന്റെ തന്നെ നിറമുള്ള മത്സ്യങ്ങള്‍... എന്ന കഥയും അവതരണം കൊണ്ട് മികച്ചുനിന്ന സൃഷ്ടികളില്‍ പെടുന്നു.
ബ്ലോഗിങ്ങ് നിര്‍ത്തുന്നു എന്ന് ബൂലോകത്തെ വിളിച്ചറിയിച്ചിട്ട് പിറ്റേന്നു തന്നെ ആണെഴുത്ത് എന്ന കഥ ബൂലോകത്തിന്‍ സമ്മാനിച്ച് എഴുത്തുകാരന്റെ മനസ് മനസ്സിലാക്കാന്‍ എഴുത്തുകാരനുതന്നെ കഴിയില്ലെന്ന് വീണ്ടും വെളിവാക്കിയിരിക്കുന്നു സിമി. കുറ്റബോധം എന്ന മറ്റൊരു കഥകൂടിയുണ്ട് പോയവാരം സിമിയുടേതായിട്ട്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു മലയാളം അറിയാം എന്ന തന്റ്റെ കുറിപ്പുകളിലൂടെ ബാജി ഓടംവേലി.
സമൂഹത്തില്‍ നിലവിലുള്ള ചില പ്രവണതകളെ പരിഹാസരൂപേണ വിമര്‍ശന വിധേയമാക്കുന്നു രാജേഷിന്റെ ദൈവ കൊഴി എന്ന കഥ.
മ്റ്റു കഥകള്‍
മേരി സു
നീലക്കുറിഞ്ഞികള്‍ മയൂര
ഭുവനേശ്വര്‍ രാജേഷ്‌ ആര്‍. വര്‍മ്മ
അവകാശം അനോണി ആന്റണി
അപ്പു. , കുട്ടുകാരന്‍ പാലാ ശ്രീനിവാസന്‍
ജനനവും മരണവും..! കുഞ്ഞന്‍
പി ജെ ജോസഫ് Ice and soda
എന്നാലും എന്റെ കര്‍ത്താവേ... സഹയാത്രികന്‍(ഹാസ്യം)
ഒരു ഗവേഷകയുടെ അന്ത്യം.. കൊച്ചുത്രേസ്യ (ഹാസ്യം)
ശശിയേട്ടനാണ്‌ താരം തെന്നാലിരാമന്‍‍(ഹാസ്യം)



മറ്റുള്ളവ
ബൂലോഗത്തിലെ ഒരു സഹയാത്രിക വീടൊഴിഞ്ഞുപോവുന്നു.* രാജീവ്‌ ചേലനാട്ട്‌
റോസ്മേരി പറയുന്നത്, ചിലമ്പ്
നിരാധാരമായ വാഴ്വിനെചൊല്ലിയുള്ള ഉത്കണ്ഠകള്‍ - ഒന്ന് , മരിച്ചു തുടങ്ങാതിരിക്കാന്‍....വെള്ളെഴുത്ത്.
തോമസ് ആല്‍‌വാ എഡിസണ് -- ബള്‍ബും, കരണ്ടും പിന്നെ ഒരാനയും ഏവൂരാന്‍
അച്ഛമ്മ പെരിങ്ങോടന്‍
ചില അഞ്ചുമണികള്‍ Visala Manaskan

എന്റെ പരിമിതമായ വായനയില്‍ നിന്നുള്ള ലിങ്കുകളാണ് ഇവ. ഇതിലില്ലാത്ത മികച്ച രചനകളുടെ ലിങ്കുകള്‍ വായനക്കാര്‍ കമന്റുകളായി പോസ്റ്റു ചെയ്തിരുന്നെങ്കില്‍ മറ്റു വായനക്കാര്‍ക്ക് സൌകര്യമാകും. വീണ്ടും അടുത്തയാഴ്ച്ച കാണാം.
കിനാവ്.

വാരഫലം 14-20 സെപ്തംബര്‍-07

പോയവാരം കഥകളുടേതായിരുന്നു. മികച്ച നിരവധി കഥകള്‍ ബൂലോകത്തിന്‍ സമ്മാനിച്ചുകൊണ്ടാണ്‍ വാരം കടന്നുപോയത്.

ഹോസ്റ്റലിലെ സഹമുറിയയും കഥയിലെ നായികയും തമ്മിലുള്ള ആഴമേറിയ സൌഹൃദം മനോഹരമായി വിവരിച്ചിരിക്കുന്നു സിജിയുടെ അഭയം എന്ന കഥ
‘മൗനം ഒരു മാറാലയാണ്‌
തട്ടിനീക്കിയില്ലെങ്കില്‍ -
തന്നെതന്നെ തിന്നൊടുക്കുന്ന
ജീര്‍ണ്ണിച്ച വാക്കുകളിഴ പിരിഞ്ഞ മാറാല’ എന്നോര്‍മ്മിപ്പിച്ച് കോളേജിലെ കുളക്കല്പടവുകളില് കൂട്ടിരുന്ന അന്ന. ‘അന്നയുടെ സ്നേഹം മെഴുകുതിരിവെളിച്ചം പോലെയായിരുന്നുവെനിക്ക്‌.അധികം ആളിക്കത്താതെ ഒരു മെലിഞ്ഞ നൂലില്‍ നിന്നുകൊണ്ട്‌ ദിശതെളിയിക്കുന്ന പ്രകാശം.
ഒരിക്കല്‍ അന്ന എന്നെക്കുറിച്ച്‌ ഇങ്ങനെയൊരു കവിതയെഴുതി.
'നറും മല്ലി ചോട്ടില്‍ തളിര്‍ത്ത സ്നേഹം –
ചാഞ്ഞ ചില്ലതന്‍ തണലുപോല്‍
നിന്നിളയ സൗഹൃദം'.’ … ബൂലോകത്തുവന്ന മികച്ച സൃഷ്ടികളിലൊന്നാണ് സിജിയുടെ ഈ കഥ. നീളക്കൂടുതല്‍ ഒരിക്കല്‍ പോലും വായനയുടെ ഒഴുക്കിന് തടസമാകുന്നില്ല എന്നത് ഈ കഥയുടെ പ്രത്യേകത തന്നെ.
സിമിയുടെ കടല്‍ എന്ന കഥ മേരിയുടേയും ചാള്‍സിന്റേയും പ്രണയകഥ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. സിമിയുടെ തന്നെ പ്രവാചകന്‍ , മയില്‍പ്പീലി, നീലിമ തുടങ്ങിയ കഥകളും പോയവാരത്തിലെ മികച്ചവ തന്നെ.
വേണ്ടപ്പെട്ടവരുടെ നഷ്ടപ്പെടലുകള്‍ വേദനാജനകമാണ്. പ്രവാസികള്‍ക്ക് പലപ്പോഴും തന്റെ വേണ്ടപ്പെട്ടവരുടെ മരണം ഒരു ഫോണ്‍ സന്ദേശത്തിലൊതുങ്ങും. ഒന്നും ചെയ്യാനില്ലാതെ ലേബര്‍ക്യാമ്പുകളില്‍ അല്ലെങ്കില്‍ നാല് ചുവരുകളുടെ ഏകാന്തതയില്‍ തേങ്ങുന്ന മനസുമായ്… മോഹന്‍ പുത്തഞ്ചിറയുടെ വെയിൽ എന്ന കഥയുടെ ഇതിവൃത്തം പിതാവിന്റെ മരണവാര്‍ത്തയറിയുന്ന ഒരു പ്രവാസിയുടെ മനോഗതമാണ്.

പ്രവാസിയുടെ ആകുലതകളിലേക്ക് എത്തിനോട്ടം നടത്തുന്ന ബാജി ഓടം‌വേലിയുടെ ജീവന്റെ വില എന്ന കഥ തന്റെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ സൂപ്പര്‍മാര്‍ക്കറ്റില്‍ മറന്നു വെക്കുന്ന ഒരു അച്ഛനെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നു. ബാജിയുടെ തന്നെ ഡയറിക്കുറിപ്പുകള്‍ ഉം പോയവാരത്തെ മികച്ച സൃഷ്ടികളില്‍പ്പെടുന്നു. ഈറ്റില്ലം എന്ന ഇട്ടിമാളുവിന്റെ കഥയും അവതരണമികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട മികച്ച സൃഷ്ടിയാണ്‍.

മറ്റു കഥകള്‍
തുടക്കം വീണ
ദൈവമാതാവിന്റെ വീട് മനു (മഴ നിലാവ്)
ഒരു സ്വപനത്തിന്റെ അന്ത്യം ജിഹേഷ് എടക്കൂട്ടത്തില്‍.
അമ്മ ആഡൂരാന്റെ കുറുങ്കഥ.
ഭ്രമം ചിലമ്പ്.
ദര്‍ശനം സതീഷ് മാക്കോത്ത്.
കൊലപാതകി മനു (മിസ്ഡ് കോള്‍)
ഒരു ബെഗ്ഗറുടെ ജീവിതനിരാശകള്‍ ബെര്‍ളിതോമസ്
ഇന്ത്യാ-പാക് യുദ്ധവും കരിനാക്കു കുട്ടപ്പനും മുരളി മേനോന്‍
പ്രണയം - കഥ ഇതുവരെ ജോസ്മോന്‍ വാഴയിലിന്റെ തൂലികയില്‍ നിന്നും കഥ പോലെ വായിച്ചുപോകാവുന്ന ജീവിതാനുഭവം.

പോയകാലത്തെ കുറിച്ച് ഒരോര്‍മ്മയുമില്ലെന്ന് കണ്ണടച്ചിരുട്ടാക്കുന്ന പുത്തന്‍ സമൂഹത്തെയാണ്‍ വിഷ്ണു പ്രസാദിന്റെ നദി എന്ന കവിതയില്‍ നാം വായിക്കുന്നത്.
‘സ്കൂള്‍ വിട്ടതും കുടകളുടെഒരു കറുത്ത നദി ഒഴുകിപ്പോയി…’
‘…വഴിയരികില്‍ കാത്തുനിന്നവീടുകള്‍ ഓരോ കുമ്പിള്‍കോരിയെടുത്തതുകൊണ്ടാവണംഅത് അധിക ദൂരം ചെല്ലും മുന്‍പേ വറ്റിപ്പോയി…’
നമുക്ക് പരിചിതമായ സിംബലുകളെ കവിഭാവനയുടെ പ്രിസത്തിലൂടെ കടത്തിവിട്ട് മഴവില്ലു പോലെ മനോഹരമാക്കി നമുക്കുമുന്നില്‍ അവതരിപ്പിക്കുന്നു വിഷ്ണുപ്രസാദ് ഈ കവിതയിലൂടെ.
മറ്റു കവിതകള്‍
ഉഭയം , പാഞ്ചാലി സനാതനന്‍
പിന്നെയാവഴി പോയതേയില്ല ടി.പി.അനില്‍കുമാര്‍
ജ്യാമിതിയുടെ നഗരം, പ്രതിരൂപം സുനീഷ് കെ. എസ്.
ദൈവം - ഒരു സാഡിസ്റ്റ്‌ കുട്ടന്‍സ്‌ S.i.j.i.t.h
ഈ ഓര്‍മ്മകളുടെ ഒരു കാര്യം., തെറ്റിവായിച്ചത് ആരോ ഒരാള്‍
സഹോദരിക്ക്, ഇഷ്ടം ചിലമ്പ്
ഫോട്ടോഷോപ്പ്.. ആര്‍ബി

നദിയുടെ ഓര്‍മ്മ സുനീത ടി.വി.
കറുപ്പും വെളുപ്പും ചന്ദ്രകാന്തം.
മയൂര:- നിശാഗന്ധി.
നാട്ടുവഴി അരുന്ധതി
ക്ഷണം ( കവിത ) ഏ.ആര്‍ നജീം.
വിരഹ പുഷ്പങ്ങള്‍. ശ്രീനാഥ്
താരം കുട്ടിക്കവിത- മനു (മഴത്തുള്ളി)
മറ്റു കുറിപ്പുകള്‍
1.ഇടപ്പള്ളി രാഘവന്‍ പിള്ള-വേര്‍പിരിയാത്ത കാല്‍പനികസാന്നിധ്യം ദ്രൗപതി, രാമ സേതുവും സേതു സമുദ്രം പ്രോജക്ടും ജിം സിംബാബ്‌വെ: കിരാതവാഴ്ചയ്ക്ക്‌ ഇരയാവുന്നവരുടെ സ്വന്തം രാജ്യം അന്യന്‍, ലോകത്തിലെ ആദ്യത്തെ ചെറുകഥ വെള്ളെഴുത്ത്, നോമ്പിന്റെ ശാസ്ത്രീയത. സ്നേഹസംവാദം.

വാരഫലം 7-13 സെപ്തംബര്‍ ‍07

ബൂലോകത്തില്‍ യുക്തിവാദവും ആത്മീയതയുമൊക്കെ ഏറെ ചര്‍ച്ച ചെയ്താണ് പോയ വാരം പിന്നിട്ടത്. കഴിഞ്ഞ ആഴ്ച്ചയിലെ എന്റെ വായനയില്‍ നിന്നും ഏതാനും ലിങ്കുകള്‍. ഞാന്‍ വിട്ടുപോയവ കമന്റായി പോസ്റ്റുചെയ്യുമെന്ന പ്രതീക്ഷയില്‍ തുടരുന്നു.

ഒറ്റക്കാലുകാരി സൈറയുടെ ദുരന്ത കഥ പറയുന്ന മറ്റൊരു പെരുമഴക്കാലത്ത്... എന്ന ഏ.ആര്‍ നജീമിന്റെ കഥ, കുട്ടന്‍സിന്റെ ഇന്റര്‍വ്യൂ റൂം (ബാംഗ്ലൂര്‍ ടൈംസ്..) , ബാജി ഓടംവേലിയുടെ മുഖമില്ലാത്തവര്‍ , അമൃതവാര്യരുടെ അപ്ലിക്കേഷന്‍, ജിഹേഷിന്റെ പുതിയൊരു ജീവിത്തിലേയ്ക്ക്.. , ജി. മനുവിന്റെ സൌദാമിനിച്ചേച്ചി ചിരിക്കാറില്ല കരയാറുമില്ല തുടങ്ങിയ തരക്കേടില്ലാത്ത കഥകളുമായാണ് പോയ വാരം കടന്നുപോയത്. വെള്ളെഴുത്തില്‍ പ്രസിദ്ധീകരിച്ച തീവ്രവാദിനി ! എന്ന ലേഖനം വളരെ ഇന്‍ഫര്‍മേറ്റീവായ ലേഖനങ്ങളില്‍ ഒന്നായിരുന്നു.

വിഷ്ണുപ്രസാദിന്റെ കണ്ണാടിയില്‍ ഒരാളുണ്ട്, യുദ്ധനീതി, ആനയാണ്/ചേനയാണ്, ഒളിച്ച് , സനാതനന്റെ ചെരുപ്പുകുത്തി അപ്പൂപ്പന്‍താടി , രവിശങ്കറിന്റെ താരതമ്യം - കവിത , ജയേഷിന്റെ നിന്റെ , എന്റെ , നസീര്‍ കടിക്കാടിന്റെ സ്മരണകളിരമ്പും.... തുടങ്ങിയ കവിതകളും പോയവാരത്തിലെ വായിക്കപ്പെടേണ്ട മികച്ച സൃഷ്ടികളില്‍ പെടുന്നു.

വാരഫലം 31-06 സെപ്തംബര്‍-07

ആഴ്ചയില്‍ ഒരിക്കല്‍ ബ്ലോഗ് ചെയ്യുന്നവര്‍ക്ക് ഒരു സഹായിയാകുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഇങ്ങിനെ ഒരു ബ്ലോഗ് തുടങ്ങിയത്. തൊഴില്‍ സംബന്ധിയായ ചില പ്രശ്നങ്ങള്‍ കാരണം ഇതു തുടരുവാന്‍ കഴിയുമോ എന്ന് അറിയില്ല. വായനക്കാര്‍ക്ക് ഒരു ചൂണ്ടുപലകയായെങ്കിലും തുടരണമെന്നുണ്ട്. കഴിയുമെന്ന വിശ്വാ‍സത്തോടെ...

വ്യക്തിപരമായ പടലപ്പിണക്കങ്ങളെ ബ്ലോഗിലേക്ക് വലിച്ചിഴച്ച് ബ്ലോഗിന്റെ മാന്യതക്കു കളങ്കം വരുത്തിയ ഒരാഴ്ച്ചയാണ് കടന്നുപോയത്. വ്യക്തിപരമായ തര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിന് മറ്റു മാര്‍ഗ്ഗങ്ങള്‍ ധാരാളമുണ്ടെന്നിരിക്കെ ബ്ലോഗിനെ അതിനുള്ള വേദിയാക്കിയത് തികച്ചും നിരാശാജനകമായി.

പോയവാരം ബൂലോകത്തിന് ഒരു പിടി നല്ല കവിതകള്‍ സമ്മാനിച്ചുകൊണ്ടാണ് കടന്നുപോയത്. കവിതകളെപ്പോലെ തന്നെ കഥകളിലും മികച്ച സംഭാവനയുണ്ടായിട്ടുണ്ട്. കഥകളുടെ കൂട്ടത്തില്‍ ദ്രൌപതിയുടെ ജൂലിയാസൈമണ്‍-മരണമില്ലാത്ത പെണ്‍കുട്ടി എന്ന കഥ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.

ഈ ആഴ്ചയിലെ വായിക്കപ്പെടേണ്ട സൃഷ്ടികള്‍ ചുവടെ ചേര്‍ക്കുന്നു. വിട്ടുപോയവ കമന്റുകളിലൂടെ കൂട്ടിചേര്‍ക്കാവുന്നതാണ്.

കവിത

കാടന്‍ , അലക്ക്
കണ്ണാടിയില്‍ ഒരു രാത്രി
കുളിദോഷം
മുള്ളൂശി*
ജലം നനഞ്ഞു പുഴയാവുന്നത്‌
ഓറ്മ്മക്കൂട്ടിലെ ഒരോറ്മ്മക്കായ്‌..
എന്റെ പ്രണയം നിന്നോട് പറയുവാന്‍ അഹമഹമിഹയ നാറ്റങ്ങള്‍
ചേരും പടി
കൊള്ളിമീന്‍ കുഞ്ഞ്
ചില നേരങ്ങളില്‍
നമ്മള്‍
അതുകൊണ്ടാവും?
അറിയില്ലല്ലോ...
മഴയിലൂടെ
നെല്‍പ്പാടം കുട്ടിക്കവിത


കഥകളും മറ്റുള്ളവയും
ജൂലിയാസൈമണ്‍-മരണമില്ലാത്ത പെണ്‍കുട്ടി.
കോളിളക്കം-ശ്രീ
അട്ട-സിമി
കല്യാണം ഒരോര്‍മ്മ-തറവാടി.
അപ്പോഴും പറഞ്ഞില്ലേ....ഇതുവേണ്ടാ...ഇതുവേണ്ടാന്ന്......
അനിയത്തി-ഇട്ടിമാളു
മാളൂട്ടിയുടെ നൊമ്പരങ്ങള്‍....
ഒരു റിയാലിറ്റി ഷോയുടെ ബാക്കിപത്രം
എന്റെ വല്ല്യമ്മയ്ക്കായ്......!!!!

വാരഫലം 31-6 സെപ്തംബര്‍-07

ആഴ്ചയില്‍ ഒരിക്കല്‍ ബ്ലോഗ് ചെയ്യുന്നവര്‍ക്ക് ഒരു സഹായിയാകുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഇങ്ങിനെ ഒരു ബ്ലോഗ് തുടങ്ങിയത്. തൊഴില്‍ സംബന്ധിയായ ചില പ്രശ്നങ്ങള്‍ കാരണം ഇതു തുടരുവാന്‍ കഴിയുമോ എന്ന് അറിയില്ല. വായനക്കാര്‍ക്ക് ഒരു ചൂണ്ടുപലകയായെങ്കിലും തുടരണമെന്നുണ്ട്. കഴിയുമെന്ന വിശ്വാ‍സത്തോടെ...

വ്യക്തിപരമായ പടലപ്പിണക്കങ്ങളെ ബ്ലോഗിലേക്ക് വലിച്ചിഴച്ച് ബ്ലോഗിന്റെ മാന്യതക്കു കളങ്കം വരുത്തിയ ഒരാഴ്ച്ചയാണ് കടന്നുപോയത്. വ്യക്തിപരമായ തര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിന് മറ്റു മാര്‍ഗ്ഗങ്ങള്‍ ധാരാളമുണ്ടെന്നിരിക്കെ ബ്ലോഗിനെ അതിനുള്ള വേദിയാക്കിയത് തികച്ചും നിരാശാജനകമായി.

പോയവാരം ബൂലോകത്തിന് ഒരു പിടി നല്ല കവിതകള്‍ സമ്മാനിച്ചുകൊണ്ടാണ് കടന്നുപോയത്. കവിതകളെപ്പോലെ തന്നെ കഥകളിലും മികച്ച സംഭാവനയുണ്ടായിട്ടുണ്ട്. കഥകളുടെ കൂട്ടത്തില്‍ ദ്രൌപതിയുടെ ജൂലിയാസൈമണ്‍-മരണമില്ലാത്ത പെണ്‍കുട്ടി എന്ന കഥ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.

ഈ ആഴ്ചയിലെ വായിക്കപ്പെടേണ്ട സൃഷ്ടികള്‍ ചുവടെ ചേര്‍ക്കുന്നു. വിട്ടുപോയവ കമന്റുകളിലൂടെ കൂട്ടിചേര്‍ക്കാവുന്നതാണ്.

കവിത

കാടന്‍ , അലക്ക്
കണ്ണാടിയില്‍ ഒരു രാത്രി
കുളിദോഷം
മുള്ളൂശി*
ജലം നനഞ്ഞു പുഴയാവുന്നത്‌
ഓറ്മ്മക്കൂട്ടിലെ ഒരോറ്മ്മക്കായ്‌..
എന്റെ പ്രണയം നിന്നോട് പറയുവാന്‍ അഹമഹമിഹയ നാറ്റങ്ങള്‍
ചേരും പടി
കൊള്ളിമീന്‍ കുഞ്ഞ്
ചില നേരങ്ങളില്‍
നമ്മള്‍
അതുകൊണ്ടാവും?
അറിയില്ലല്ലോ...
മഴയിലൂടെ
നെല്‍പ്പാടം കുട്ടിക്കവിത


കഥകളും മറ്റുള്ളവയും
ജൂലിയാസൈമണ്‍-മരണമില്ലാത്ത പെണ്‍കുട്ടി.
കോളിളക്കം-ശ്രീ
അട്ട-സിമി
കല്യാണം ഒരോര്‍മ്മ-തറവാടി.
അപ്പോഴും പറഞ്ഞില്ലേ....ഇതുവേണ്ടാ...ഇതുവേണ്ടാന്ന്......
അനിയത്തി-ഇട്ടിമാളു
മാളൂട്ടിയുടെ നൊമ്പരങ്ങള്‍....
ഒരു റിയാലിറ്റി ഷോയുടെ ബാക്കിപത്രം
എന്റെ വല്ല്യമ്മയ്ക്കായ്......!!!!

വാരഫലം 24-30 ആഗസ്റ്റ്-07

പോയവാരം ബൂലോകത്തിനും ഓണത്തിരക്കായിരുന്നു. ആ‍ശംസകളും അനുഭവങ്ങളും കൊണ്ട് നിറഞ്ഞു നിന്ന ബൂലോകം സാഹിത്യരംഗത്ത് കാര്യമായ സംഭാവനകാളൊന്നും നല്‍കിയില്ല എന്നു തന്നെ വേണം പറയാന്‍.

ടി.പി അനില്‍കുമാറിന്റെ അവനിപ്പോള്‍ വരാറില്ല എന്ന കവിത പോയവാരത്തിലെ മികച്ച വായനാനുഭവം നല്‍കിയ കവിതകളിലൊന്നായിരുന്നു. സമൂഹത്തിന്റെ ഒത്ത നടുക്ക് ഇരിക്കുമ്പോഴും സമൂഹത്തില്‍ നിന്ന് വേര്‍പെട്ട് തന്റേതായ ലോകത്ത് ജീവിക്കുന്ന അവന്‍, സാമൂഹ്യ ജീവിതത്തിലെ ബന്ധനങ്ങളില്ലാതെ ഒരു കരയിലും അടുപ്പിക്കാതെ ജീവിതം തുഴയുന്ന അവന്‍, എല്ലുമുറിയെ പണിയെടുക്കുന്ന അവന്‍... അവനിപ്പോള്‍ എവിടെയാണാവോ? അനില്‍കുമാറിന്റെ തൂലിക, ഗ്രാമ്യമായ ബിംബങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ ഒരു നല്ല കവിത കൂടി സമ്മാനിച്ചിരിക്കുന്നു ബൂലോകവാസികള്‍ക്ക്.

കെ.എം പ്രമോദിന്റെ കല എന്ന കവിത ചരിത്രത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു മുത്തശ്ശിക്കഥയാണ്. കാ‍ലു നീട്ടിവച്ച് മടിയില്‍ പേരക്കിടാവിനെയിരുത്തി മുത്തശ്ശി കിടാവിനോട് പറയുന്നത് ആമയും മുയലും പന്തയമോടിയ കഥയല്ല, വിപ്ലവകാലഘട്ടത്തിലെ നേര്‍ക്കാഴ്ച്ചകളാണ്. കാവുമ്പായിയും വിമോചന സമരവുമൊക്കെ വരികളില്‍ വരച്ചു വച്ചിരിക്കുന്നു പ്രമോദ് ഈ കവിതയില്‍.

‘അവര്‍ക്ക് പ്രസം‌ഗിക്കാന്‍‍
മൈക്കും കോളാമ്പിയും വേണ്ടായിരുന്നു.
ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക്
വലിച്ചു കെട്ടിയ പിറുപിറുപ്പുകളില്‍
‍വിപ്ലവത്തിന്റെ ഓര്‍ക്കസ്ട്ര തീര്‍ത്തു അവര്‍.’ സനാതനന്റെ കോളാമ്പി എന്ന കവിത പുതിയകാല കമ്മ്യൂണിസ്റ്റുകളില്‍ നിന്ന് പഴയകാല കമ്മ്യൂണിസ്റ്റുകളിലേക്കുള്ള ദൂരം കാണിച്ചുതരുന്നു. സനാതനന്റെ തന്നെ വാതില്‍ എന്ന കവിതയും വായനാസുഖം പകരുന്ന കവിതകളില്‍ ഒന്നാണ്.

ആല്‍കമിസ്റ്റ് ലെ ഉമ്പാച്ചിയുടെ കൂട്ടുകാരംഗീകരിക്കാത്ത നേരും അമൃതാവാര്യരുടെ തെറ്റ്‌ ഉം അമ്പലപ്പുഴ ശിവകുമാറിന്റെ പഴനീരാണ്ടി യും നല്ല വായനാനുഭവങ്ങള്‍ തരുന്നു. ദേവസേനയുടെ ഫ്രോക്ക്‌ - സാരി - അമ്മ എന്ന കവിതയുടെ പുന:പ്രസിദ്ധീകരണവും ശ്രദ്ധാര്‍‍ഹമായി.

കാറ് ആക്സിഡന്റില്‍ മരിച്ച സൈറയെ വിഷാ‍ദാത്മകമായി വരച്ചിടുന്നു പടിപ്പുര മടക്കയാത്ര എന്ന കഥയിലൂടെ. പോയവാരത്തിലെ മികച്ച കഥ മടക്കയാത്ര തന്നെ. സാരംഗിയുടെ കൂടുമാറ്റം..(കഥ) വും മനുവിന്റെ ജഡം , സിമിയുടെ അട്ട തുടങ്ങിയ കഥകള്‍ മികച്ചവയായിരുന്നു.

ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടി സുനീഷ്‌തോമസ് എഴുതിയ ഭാരതപര്യടനം (അധുനാധുനികം) , ജി.മനുവിന്റെ കഹാനീ...ഇത്‌ കഹാനീ കീ കഹാനീ... , മയൂരയുടെ ഐ ലവ് കോച്ചിപ്പിടി. തുടങ്ങിയവ തരക്കേടില്ലാത്ത രചനകളായിരുന്നു. നല്ല രചനകളുടെ ഒരു പുതിയ ആഴ്ച ആശംസിച്ചുകൊണ്ട്....

വാരഫലം 16-23 ആഗസ്റ്റ്-07

പരിമിതികളില്‍ നിന്നുകൊണ്ട് ഒരു എളിയ ശ്രമം.

ടി.പി.അനില്‍കുമാറിന്റെ മരങ്കൊത്തി എന്ന കവിതക്ക് രാജുഇരിങ്ങല്‍ എഴുതിയ മരം കൊത്തി ഒരു രാജശില്പം : ടി. പി അനില്‍ കുമാറിന്റെ കവിത എന്ന നിരൂപണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു എന്നതാണ് കഴിഞ്ഞ വാരത്തിന്റെ സവിശേഷതയായി എടുത്ത് പറയേണ്ടത്. അച്ചടി മാധ്യമങ്ങളില്‍ മാത്രമല്ല ബൂലോകത്തും നല്ല കവിതകളും നിരൂപണങ്ങളുമുണ്ടാകുന്നു എന്നതിന് ഉത്തമമായ തെളിവായിരുന്നു ഇരിങ്ങലിന്റെ പഠനങ്ങളുടെ ചുവട് പിടിച്ചു നടന്ന സംവാദം. ടി.പി അനില്‍ കുമാറിന്റെ തന്നെ ഒഴിവുകാലം എന്ന കവിത പണ്ട് ഒരോണക്കാലത്ത് കവിയില്‍ വിഷമമുണ്ടാക്കിയ മൂന്നു സ്ത്രീകളുടെ ചിത്രം വരച്ചിടുന്നു.

അഹമഹമിഹയ എന്ന ബ്ലോഗില്‍ കിച്ചന്‍സ് എഴുതിയിരിക്കുന്ന കളികള്‍ എന്ന കവിതക്ക് കവി തന്നെ എഴുതിയ കമന്റ് വായിക്കാം “കിളിരൂരെ പെണ്‍കുട്ടിയുടെ കുഞ്ഞ് അമ്മിഞ്ഞപാലിന്റെ മണമില്ലാത്ത ആദ്യപിറന്നാള് മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെ പങ്കിട്ടു (ആഘോഷിച്ചു എന്നു പറയാന് മനസാക്ഷി അനുവദിക്കുന്നില്ല) എന്നു കേട്ടപ്പോ‍ള് തുടങ്ങിയ ഒരു നോവാണിത്.” ആ നോവ് കേരളത്തില്‍ വളരുന്ന ഓരോ പെണ്‍കുഞ്ഞിനുമുള്ള മുന്നറിയിപ്പായി കവിയില്‍ നിന്നും പുറത്തുവരുന്നു.
ചേര്‍ന്നും പിരിഞ്ഞുംഭ്രാന്ത് പിടിപ്പിക്കുന്നമാളങ്ങളില്‍‍അവ നിന്നെവഴി തെറ്റിക്കും,സുഖസഞ്ചാര വഴികളില്‍‍പുളഞ്ഞ് ചേര്‍ന്ന്അവ നിന്നെ ദംശിക്കും.

ജോര്‍ജ് മാത്യുവിന്റെ നേര്‍ക്കാഴ്‌ചകള്‍ എന്ന കവിതയും കഴിഞ്ഞ ആഴ്ച്ചയിലെ കവിതകളില്‍ വായിക്കപ്പെടേണ്ടതു തന്നെ.
മൗനം
മനസ്സുകളുടെ ഭാഷയാണെന്ന്
വ്യാകരണമൊട്ടുമേ വേണ്ടാത്ത
ആദിയിലെ വികാരവിനിമയമാണെന്നു
നീ പറഞ്ഞില്ലേ.. തുടങ്ങിയ നല്ല വരികള്‍ കൊണ്ട് വായനക്കാരനിലേക്കടുക്കുന്നു ഈ കവിത.

സനാതനന്റെ കരയുന്ന കല്ലുകള്‍ ആണ് എടുത്തു പറയേണ്ട മറ്റൊരു കവിത.
കുടജാദ്രിയില്‍
‍കോടമഞ്ഞിന്റെ കാട്ടിലൂടെ
കിതപ്പിന്റെ മലകയറി
മനസ്സിന്റെ ചുരമിറങ്ങിയാല്‍
‍അഹമിടിഞ്ഞ കടവില്‍ക്കാണാം
ഒരു കല്ല് കണ്ണീര്‍ വാര്‍ക്കുന്നത്.
സൌപര്‍ണ്ണികത്തേയും കുന്തിപ്പുഴയേയും നെയ്യാറിനേയും മനോഹരമായി വരച്ചിടുന്ന കവി ഒടുവില്‍-
കല്ലുകള്‍ പറയുന്നില്ലല്ലോ
ആരുടെ ആത്മാവിലേക്ക്
ആരു വലിച്ചെറിഞ്ഞതിന്റെ
വേദനയാണീ ഒഴുകുന്നതെന്ന് - പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ വായനക്കാരന്റെ മനസില്‍ മായാതെ പതിയുന്നു ഇതിലെ വരികള്‍.

ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടി എഴുത്ത് നിര്‍വഹിച്ചിരുന്ന സാന്റോസിന്റെ വ്യത്യസ്തമായ ശൈലി ജോണി എന്ന കഥ യില്‍ തെളിയുന്നു. “ഈയിടെ പുതുക്കിപ്പണിത അവന്റെ വീടിന്റെ മുറ്റത്ത്‌ അവനെ തുന്നിക്കെട്ടി കിടത്തിയിരിക്കുന്നത്‌ എനിക്ക്‌ ഇവിടെയിരുന്ന് കാണാന്‍ പറ്റുന്നുണ്ട്‌.നെഞ്ചത്തടിച്ച്‌ കരയുന്ന അമ്മച്ചിയെ കാണാം.മയങ്ങാനുള്ള ഇഞ്ചക്ഷന്‍ കൊടുത്ത്‌ കിടത്തിയിരിക്കുന്ന ലീനയെ കാണാം.ഒരു മൂലയില്‍ വിങ്ങിപ്പൊട്ടി നില്‍ക്കുന്ന അവന്റെ അപ്പച്ചനെ കാണാം.ആരുടെയോ ഒക്കത്തിരുന്ന്..ആളും ബഹളവും കണ്ടതിന്റെ സംഭ്രമത്തില്‍ കരയുന്ന കൊച്ചുകുട്ടാപ്പിയെ കാണാം. പിന്നെ പിന്നെ എനിക്കൊന്നും കാണാന്‍ പറ്റാതെയായി.കാഴ്ച മങ്ങുന്നത്‌ പോലെ.” വായിച്ചു തീരുമ്പോള്‍ വായനക്കാരന്റേയും കാഴ്ച മങ്ങുന്നതുപോലെ തോന്നും.

“ഞാന്‍ സില്‍വിയയുടെ മമ്മ 7 വര്‍ഷം മുന്‍പെ ഒരു ഡിസംബര്‍ 31നു അവള്‍ മരിച്ചു. ന്യൂ യിയര്‍ ‍ പാര്‍ട്ടിക്കു പൊയപ്പോള്‍ ഒരു ആക്സിഡന്റില് ‍ ആണു മരിച്ചത്‌. അതുകഴിഞ്ഞ്‌ എല്ലാ വര്‍‍ഷവും അവള്‍ ഈ ദിവസം നിന്നോടിപ്പൊ ചെയ്ത പോലെ ഒരൊരുത്തരോട്‌ ചെയ്യുന്നു ഇപ്പൊള് ‍ റോഡിന്റെ അറ്റത്തുള്ള ആ പള്ളിയിലെ സിമിത്തെരിയില്‍ പൊയി നോക്കു മൂന്നാമത്തെ വരിയില്‍ ഏഴാമത്തെ ശവകുടിരത്തിനു മുന്നിലുള്ള കുരിശില്‍ നിന്റെ കോട്ട്‌ കാണും.” ഒരിക്കല്‍ കൂടി അവള്‍‌...... എന്ന മാണിക്യത്തിന്റെ കഥ കഴിഞ്ഞയാഴ്ചയില്‍ ബ്ലോഗില്‍ വന്ന രചനകളില്‍ മികച്ചു നിന്ന ഒന്നാണ്.

ബ്ലോഗു സാഹിത്യത്തിലെഹാസ്യത്തിന്റെ മലവെള്ളപ്പാച്ചിലില്‍ വേറിട്ടു നില്‍ക്കുന്ന അനുഭവമാണ് കൊച്ചുത്രേസ്യയുടെ ഒരു ബൈക്കും കുഞ്ഞാങ്ങളയും.. , മനുവിന്റെ ഓണമല്ലേ പൌലോച്ചാ നമുക്ക്‌ ഓലപ്പന്തു കളിക്കാം... തുടങ്ങിയ പോസ്റ്റുകള്‍ വായനക്കാരന് നല്‍കുന്നത്.
കൂടാതെ ജിമ്മി ജോണിന്റെ പാച്ചുവിനെത്തേടി... , അഗ്രജന്റെ അണ്ണാച്ചി യും തരക്കേടില്ലാത്ത വായനാനുഭവം തരുന്നു.

വായനക്കാരന് വായനാസുഖമുള്ള ഒരു പിടി സൃഷ്ടികള്‍ നല്‍കിയ പോയവാരത്തേക്കാള്‍ മികച്ചതാകട്ടെ വരാനിരിക്കുന്ന വാരം എന്നാശംസിക്കുന്നതോടൊപ്പം സമൃദ്ധമായ ഓണാശംസകളും നേരുന്നു.

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP